27 കാരിയായ അദ്ധ്യാപികക്ക് സംഭവിച്ചത് കണ്ടോ വിശ്വസിക്കാനാകാതെ നാടും നാട്ടുകാരും

ഇടുക്കിയിൽ യുവതിയുടെ മൃതദേഹം കട്ടിലിൽ കമ്പിളി പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി ശനിയാഴ്ച കാണാതായ പേഴുകണ്ടം അനുമോളുടെ മൃത ദേഹമാണ് കണ്ടെത്തിയത് 27 വയസ്സ് ആയിരുന്നു.ഭർത്താവ് ആയ വിജേഷിനെ കാണാനില്ല.കാഞ്ചിയാർ പള്ളിക്കവലയിൽ ഉള്ള ജ്യോതി പ്രീപ്രൈമി സ്‌കൂളിലെ അദ്ധ്യാപിക കൂടി ആയിരുന്നു,.17 നു സ്‌കൂളിൽ അനുമോൾ എത്തിയിരുന്നു.സ്‌കൂൾ വാർഷിക ആഘോഷം പൂർത്തിയാക്കി കൊണ്ട് വൈകീട്ട് ആയിരുന്നു മടങ്ങിയത് എന്നാൽ പതിനെട്ടിന് അനുമോൾ സ്‌കൂളിൽ എത്തിയില്ല അനുമോൾ വീട്ടിൽ നിന്നും ഇറങ്ങി പോയെന്നു അനുമോളുടെ മാതാപിതാക്കളെ അനുമോളുടെ ഭർത്താവ് വിജേഷ് ഫോണിൽ വിളിച്ചു പറഞ്ഞു.

മകളെ വിജേഷ് വെങ്ങാലയിൽ ഉള്ള സ്വന്തം വീട്ടിലേക്ക് കൊണ്ട് പോവുകയും ചെയ്തു വിവരം അറിഞ്ഞു ഇവർ പേഴുകണ്ടത്തെ വീട്ടിൽ എത്തി എങ്കിലും കിടപ് മുറിയിലേക്ക് കടത്താതെ ഇരിക്കാൻ വിജേഷ് ശ്രദ്ധിച്ചു മാതാപിതാക്കൾ കട്ടപ്പന സ്റ്റേഷനിൽ എത്തി മകളെ കാണാനില്ല എന്ന് പരാതി നൽകി.അനുമോളുടെ ഫോൺ ഓഫ് ആയിരുന്നു കഴിഞ്ഞ ദിവസം അനുമോളുടെ ഫോണിലേക്ക് വീട്ടുകാർ വിളിച്ചപ്പോൾ ബെൽ അടിച്ചു എങ്കിലും ഫോൺ കട്ട് ആയി.അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്‌സും ഇന്നലെ വൈകീട്ട് ആറു മണിക്ക് കാഞ്ചിയാർ പേഴുങ്കണ്ടത് വീട്ടിൽ എത്തി എങ്കിലും വീട് പൂട്ടിയ നിലയിൽ ആയിരുന്നു.തള്ളി തുറന്നു ആകത്തു കടന്നപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു.കട്ടിലിനു അടിയിൽ സൂക്ഷിച്ചിരുന്ന കമ്പിളി പുതപ്പ് മാറ്റി യപ്പോൾ കൈ പുറത്തേക്ക് വന്നതോടെ ഇവർ നിലവിളിച്ചു പുറത്തേക്ക് ഓടി.പോലീസ് സംഘം സ്ഥലത്തു എത്തി ഇന്ന് ഡോക് സ്‌ക്വഡിന്റെ പരിശോധന കഴിഞ്ഞേ മൃത ദേഹം മാറ്റുള്ളു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *