വിനീത് മോനിഷ ബന്ധം വിവാഹത്തിലേക്ക് നീങ്ങുമായിരുന്നു …പക്ഷെ വിധി മറ്റൊന്നായിരുന്നു …

മഞ്ഞൾപ്രസാദവും മുല്ലപ്പൂവും ചൂടി നിഷ്കളങ്ക ചിരിയോടെ നിൽക്കുന്ന പാവാടക്കാരി അതാണ് ഇന്നും മലയാളികളുടെ മനസ്സിൽ മോനിഷ. 1992 ഡിസംബർ 5 ആം തീയതി ആയിരുന്നു ആ അഭിനയ പ്രതിഭയെ മരണം തട്ടിയെടുത്തത്. മോനിഷ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 30 വർഷം പിന്നിട്ടുകഴിഞ്ഞു. ഇന്നും മോനിഷയുടെ മരിക്കാത്ത ഓർമ്മകൾ ഉണ്ട് അവരുടെ പ്രിയപ്പെട്ടവർക്ക് പറയാൻ. അത്തരത്തിൽ സംവിധായകൻ ആലപ്പി അഷ്‌റഫ് പങ്കുവച്ച വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

എനിക്ക് മോനിഷയെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. ഏകദേശം ഒരു മാസക്കാലം ഞാനും മോനിഷയും ഒരു ഗൾഫ് ഷോയുടെ ഭാഗമായി ഒപ്പം ഉണ്ടായിരുന്നു. മോനിഷയുടെ അവസാന സ്പന്ദനസമയത്തും ഞാൻ മോനിഷക്ക് ഒപ്പം തന്നെ ആ ആശുപത്രിയിലും എത്തി. മോനിഷ അവസാനം അഭിനയിച്ച ചെപ്പടി വിദ്യ എന്ന സിനിമയുടെ സമയത്ത് ശ്രീവിദ്യയുമായി ഒരു സീൻ മോനിഷക്ക് ബാക്കി ഉണ്ടായിരുന്നു. എന്നാൽ അച്ഛന് സുഖമില്ല എന്ന കാരണത്താൽ രാത്രി തന്നെ മോനിഷ യാത്ര പുറപ്പെട്ടു. രാത്രിയിലെ യാത്ര ശ്രീവിദ്യ വിലക്കിയിരുന്നു; ആ വിധിയെ തടുക്കാൻ ആകില്ലല്ലോ. എനിക്ക് വന്നു ചേരേണ്ടത് ആണെങ്കിൽ എനിക്ക് തന്നെ വന്നു ചേരും എന്ന് വിശ്വസിച്ച ആളാണ് മോനിഷ അത് മരണകാര്യത്തിൽ പോലും അങ്ങനെ ആയി.

ഗൾഫ്‌ഷോയിൽ ഏറ്റവും ആകർഷണം വിനീതുമായുള്ള മോനിഷയുടെ ഡാൻസ് തന്നെ ആയിരുന്നു. അവർ ഒന്നിച്ചുള്ള ഡാൻസ് ഉണ്ടായിരുന്നു. രണ്ടാളും കളിക്കൂട്ടുകാരെ പോലെ ആയിരുന്നു ഏതുസമയവും. എപ്പോഴും അവർ ഒരുമിസിച്ചും . ഷോപ്പിങ്ങും തമാശ പറച്ചിലും പൊട്ടിച്ചിരിയും എല്ലാം ഒരുമിച്ച്. അവർ രണ്ടാളും വിവാഹം കഴിച്ചാലും എന്തുകൊണ്ടും അത്രയും യോജിപ്പ് ആകുമായിരുന്നു. മോനിഷ ജീവിച്ചിരുന്നു എങ്കിൽ ഉറപ്പായും ആ വിവാഹം നടക്കുമായിരുന്നു എന്ന് ഉറപ്പായും വിശ്വസിക്കുന്ന ഒരാൾ ആളാണ് ഞാൻ; അത്രയും നല്ല ജോഡികൾ ആയിരുന്നു.

നാട്ടിൽ തിരിച്ചെത്തി അധികദിവസം എത്തും മുൻപേ ഒരു ദിവസം രാവിലെ എനിക്ക് വന്ന ഒരു കോൾ. (ഫാസിൽ) പാച്ചിക്ക ആണ് കോളിൽ. അങ്ങനെ ഞാൻ ഡ്രൈവ് ചെയ്ത് അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. ഞങ്ങൾ രണ്ടാളും ഒരുമിച്ചു കാറിൽ കയറി. മോനിഷക്ക് അപകടം ഉണ്ടായ കാര്യമാണ് പറയുന്നത്. വിശ്വസിക്കാൻ ആയില്ല. ഇരുപത് മിനിറ്റ് കൊണ്ട് ഞങ്ങൾആശുപത്രിയിൽ എത്തി. എമെർജെൻസി റൂമിലേക്ക് നോക്കുമ്പോൾ ഞാൻ കാണുന്ന കാഴ്ച എന്ന് പറയുന്നത് മോനിഷ ഇങ്ങനെ കിടക്കുന്നു. തല കാണാം. ചുറ്റിനും കുറെ ഡോക്ടർമാരും നഴ്‌സുമാരും അടുത്തുനിൽക്കുന്നു. ഭയങ്കരമായി അമർത്തുകയും പിടിക്കുകയും ചെയ്യുന്നു. അതിനിടയിൽ എന്റെ സുഹൃത്തായ ഒരു പോലീസ് ഉദ്യോഗസ്ഥൻ അവിടെ നിൽപ്പുണ്ട്.

പോയെടാ പോയി എന്ന് അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ പകച്ചു പോയി. മോനിഷയുടെ അമ്മ കിടന്നിടത്തേക്ക് ഞാൻ ഓടിച്ചെന്നു. മോളുടെ മരണം കണ്ടുചെന്ന ഞാൻ ഒരിക്കലും ആ സത്യം ആ അമ്മയോട് പറഞ്ഞില്ല. മോൾക്ക് എങ്ങനെ ഉണ്ടെന്ന് ചോദിച്ച ശേഷം എന്റെ മാല കാണുന്നില്ല. മാല പൊക്കോട്ടെ താലി കിട്ടിയാൽ മതി എന്ന് ‘അമ്മ പറയുന്നുണ്ട്. ഒടുക്കം അത് കിട്ടി. പിന്നെ മോനിഷയുടെ പോസ്റ്റ് മോർട്ടം നടപടികൾ ആണ് പിന്നീട് നടന്നത്, ആ നിമിഷങ്ങൾ ഒന്നും ഈ ജന്മം മനസ്സിൽ നിന്നും മായില്ല. . അതൊക്കെ ഇന്നും ഓർമ്മകളിൽ നിന്നും മായാതെ നിലനിൽക്കുന്നു- ആലപ്പി അഷ്‌റഫ് സോഷ്യൽ മീഡിയയിലൂടെ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *