പല്ലുകളെല്ലാം കൊഴിഞ്ഞു മെലിഞ്ഞു ക്ഷീണിച്ചു നടന്‍ ടിപി മാധവനെ ഇപ്പോള്‍ കണ്ടോ തളരാതെ വീണ്ടും എത്തിയപ്പോള്‍

അച്ഛനെ കാണാന്‍ പോയാല്‍ നിങ്ങള്‍ക്ക് നല്ലതേ വരൂ ഒരുവയസുള്ളപ്പോള്‍ ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ്! ചര്‍ച്ചയായി ടിപി മാധവന്റെ മകന്റെ വാക്കുകള്‍.ടിപി മാധവന്റെ മകന്‍ എന്നത് റെക്കോര്‍ഡിലുള്ള ബന്ധം മാത്രമാണ്. അമ്മയാണ് എന്നെ വളര്‍ത്തിയത്. എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ പോയതാണ് അച്ഛന്‍ എന്നായിരുന്നു രാജകൃഷ്ണന്‍ പറഞ്ഞത്. സിനിമ എന്റെ സ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. എങ്ങനെയോ അത് വന്നതാണ്. പിന്നെ അതെനിക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു.വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ടിപി മാധവന്‍. കോമഡിയും വില്ലത്തരവും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. 40ാം വയസിലായിരുന്നു അദ്ദേഹം അഭിനയിച്ച് തുടങ്ങിയത്. സിനിമയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും ജീവിതത്തില്‍ അത്ര നല്ല അനുഭവങ്ങളിലൂടെയല്ല താന്‍ കടന്ന് പോയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സിനിമയോടുള്ള ഭ്രമം കൂടിയതോടെയായിരുന്നു കുടുംബജീവിതം ഉപേക്ഷിച്ചത്. ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച അദ്ദേഹം ഗാന്ധിഭവനിലാണ് കഴിയുന്നത്. മകനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞെങ്കിലും തനിക്ക് അങ്ങനെയൊരു ആഗ്രഹമില്ലെന്നായിരുന്നു രാജകൃഷ്ണന്‍ പ്രതികരിച്ചത്. . മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അച്ഛനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോ ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍.മലയാളിയായതിനാല്‍ നാട്ടിലെ ഫുഡിനെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചുമെല്ലാം അറിയാമായിരുന്നു. പുതിയൊരു സ്ഥലം പരിചയപ്പെടുത്തുമ്പോള്‍ അത് കേരളം തന്നെയാവാമെന്ന് കരുതി. ബോളിവുഡ് സിനിമയില്‍ അത് അങ്ങനെയധികം കണ്ടിട്ടില്ലല്ലോ. ഷെഫ് എന്ന ചിത്രത്തിലൂടെയായി അതൊക്കെ കാണിക്കാമെന്ന് കരുതി. സുഹൃത്താണ് ഒരു പ്രൊഡക്ഷന്‍ ടീമിലേക്ക് എന്നെ കണക്റ്റ് ചെയ്തത്. ഒരു പരസ്യ ചിത്രീകരണമായിരുന്നു ആദ്യം. ഇതാണ് എന്റെ ഫീല്‍ഡ് എന്ന് മനസിലായത് അപ്പോഴാണ്. മൂന്ന് വര്‍ഷത്തിന് ശേഷമായി ഞാന്‍ ബോംബൈയിലേക്ക് പോവുകയായിരുന്നു.

കുടുംബത്തെക്കുറിച്ച്.സ്വന്തമായി സിനിമ ചെയ്യണമെന്ന ആഗ്രഹം അന്നേ മനസിലുണ്ടായിരുന്നു. പേടിച്ച് പേടിച്ചാണ് നസറുദ്ദീന്‍ ഷായെ സമീപിച്ചത്. സ്‌ക്രിപ്റ്റ് പറഞ്ഞപ്പോള്‍ തന്നെ എനിക്കിത് ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞത്. അമ്മയും ഭാര്യയും ചേച്ചിയുമൊക്കെ സിനിമാജീവിതത്തില്‍ മികച്ച പിന്തുണയാണ് തരുന്നത്. പ്രൊഡക്ഷന്‍ ഡിസൈനറും ആര്‍ടിസ്റ്റുമാണ് ഭാര്യ. എന്നേക്കാളും ടാലന്റഡാണ് പുള്ളിക്കാരിയെന്നുമായിരുന്നു രാജകൃഷ്ണന്‍ പറഞ്ഞത്.അച്ഛന്‍.ടിപി മാധവന്റെ മകന്‍ എന്നത് റെക്കോര്‍ഡിലുള്ള ബന്ധം മാത്രമാണ്. അമ്മയാണ് എന്നെ വളര്‍ത്തിയത്. എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ പോയതാണ് അച്ഛന്‍ എന്നായിരുന്നു രാജകൃഷ്ണന്‍ പറഞ്ഞത്. സിനിമ എന്റെ സ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. എങ്ങനെയോ അത് വന്നതാണ്. പിന്നെ അതെനിക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. മലയാളത്തോട് എന്നും പ്രത്യേകമായൊരു ഇഷ്ടമുണ്ട്. ഇടയ്ക്ക് മലയാള സിനിമകളൊക്കെ കാണാറുണ്ട്.ചര്‍ച്ചകള്‍.അച്ഛനോട് ക്ഷമിച്ച് അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചൂടേയെന്നായിരുന്നു ചിലര്‍ വീഡിയോയുടെ താഴെ കമന്റ് ചെയ്തത്. അച്ഛനോട് ക്ഷമിച്ചാല്‍ നിങ്ങള്‍ക്ക് നല്ലതേ വരൂ, അതില്‍ മോശമായൊന്നുമില്ല. കേരളത്തെക്കുറിച്ച് ഇത്രയധികം വാചാലനാവുന്ന നിങ്ങളെന്ത് കൊണ്ടാണ് അതിന് ശ്രമിക്കാത്തതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. രണ്ടര വയസുള്ളപ്പോള്‍ ഉപേക്ഷിച്ച് പോയ ആളെ എന്തിനാണ് നോക്കുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ട്. അച്ഛനെ അനുസ്മരിപ്പിക്കുന്ന ശബ്ദമാണ് മകന്റേത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *