ആറായി പോയ ഞങ്ങൾ അഞ്ചായി തിരികെ വരുന്നു; മരണം പ്രിയപ്പെട്ട സഹോദരനെ തട്ടിയെടുത്തപ്പോൾ നഷ്ടമായത് സന്തോഷം

അവരുടെ ജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ജീവിതത്തിലെ നെടും തൂണായിരുന്ന ആളെ നഷ്ടപെട്ട അവസ്ഥയിൽ ഭർത്താവായിരുന്നു ഒപ്പം നിന്നത്!.simply silly things aarya anoop shared how she overcomes her crisis time.ആറായി പോയ ഞങ്ങൾ അഞ്ചായി തിരികെ വരുന്നു; മരണം പ്രിയപ്പെട്ട സഹോദരനെ തട്ടിയെടുത്തപ്പോൾ നഷ്ടമായത് സന്തോഷം.കുക്കിങ് ചാനലായി തുടങ്ങി സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം ഒരുക്കുന്ന താരമാണ് ആര്യ അനൂപ്. വിവിധങ്ങളായ കഥാപാത്രങ്ങളായി എത്തി ആരാധകരുടെ മനം കവർന്ന ആര്യയുടെ വീഡിയോസ് എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാണ്. കുക്കിങ് വീഡിയോസ് ഇടുന്നതിനേക്കാളും കോമഡി സ്‌കിറ്റുകൾ ഇടുമ്പോൾ കണ്ട വ്യത്യാസം ആണ് ആര്യയെ കോമഡി വീഡിയോസ് ചെയ്യാൻ പ്രേരിപ്പിച്ചതും. ഭർത്താവ് ആണ് ആര്യയുടെ ക്യാമറക്ക് പിറകിൽ. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചുമാണ് ആര്യ പറയുന്നത്.. താൻ ജനിക്കും മുൻപേ അച്ഛന് ചാരായ ഷോപ്പ് ആയിരുന്നു. അത് നിർത്തേണ്ട അവസ്ഥ വന്നപ്പോൾ ഇനി എന്ത് എന്ന ചിന്തയിലെക്ക് എത്തിയപ്പോഴാണ് അച്ഛൻ കോൺട്രാക്ട് വർക്കിലേക്ക് തിരിഞ്ഞത്. അച്ഛന്റെ വിശ്രമം ഇല്ലാത്ത ജീവിതം കൊണ്ടാണ് തനിക്കും ചേട്ടനും നല്ല വിദ്യാഭ്യാസവും ജീവിതവും കിട്ടിയതെന്നാണ് അനു ജോഷ് ടോക്കിൽ പറയുന്നത്.ജീവിതം സന്തുഷ്ടകരമായി പോകുകായിരുന്നു. ചേട്ടനും താനും തമ്മിൽ വളരെ സ്നേഹത്തിലായിരുന്നു. എൻജിനീയറിങ് കഴിഞ്ഞസമയത്തായിരുന്നു വിവാഹം. ജീവിതത്തിൽ ഒരു പാർട്ണറിനെ ആവശ്യം ഉണ്ടെങ്കിൽ മാത്രമേ വിവാഹത്തിലേക്ക് തിരിഞ്ഞാൽ മതി എന്നാൽ താൻ വളരെ ചെറിയ പ്രായത്തിലാണ് വിവാഹം കഴിച്ചത്. എങ്കിലും ദൈവകൃപയാൽ തനിക്കും ചേട്ടനും നല്ലൊരു പാർട്ണറിനെ തന്നെ കിട്ടിയെന്നും ആര്യ പറയുന്നു.

28 വർഷത്തോളം ഈസിയായി പോയ്കൊണ്ടിരിക്കുന്ന സമയത്താണ് ചേട്ടന് ഒരു ചുമ വരുന്നത്. പീഡിയാട്രിക് ഡെന്റിസ്റ്റ് ആയിരുന്നു ചേട്ടൻ. അങ്ങനെ ട്രീറ്റ്‌മെന്റ് ഒക്കെ ചെയ്തു. എന്നാൽ പയ്യെ മനസിലായി അത് ക്ഷയം ആയിരുന്നുവെന്ന്. പ്രതീക്ഷയോടെ മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നു. എന്നാൽ രോഗം വഷളായി. അങ്ങനെ 32 വയസ്സായപ്പോൾ സ്ട്രോക്ക് വന്നു. അതോടെ ജീവിതം തന്നെ മാറി മറിഞ്ഞു. ഓർമ്മയിൽ കുറവും ചേട്ടന് ഉണ്ടായി.കൊറോണ സമയത്താണ് ചേട്ടന്റെ അസുഖം രൂക്ഷമാകുന്നത്. പെട്ടെന്നുണ്ടായ ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോയപ്പോഴാണ് ചേട്ടൻ കോമയിലാകുന്നത്. ആറുപേരായി വെല്ലൂർ ആശുപത്രിയിലേക്ക് എത്തിയ ഞങ്ങൾ തിരികെ വീട്ടിലേക്ക് വരുന്നത് ചേട്ടൻ ഇല്ലാതെയാണ്. രണ്ടുവര്ഷത്തിന്റെ അടുത്തായി ചേട്ടൻ വിടവാങ്ങിയത്. ചേട്ടൻ ഇനി ഇല്ല എന്ന് മനസിലാക്കുന്ന അവസ്ഥ, കൗണ്സിലിങ്ങിന് പോകേണ്ട അവസ്ഥ വരെയുണ്ടായി.സ്ട്രഗ്ലിങ് പിരീഡിലാണ് പല തിരിച്ചറിവുകൾ ഉണ്ടായിരുന്നത്. കൂടെ നിൽക്കും എന്ന് കരുതിയവർ പോലും നമ്മുടെ കൂടെ നിന്നിട്ടില്ല. ആരോടും പരാതി പറയാൻ നമ്മൾ നിന്നിട്ടില്ല. ആരും കൂടെ നിക്കില്ല എന്ന് മനസിലായി.വിചാരിക്കാത്ത ആളുകളാണ് കൂടെ നിന്നത്. വീഡിയോസ് പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആളുകളുടെ പരിഹാസവും ഉണ്ടായി. പക്ഷേ നമ്മളെ അതൊന്നും തളർത്തിയില്ല. ആർക്കും ആരുടെയും ജീവിതം തളർത്താൻ ആകില്ല എന്ന് വിശ്വസിച്ചാണ് മുൻപോട്ട് ജീവിക്കുന്നത് ആര്യ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *