ഇതിന് പിന്നിലെ കഥ കൂടി അറിയണം, നാടിനെ നടുക്കിയ സംഭവത്തിന് പിന്നിൽ.

കേശവദാസപുരത്തെ വീട്ടമ്മ മനോരമയുടെ കൊ,ല,പാ,ത,ക,ത്തി,ൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ വീട്ടിൽ കയറി കൊ,ല,പ്പെ,ടു,ത്താ,ൻ വഴിവെച്ചത് വീട്ടുകാർ അനുവദിച്ച സ്വാതന്ത്ര്യം. ചെന്നൈയിൽ പിടിയിലായ പ്രതി കുറ്റസമ്മതം നടത്തി കഴിഞ്ഞു. ആദമലിയെ കുറച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. വിദ്യാഭ്യാസ വകുപ്പ് റിട്ടേർഡ് സീനിയർ സൂപ്രണ്ട് ആണ് കൊല്ലപ്പെട്ട മനോരമ. തൊട്ടടുത്ത ജോലിക്കെത്തിയ വ്യക്തിയായിരുന്നു ബംഗാൾ സ്വദേശിയായ ആദം അലി.ആറാഴ്ചയായി ഇവരുടെ വീട്ടിൽ നിന്നാണ് തൊഴിലാളികൾ വെള്ളം എടുത്തിരുന്നത്.കുടിവെള്ളം ഉൾപ്പെടെ എന്താ ആവശ്യത്തിനും കിണറ്റിൽ നിന്നും വെള്ളം എടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും മനോരമ ആദമലിക്കും കൂട്ടുകാർക്കും നൽകിയിരുന്നു. ആദമലിയോട് കൂടുതൽ കരുണയും കാട്ടി. ഭക്ഷണമടക്കം നൽകി. ജോലിക്കായി എത്തിയ ആദമലി ജോലി ചെയ്യാൻ താല്പര്യം കാട്ടാറില്ലായിരുന്നു.പല ദിവസങ്ങളിലും ജോലി ഒഴിവാക്കി. കിട്ടുന്നതെല്ലാം പബ്ജി കളിച്ച് കളഞ്ഞു.ഓൺലൈൻ ഗെയിമുകളോടായിരുന്നു ഇഷ്ടം. അതുകൊണ്ട് തന്നെ കൂട്ടുകാരും ആദമലിയെ അകറ്റിനിർത്തി. പലപ്പോഴും ആദമലിയോടുകൂടെ നിൽക്കേണ്ടെന്ന് പറഞ്ഞവരും ഉണ്ട്. ആറുപേർ ഒരുമിച്ചാണ് തിരുവനന്തപുരത്തേക്ക് ജോലിക്കായെത്തിയത്. അതുകൊണ്ടുമാത്രം ജോലി എടുക്കാതെ മടിയനായി തുടർന്ന ആദമലിയെ സഹിച്ചു.ഇതിനിടെ ആദമലിക്ക് പല ദിവസവും ഭക്ഷണം നൽകിയതും മനോരമ ആയിരുന്നു. ഈ സ്നേഹവും ആദമലി ചൂഷണം ചെയ്തു എന്ന സംശയം കൂട്ടുകാർക്കുണ്ട്. ചെന്നൈയിലെത്തിയ പോലീസ് പ്രാഥമികമായ കാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യം ചെയ്യാനാണ് പദ്ധതി.ഈ സമയം ദ്വിഭാഷയടക്കം ഉപയോഗിക്കാനാണ് നീക്കം. മനോരമയും ഭർത്താവ് ദിന രാജുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഒൻപതുമണിയോടെ ദിനരാജ് ചടങ്ങിൽ പങ്കെടുക്കാനായി വർക്കിലേക്ക് പോയി. പണി നടക്കുന്ന കെട്ടിടത്തിൽ നിന്നും നോക്കിയാൽ മനോരമയുടെ വീടിൻ്റെ മുറ്റവും ഹാളും എല്ലാം കാണാം. ദിനരാജ് പോകുന്നതെല്ലാം ആദമലി ശ്രദ്ധിച്ചിരുന്നു.

ഇതിനുശേഷം ഒരുമണിയോടെ ആദമലി മനോരമയുടെ വീട്ടിലെത്തി എന്നും, ഒന്നരയോടെ കൊ,ല,പാ,ത,കം നടത്തിയതെന്നുമാണ് പോലീസ് നിഗമനം. മനോരമ ധരിച്ചിരുന്ന 6 പവൻ്റെ സ്വർണമാല, കമ്മലുകൾ, വളകൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട് .പണവുമായി കടന്നു കളയാനായിരുന്നു ഇയാളുടെ ശ്രമമെന്ന് വ്യക്തമാണ്. ആദമലി കൊ,ല,പാ,ത,ക,ത്തിനുശേഷം രക്ഷപ്പെട്ടത് പിടിക്കപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച് ആയിരുന്നു. മൃതദേഹം കിണറ്റിൽ തള്ളിയശേഷം തൊട്ടടുത്തുള്ള താമസ സ്ഥലത്ത് എത്തിയ ഇയാൾ ഒപ്പം താമസിച്ചിരുന്നവരോട് ,അവർക്ക് ഞാൻ നാലഅഞ്ച് അടി കൊടുത്തു എന്ന് പറഞ്ഞതായി പോലീസിന് ആദമലിയുടെ സുഹൃത്തുക്കൾ മൊഴിനൽകിയിട്ടുണ്ട്.പിടിക്കപ്പെടാതിരിക്കാൻ സ്വന്തം ഫോൺ തറയിൽ എറിഞ്ഞുക്കുകയും ചെയ്തു. പബ്ജി ഗെയ്മിന് അഡിറ്റായ ആദമലി ആറുമാസത്തിൽ കൂടുതൽ ഒരു മൊബൈൽ നമ്പർ ഉപയോഗിക്കാറില്ല. മനോരമയുടെ മൃ,ത,ദേ,ഹം കിണറ്റിൽ കൊണ്ടിടുന്നതിൻ്റെ സിസിടിവി പോലീസിന് കിട്ടിയിട്ടുണ്ട്. എന്നാൽ കൊ,ല,പാ,ത,ക സമയത്തത് കിട്ടിയിട്ടില്ല. എന്നാൽ ആദമലി മാത്രമേ കൊലയിൽ പങ്കെടുത്തുള്ളൂ എന്നാണ് പോലീസിൻ്റെ നിഗമനം. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാര്യം ഇല്ലെന്നു വിലയിരുത്തിയ പോലീസ് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആദമലിയെ പിടികൂടിയത്. കൊ,ല,പാ,ത,ക,ത്തിന് ശേഷം ആദ്യം മെഡിക്കൽ കോളേജ് ഭാഗത്താണ് ആദ്യമെത്തിയത്.പിന്നീട് വൈകിട്ട് നാലെ പത്തോടെ തമ്പാനൂർ സ്റ്റേഷനിൽ എത്തിയതായും പോലീസിന് വിവരം ലഭിക്കുകയായിരുന്നു. മുൻപ് കൊല്ലത്ത് ജോലിനോക്കിയിരുന്ന ആദം ആദ്യം ട്രെയിനിൽ കൊല്ലത്തേക്ക് ആണ് പോയത്.ഇവിടെനിന്നാണ് ചെന്നൈയിലെത്തിയത്. അതേ സമയം കൊലപാതകം നടന്ന സമയം ആദമലിയുടെ സുഹൃത്തുക്കൾ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോയെന്നാണ് പറഞ്ഞത്. എന്നാൽ മൊബൈൽ വഴി നടത്തിയ അന്വേഷണത്തിൽ അവർ താമസസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. ഇതും ദുരൂഹമായി തുടരുന്നു. കൊ,ല,പാ,ത,കം നടത്തിയ രീതിയും, പിടിക്കപ്പെടാതിരിക്കാനായി സ്വന്തം മൊബൈൽഫോൺ പൊട്ടിച്ചെടുത്തതെല്ലാം കണക്കിലെടുത്ത് ആദമലിയുടെ ജീവിത പശ്ചാത്തലം കൂടി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *