ഈ അമ്മയുടെ സ്നേഹത്തിന് മുന്നില്‍ മരിച്ച മകന് ഉയിരിട്ടു അടക്കത്തിന് തൊട്ടുമുമ്പ് സംഭവിച്ചത്

പലപ്പോഴും മ,രി.ച്ചെ,ന്നു കരുതിയവർ ജീവിതത്തിലേക്ക് വരാറുണ്ട്. വേണ്ടപ്പെട്ടവരുടെ കരുതലിൽ വൈദ്യശാസ്ത്രത്തെ പോലും പലരും അമ്പരപ്പിച്ച് ജീവിതം തിരികെ പിടിക്കുന്നത് സിനിമയിൽ പലവട്ടം കണ്ടിട്ടുണ്ട്. ഇപ്പോൾ സിനിമയെ വെല്ലുന്ന രീതിയിൽ അത്തരത്തിലുള്ള സംഭവമാണ് തെലുങ്കാനയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഡോക്ടർമാർ പോലും മ,രി,ച്ചെ,ന്ന് വിധിയെഴുതി സംസ്കാരത്തിനായി കൊണ്ടുപോയ മകനെയാണ് തെലുങ്കാനയിലെ പില്ലാലമാലയിൽ സെയ്ദമ്മ എന്ന സ്ത്രീ മരണത്തിനുപോലും വിട്ടുകൊടുക്കാതെ തിരികെ പിടിച്ചത്. സെയ്ദമ്മയുടെ ഭർത്താവ് 14 വർഷം മുമ്പ് മ,രി,ച്ച,താ,ണ്. മകൻ ഗിമ്ദം കിരണിനെ പൊന്നുപോലെ നോക്കിയാണ് പിന്നീട് മകൻ ഗിമ്ദം കിരണിനെ പൊന്നുപോലെ നോക്കിയാണ് പിന്നീട് സെയ്ദമ്മ വളർത്തിയത്. ബിരുദ വിദ്യാർത്ഥിയായ കിരണിനെ ഒരാഴ്ച മുമ്പ് കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മഞ്ഞപ്പിത്തം ആണെന്ന് കണ്ടെത്തി. ഒപ്പം ഡെങ്കിപ്പനിയും ഉണ്ടായിരുന്നു. ജൂൺ 26 ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരം ആയതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ മൂന്നിന് ഡോക്ടർമാരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.കിരൺ ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ ഉറപ്പിച്ചു. തുടർന്ന് എല്ലാ ജീവൻ രക്ഷാമാർഗങ്ങളും മാറ്റി.പക്ഷേ അപ്പോഴും സയ്ദമ്മ മകൻ ജീവിതത്തിലേക്ക് തിരിച്ചു വരും എന്നു തന്നെ വിശ്വസിച്ചു. പ്രതീക്ഷ നഷ്ടപ്പെട്ടതോടെ മകനെ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടു പോകാൻ ഇവർ തീരുമാനിച്ചു.കിരൺ മ,രി,ച്ചു എന്ന് ഉറപ്പിച്ചു ബന്ധുക്കളും അയൽക്കാരും സംസ്കാരചടങ്ങിൽ ഉള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. വീടിൻ്റെ മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ബോർഡും സ്ഥാപിച്ചു. എന്നാൽ ആംബുലൻസിൽ മകൻ്റെ അരികിലിരുന്ന് ഓരോ നിമിഷവും അമ്മ മകനെ പേരു ചൊല്ലി വിളിച്ചു കൊണ്ടിരുന്നു.

വീട്ടിലേക്ക് എത്തുന്നതിന് മുമ്പാണ് കിരൺ ശ്വസിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. അതോടെ മ,ര,ണാ,ന,ന്തര ചടങ്ങുകൾ മാറ്റിവെച്ചു. സെയ്ദമ്മ മുഴുവൻ സമയവും മകൻ്റെ അരികിലിരുന്ന് അവനെ സ്നേഹപൂർവ്വം പേര് ചൊല്ലി വിളിച്ചുകൊണ്ടേയിരുന്നു. അതിനിടയിലാണ് അമ്മയുടെ വാൽസല്യത്തോടെ ഉള്ള വിളികേട്ട് കിരണിൻ്റെ കണ്ണ് നിറയുന്നതും കണ്ണുനീര് വരുന്നതും ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടത്. അതോടെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കിരണിനെ മാറ്റി. പരിശോധനയിൽ ഹൃദയമിടിപ്പ് മുമ്പത്തേതിനേക്കാൾ ശക്തമായതായി കണ്ടെത്തി. കിരണിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചു.തുടർന്ന് ഹൈദരാബാദിലെ കൂടുതൽ മികച്ച ആശുപത്രിയിലേക്ക് കിരണിനെ മാറ്റി. തുടർ ചികിത്സയിൽ അയാൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു. സുഖം പ്രാപിച്ചതോടെ കിരണിനെ ഡിസ്ചാർജ് ചെയ്തു. രോഗം സുഖപ്പെട്ടെങ്കിലും കിരൺ ഇപ്പോഴും തിരക്കിലാണ്. കുറച്ചു കാലങ്ങൾക്കു ശേഷം പൂർണ ആരോഗ്യം വീണ്ടെടുക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇപ്പോൾ ഏകമകനെ മരണത്തിനുപോലും വിട്ടുകൊടുക്കാതെ പ്രതീക്ഷ കൊണ്ട് മാത്രം തിരികെ പിടിച്ച സയ്ദമ്മ സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *