വിറങ്ങലിച്ച് കേരളക്കര! മലപ്പുറത്ത് കാണാതായ യുവതിക്ക് സംഭവിച്ചത് ഞെട്ടിക്കും! നടുങ്ങി നാട്ടുകാര്‍

കഴിഞ്ഞ ദിവസം കാണാതായ യുവതിയെ സഹ പ്രവർത്തകന്റെ വീട്ടിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.മലപ്പുറം തുവൂർ പള്ളിപ്പറമ്ബ് മനോജിന്റെ ഭാര്യ സുജിതെയെ ഈ മാസം പതിനൊന്നു മുതൽ കാണാതായിരുന്നു.കുടുംബ ശ്രീ പ്രവർത്തകയും കൃഷി ഭവനിലെ താത്കാലിക ജീവനക്കാരിയും ആയിരുന്നു സുചിത.ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് പുറപ്പെട്ട സുചിതയെ കാണാതായതിൽ നാട് മുഴുവൻ അന്വേഷണം നടക്കവെയാണ് നാട്ടിൽ അറിയപ്പെടുന്ന പൊതു പ്രവർത്തകൻ ആയ വിഷ്ണുവിന്റെ വീട്ട് വളപ്പിൽ നിന്നും സുചിതയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം വരെ സുചിതക്ക് വേണ്ടിയുള്ള അന്വേഷണത്തിനു മുൻ നിരയിൽ ഉണ്ടായിരുന്ന വ്യക്തിയാണ് കേസുമായി ബന്ധപ്പെട്ടു അറസ്റ്റിൽ ആയ വിഷ്ണു.യൂത്തു കോൺഗ്രസ് മണ്ഡലം കമ്മിറ്റി തുവൂർ മണ്ഡലം കമ്മിറ്റി സെക്കട്ടറിയാണ് വിഷ്ണു.സുചിതയുടെ തിരോധാനവുമായി ബന്ധപ്പെട്ടു പോലീസ് സ്റ്റേഷനിലേക്ക് നാളെ മാർച് നടത്താൻ യു ഡി എഫ് തീരുമാനിച്ചിരിക്കാവെയാണ് ഭാരവാഹി തന്നെ അറസ്റ്റിൽ ആയത്.സുചിതയെ കാണാൻ ഇല്ലെന്നുള്ള പോസ്റ്റ് ആദ്യം ഷെയർ ചെയ്തതും വിഷ്ണുവാണ്.
മൃത ശരീരം കണ്ടെത്തിയതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിൽ വിഷ്ണു കുറ്റം സമ്മതിച്ചു.സുചിതെയെ കാണാതെ ആയ പതിനൊന്നിന് തന്നെയാണ് കൊലപാതകം നടത്തിയത് എന്നാണ് വിഷ്ണു നൽകിയ മൊഴി.വിഷ്ണു സുചിതയുടെ കയ്യിൽ നിന്നും പണം കടം വാങ്ങിയിരുന്നു.ഇത് തിരിച്ചു നൽകാം എന്ന് പറഞ്ഞാണ് സുചിതയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.വീട്ടിൽ എത്തിയ സുചിതയെ ആഭരണങ്ങൾക്ക് വേണ്ടി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.മരണം ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കി.പിന്നീട് സഹോദരങ്ങൾ ആയ വൈശാഖ്,വിവേക് എന്നിവരെയും സുഹ്യത്തായ ഷിഹാനെയും വിളിച്ചു വരുത്തി കൊണ്ട് ഇവരുടെ സഹായത്തോടെ വീട്ട് വളപ്പിൽ മൃതദേഹം അടക്കം ചെയ്തു.കുഴിയുടെ മുകളിൽ കോൺക്രീറ്റ് മെറ്റൽ വിതറി കൊണ്ട് കോഴിക്കൂട് സ്ഥാപിച്ച നിലയിലാണ് ഉണ്ടായിരുന്നത്.സുചിതയെ കൊലപ്പെടുത്തിയ ശേഷം ശരീരത്തിലെ ഏഴു പവൻ സ്വർണം താൻ മോഷ്ടിച്ച ശേഷം നാട്ടിലെ ചെറുകിട സ്ഥാപനത്തിൽ വില്പന നടത്തുകയും ചെയ്തതായി പോലീസിനോട് വിഷ്ണു സമ്മതിച്ചു.നേരത്തെ പഞ്ചായത്‌ ഓഫീസിൽ വിഷ്ണു ജോലി ചെയ്തിരുന്നു.ഇവിടെ വെച്ച് കൊണ്ടാണ് ഇവർ പരിചയത്തിൽ ആയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *