ഓലപ്പുരയിൽ നിന്നും മണിമാളികയിൽ; താർ അടക്കംആഢംബര വാഹനങ്ങൾ; കോടീശ്വരനായെങ്കിലും വന്നവഴി മറക്കാതെ സുജിൻ

പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഫാമിലി വ്ലോഗേഴ്സണ് മല്ലു ഫാമിലി. അമ്മയും രണ്ടു മക്കളും, മരുമക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങള്‍ പല ചാനലുകളിലൂടെ അവര്‍ പങ്കിടാറുണ്ട്. മല്ലു ഫാമിലിയിലെ ഓരോ അംഗങ്ങളെയും സ്വന്തം വീട്ടിലെ ആളുകളെ എന്നതുപോലെ സബ്‌സ്‌ക്രൈബേഴ്‌സിന് അറിയുകയും ചെയ്യാം. ഒന്നും ഇല്ലായ്മയിൽ നിന്നുമാണ് ഇന്നത്തെ മല്ലുഫാമിലിയായി ഇവർ വളർന്നതും. ഇന്ന് ലക്ഷങ്ങളുടെ വരുമാനമാണ് ചാനലുകളിൽ നിന്നും സുജിനും കുടുംബത്തിനും ലഭിക്കുന്നത്. ഇവരെക്കുറിച്ച് വൈറലാകുന്നത് ഒരു കുറിപ്പാണ്.

ഓലപ്പുരയിൽ നിന്നും മണിമാളികയിലേക്ക് വളർന്ന സോഷ്യൽ മീഡിയ താരം. ദാരിദ്ര്യത്തിൽ നിന്നും സ്വപ്രയത്നം കൊണ്ട് അതിസമ്പന്നതയിലേക്ക് വളർന്ന് ചുരുങ്ങിയകാലം കൊണ്ട് കോടീശ്വരനായി മാറിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ – സുജിൻ ചെർപ്പുളശ്ശേരി.

പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ സുജിൻ കൂടെ തൻ്റെ അമ്മയും പെങ്ങളുമായി ഒരു ഓലപ്പുരയിൽ അതി ദാരിദ്ര്യവും പട്ടിണിയുമായാണ് കഴിഞ്ഞിരുന്നത്. കഷ്ടപ്പാടും സാമ്പത്തിക പരാധീകതകളും കാരണം 9 ആം ക്ലാസ് വരെ മാത്രമേ ഈ യുവാവിന് പഠിക്കാനായുള്ളൂ. വീട്ടിലെ കഷ്ടപ്പെട്ട് മൂലം കൂലിപ്പണി ഉൾപ്പെടെ സുജിന് ചെയ്യേണ്ടിവന്നു. പിന്നീട് ഓട്ടോ ഡ്രൈവർ ആയും കുടുംബം പുലർത്താൻ ജോലി ചെയ്തു. ആയിടെ പ്രതിസന്ധികളെ മറികടന്ന് പ്രണയിച്ച് വിവാഹവും കഴിച്ച സുജിന് ആയിടയ്ക്കാണ് കോറോണയുടെ രൂപത്തിൽ പ്രതിസന്ധി ആയത്. എന്നാൽ പരിശ്രമശാലിയായ ഈ യുവാവ് ആ സമയത്താണ് യുട്യൂബ് ചാനൽ തുടങ്ങി സോഷ്യൽ മീഡിയയിൽ സാന്നിദ്ധ്യം അറിയിക്കുന്നത്. സുജിൻ്റെ കഥകേട്ട അന്നത്തെ മലയാളികൾ ഒന്നടങ്കം ഈ യുവാവിൻ്റെ ചാനൽ ഏറ്റെടുത്ത് വൻ വിജയമാക്കി. അങ്ങനെ ചുരുങ്ങിയ കാലത്തിനുള്ളിൽ ലക്ഷക്കണക്കിന് ഫോളോവേർസിനെ നേടി ഈ യുവാവും കുടുംബവും ആളുകളുടെ കണ്ണിലുണ്ണിയായി സോഷ്യൽ മീഡിയയിൽ തരംഗമായി.

ഇന്ന് ദശലക്ഷക്കണക്കിന് ഫോളോവേർസും കോടിക്കണക്കിന് വരുമാനവും സുജിനും ഭാര്യ പൊന്നൂസും കുടുംബവും ചേർന്ന് നടത്തുന്ന “മല്ലു ഫാമിലി” എന്ന ഈ ചാനലിന് ഉണ്ട്. ആരാധകർ കൂടിയപ്പോൾ വെറെയും അധിക ചാനലുകൾ തുടങ്ങി ഈ യുവാവ് ജൈത്രയാത്ര നടത്തി. ദാരിദ്ര്യത്തിൽ നിന്നും സോഷ്യൽ മീഡിയ ഉപയോഗിച്ച് അതിസമ്പന്നതയിലേക്ക് ഉന്നതിയിലേക്ക് എത്തിയ ഈ യുവാവിൻ്റെ വീരഗാഥ ഏവർക്കും പ്രചോദനമാണ്. ഇന്ന് മണിമാളികകളും “മഹീന്ദ്ര താർ” അടക്കം നിരവധി ആഡംബര വാഹനങ്ങളും ഈ യുവാവിനുണ്ട്.

കോടീശ്വരനായെങ്കിലും തന്നെ വലുതാക്കിയ ജനങ്ങളെ മറക്കാത്ത വിനയം കൈവിടാത്ത സുജിൻ വന്നവഴി മറക്കാത്തവല്ല എന്നതാണ് സുജിനെ ആളുകൾ ഏറെ ഇഷ്ടപ്പെടാൻ കാരണം. മാസം ദശലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്ന സുജിൻ അതിലൊരു പങ്ക് ചാരിറ്റി പ്രവർത്തനങ്ങൾക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും സമൂഹനൻമയ്ക്കായും വിനിയോഗിക്കുന്നത് ഈ യുവാവിനെ സാമൂഹിക പ്രതിബദ്ധതയുള്ള വ്യത്യസ്തനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയി മാറ്റുന്നു. സ്വന്തം പ്രയത്നത്താൽ വീരഗാഥ രചിച്ച് ജനങ്ങളുടെ കണ്ണിലുണ്ണിയായി മാറിയ ഇദ്ദേഹം ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു- ആരാധകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *