ഈശ്വരാ..! സൂപ്പര്‍താരങ്ങള്‍ പോലും ഇത് ചെയ്യില്ല..! നടന്‍ ബാലാജിയുടെ വിയോഗത്തിന് പിന്നാലെ സംഭവിച്ചത്.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ ഡാനിയല്‍ ബാലാജി മരണപ്പെട്ടു എന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. 48 വയസ്സ് മാത്രമായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡാനിയല്‍ മരണപ്പെട്ടു എന്ന വാര്‍ത്ത വരുമ്പോള്‍ ആളുകളെ ഏറ്റവും അധികം വേദനിപ്പിക്കുന്നത്, ഒരേ ഒരു ആഗ്രഹത്തിന് വേണ്ടി സിനിമയിലേക്ക് വന്ന്, അവസാനം അത് നടക്കാതെയാണല്ലോ അദ്ദേഹം മരണപ്പെട്ടത് എന്നതാണ്.

അതെ, അമ്മാവന്‍ സിദ്ദലിംഗയ്യയുടെ പാരമ്പര്യം പിന്‍തുടര്‍ന്ന് സിനിമയില്‍ എത്തിയ ബാലാജിയുടെ ആഗ്രഹവും, അമ്മാവനെ പോലെ സംവിധായകനാകണം എന്നതായിരുന്നു. ചെന്നൈ തരമണി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡയരക്ഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. കമല്‍ ഹസന്റെ മരുദനായകം എന്ന ചിത്രത്തിന്റെ യൂനിറ്റ് പ്രൊഡക്ഷന്‍ മാനേജരായി തുടക്കം കുറിക്കുകയും ചെയ്തു. പക്ഷെ ആ സിനിമ മുടങ്ങിപ്പോയി.

പിന്നീട് അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുവെങ്കിലും സംവിധാനം ചെയ്യണം എന്ന മോഹം ബാലാജി അവസാനിപ്പിച്ചിരുന്നില്ല. അഭിനയിച്ച മിക്ക സിനിമയിലും സഹസസംവിധായകനായും പ്രവൃത്തിച്ചു. സിനിമയും കഥയും എല്ലാം തയ്യാറായിരുന്നു. ഒരു നിര്‍മാതാവിനെ കിട്ടാനായിരുന്നു പ്രയാസം. അതിന് വേണ്ടി പലരെയും സമീപിച്ചിരുന്നുവത്രെ. അവസാനം ആ ആഗ്രഹം ബാക്കിയാക്കി ബാലാജി മരണത്തിന് കീഴടങ്ങി.

ഒരിക്കല്‍ മരണത്തെ മുഖാമുഖം കണ്ട് തിരിച്ചുവന്നതാണ് എന്നും ബാലാജി വെളിപ്പെടുത്തിയിരുന്നു. രണ്ടാം കൊവിഡ് തരംഗത്തിലായിരുന്നു അത്. മൂര്‍ധന്യാവസ്ഥയിലേക്ക് പോയിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാല്‍ ഇദ്ദേഹം മരിക്കും, അത് കഴിഞ്ഞിട്ട് നോക്കാം എന്ന നിലപാടായിരുന്നു ഡോക്ടര്‍മാര്‍ക്ക്. പക്ഷേ അതിനെയും ഞാന്‍ അതിജീവിച്ചുവന്നു.

മരണത്തെ എപ്പോഴും താന്‍ പ്രതീക്ഷിക്കുന്നതായും അന്ന് ആ അഭിമുഖത്തില്‍ ബാലാജി തുറന്ന് പറഞ്ഞിരുന്നു. ഒറ്റയ്ക്കാണ് താമസം, ഒരു ദിവസം ഞാന്‍ എഴുന്നേല്‍ക്കാതെ പോയാല്‍ വന്ന് നോക്കണം എന്ന് സുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചിരുന്നുവത്രെ. മരണം അങ്ങനെയാണ്, മുന്നറിയിപ്പൊന്നും ഇല്ലാതെ വരും എന്നാണ് ബാലാജി പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *