നടി ഉണ്ണി മേരിയെ ഇപ്പോള്‍ കണ്ടോ.. തിരിച്ചറിയാന്‍ പോലുമാകില്ല

കതക് ചവിട്ടി പൊളിച്ച് മമ്മൂട്ടി അകത്ത് കയറി! മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയനെ കുറിച്ച് ഉണ്ണിമേരി പറഞ്ഞത്.തെന്നിന്ത്യൻ സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത താരമാണ് ഉണ്ണിമേരി. 1969ല്‍ നവവധുവിലൂടെയാണ് ബാലനടിയായി ഉണ്ണിമേരി സിനിമാലോകത്തേക്ക് എത്തിയത്. ദീപ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് ഉണ്ണിമേരി എന്നാക്കി മാറ്റിയത്. ചെറിയ വേഷങ്ങളിലൂടെയെത്തി നായികാനിരയിലേക്കുയര്‍ന്ന താരം പിന്നീട് ഗ്ലാമർ വേഷങ്ങളിലൂടെയും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടേയും തെന്നിന്ത്യൻ സിനിമാലോകത്തെ താരറാണിയായി വളരുകയായിരുന്നു. മലയാളത്തിന്‍റെ നിത്യ ഹരിതനായകൻ പ്രേം നസീറിന്‍റേതുമുതൽ മമ്മൂട്ടിയുടേയും മോഹൻലാലിന്‍റേയും ഉള്‍പ്പെടെയുള്ളവരുടെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം പക്ഷേ ഇപ്പോൾ സിനിമകളിൽ സജീവമല്ല. കുറച്ചുനാളുകൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ ഉണ്ണിമേരി പറഞ്ഞിരുന്ന വാക്കുകള്‍ ഇപ്പോൾ സോഷ്യൽമീഡിയയിൽ വീണ്ടും ചർ‍ച്ചയായിരിക്കുകയാണ്.അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, വിക്ടോറിയ ദമ്പതികളുടെ മകളായി 1962ലാണ് എറണാകുളത്ത് ഉണ്ണിമേരിയുടെ ജനനം. സെന്‍റ് തെരേസാസിൽ ആയിരുന്നു പഠനം നടത്തിയത്. മൂന്നാം വയസ്സു മുതൽ നൃത്തം അഭ്യസിച്ചുതുടങ്ങി. ഏഴാം വയസ്സിൽ സിനിമയിലെത്തിയത്. പിന്നീട് നായികാനിരയിലേക്കുയര്‍ന്ന താരം ഇതിഹാസ താരം പ്രേംനസീറിന്‍റെ നായികയായാണ് കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത്.കണ്ണപ്പനുണ്ണി, മഹാബലി, തിങ്കളാഴ്ച നല്ല ദിവസം, ചട്ടമ്പിക്കല്യാണി തുടങ്ങി 300-ലേറെ സിനിമകളില്‍ ഉണ്ണിമേരി അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് കടന്നിരുന്നുവെങ്കിലും ശേഷം മുഴുവൻ സമയം സുവിശേഷ പ്രവർത്തകയായി, ഇപ്പോൾ കുടുംബത്തോടൊപ്പം എറണാകുളത്താണ് ഉണ്ണിമേരി താമസിക്കുന്നത്.

മലയാളത്തിനു പുറമെ തെലുങ്കിലും തമിഴിലും കന്നഡയിലുമൊക്കെ ഉണ്ണിമേരി സജീവമായിരുന്നു. ഓരോ ഭാഷയിലേയും അക്കാലത്തെ സൂപ്പർ താരങ്ങളൊപ്പം അഭിനയിച്ചിട്ടുമുണ്ട് താരം. 23 വർഷക്കാലം സിനിമാലോകത്ത് സജീവമായിരുന്ന നടി 1992-ൽ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചിട്ടുള്ളത്. കൊളേജ് അധ്യാപകനായ റെജോയുമായി 1982ലായിരുന്നു താരത്തിന്‍റെ വിവാഹം നടന്നത്. ഇപ്പോൾ കുടുംബത്തോടൊപ്പം എറണാകുളത്ത് കലൂരിലാണ് താമസം. ഭര്‍ത്താവും മകനും മരുമകളും പേരക്കുട്ടിയും അടങ്ങുന്നതാണ് കുടുംബം. സിനിമവിട്ട ശേഷം കുറച്ച് നാൾ രാഷ്ട്രീയ പ്രവര്‍ത്തനവുമായി സജീവമായിരുന്നു. പിന്നീട് സുവിശേഷ പ്രഘോഷണ മേഖലയിൽ സജീവമാകുകയായിരുന്നു താരം.
ഐ.വി ശശി സംവിധാനം ചെയ്യുന്ന ‘കാണാമറയത്ത്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവമാണ് നടി പറഞ്ഞത്. ‘ഞാനും മമ്മൂട്ടിയുമടക്കമുള്ളവര്‍ താമസിച്ചിരുന്നത് അന്ന് ഒരേ ഹോട്ടലിലായിരുന്നു. ഒരു ദിവസം എന്‍റെ അച്ഛന്‍ ഹോട്ടലില്‍ എന്നെ കാണാന്‍ വേണ്ടി വന്നപ്പോള്‍ അവിടെയുള്ളവര്‍ അച്ഛനെ അകത്തേക്ക് കടത്തിവിട്ടില്ല. എത്ര അപേക്ഷിച്ചിട്ടും നടന്നില്ല, പ്രായമായ എന്‍റെ അച്ഛന് വളരെ മോശം അനുഭവം അന്ന് അവിടെ നിന്ന് നേരിടേണ്ടി വന്നു. സങ്കടത്തില്‍ അച്ഛന് മടങ്ങി പോകേണ്ടി വന്നു. വിവരം അറിഞ്ഞപ്പോള്‍ സത്യത്തിൽ സങ്കടം സഹിക്കാനായില്ല. മുറിയില്‍ കയറിയിരുന്നപ്പോള്‍ വേണ്ടാത്ത ചിന്തകള്‍ വന്നു തുടങ്ങി. അന്ന് കുറെ ഉറക്ക ഗുളികകള്‍ എടുത്ത് കഴിച്ചു. കുറെ നേരമായിട്ടും എന്നെ പുറത്തേക്ക് കാണാതായപ്പോള്‍ പലരും അന്വേഷിച്ചു വന്നു തുടങ്ങി.നീണ്ട കാലത്തെ അഭിനയ ജീവിതത്തിന് ശേഷം കുടുംബവം സുവിശേഷ പ്രചാരണവും ഒക്കെയായി മറ്റ് മേഖലകളിൽ സജീവമായ ഉണ്ണിമേരി സോഷ്യൽമീഡിയയിൽ ഒട്ടും സജീവമല്ല. പഴയ കാല നടന്മാരെ കൂടാതെ മമ്മൂട്ടിയ്‌ക്കൊപ്പവും മോഹന്‍ലാലിനൊപ്പവുമൊക്കെ അഭിനയിച്ചിട്ടുള്ള ഉണ്ണി മേരി കുറച്ചുനാള്‍ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ ആരാധകർക്കിടയില്‍ ഇപ്പോള്‍ വീണ്ടും ചർ‍ച്ചയായിരിക്കുകയാണ്.അവരെത്ര വിളിച്ചിട്ടും ഞാൻ വാതിൽ തുറക്കാതെ ആയപ്പോള്‍, പെട്ടെന്ന് മമ്മൂട്ടി വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി വരികയായിരുന്നു. അബോധാവസ്ഥയിലായിരുന്ന എന്നെ അദ്ദേഹവും മറ്റുള്ളവരും ചേർന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു അന്ന് മമ്മൂട്ടി തക്കസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാനുണ്ടാകുമായിരന്നില്ല’, എന്നാണ് ഉണ്ണി മേരി അന്ന് അഭിമുഖത്തിനിടെ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *