ഞാൻ എന്തായാലും അനുഭവിച്ചു …ബാക്കി ഉള്ള ആൾകാരെകൂടി അത് പറഞ്ഞ് പേടിപ്പിക്കാമെന്ന് കരുതി..ഭാവനയുടെ വെളിപ്പെടുത്തൽ

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ഭാവന. നമ്മള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടി പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായി. ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാര്‍ക്കൊപ്പം വളരുന്ന നിലയിലേക്ക് ഭാവന വളര്‍ന്നിരിക്കുകയാണ്.

വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഭാവന മലയാളത്തില്‍ നിന്നും മാറി കന്നട സിനിമയിലേക്ക് കൂടി ചുവടുറപ്പിക്കുന്നത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി വീണ്ടും മലയാളത്തില്‍ സജീവമാവുകയാണ്. ഏറ്റവും പുതിയതായി ഹണ്ട് എന്ന സിനിമയിലാണ് ഭാവന നായികയായി അഭിനയിച്ചിരിക്കുന്നത്.

പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേ പഴയൊരു കഥ കൂടി ഭാവന തുറന്ന് പറഞ്ഞിരുന്നു. കൂട്ടുകാര്‍ കൂടി പ്രേതക്കഥ പറഞ്ഞോണ്ടിരിക്കുമ്പോള്‍ ശരിക്കും പേടിക്കേണ്ടി വന്നൊരു അവസ്ഥയെ കുറിച്ചാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഭാവന പറഞ്ഞത്.

പ്രേതക്കഥ പറഞ്ഞിട്ട് ശരിക്കും പേടിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് ഭാവന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ആ സമയത്ത് രാംഗോപാല്‍ വര്‍മ്മയുടെ ഭൂട്ട് എന്ന ഹിന്ദി സിനിമ കണ്ട് പേടിച്ചിരിക്കുകയായിരുന്നു ഞാന്‍. ഞാനെന്തായാലും പേടിച്ചു. ഇനി മറ്റുള്ളവരെയും കൂടി പേടിപ്പിക്കാമെന്ന് വിചാരിച്ചു.

അന്ന് ഏതോ ഷോ യുടെ ഭാഗമായി ദുബായിലാണ്. കുറേ പേര്‍ കൂടെ ഉണ്ടായിരുന്നു അവര്‍ ആരൊക്കെയാണെന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല. അന്ന് കൂടെയുള്ളവരോട് ഭൂട്ടിന്റെ കഥയിങ്ങനെ പറഞ്ഞ് കൊടുത്ത് കൊണ്ടിരിക്കുകയാണ് ഞാന്‍. സീന്‍ ബൈ സീനായിട്ടാണ് ഞാന്‍ കഥ പറയുന്നത്.

കഥയും പറഞ്ഞ് ഞങ്ങള്‍ നില്‍ക്കുന്നത് ഹോട്ടലിന്റെ കോറിഡോറിലാണ്. പെട്ടെന്ന് വലിയൊരു ശബ്ദത്തോട് കൂടി വാതില്‍ തുറന്നു. പ്രേതകഥ പറഞ്ഞോണ്ടിരിക്കുമ്പോള്‍ തന്നെ വാതില്‍ തുറക്കുന്ന വലിയൊരു ഒച്ച കൂടി വന്നും. പ്രതീക്ഷിക്കാതെ സംഭവിച്ചത് കൊണ്ട് ഞങ്ങളെല്ലാവരും ആ ശബ്ദം കേട്ട് ശരിക്കും പേടിച്ചു. എല്ലാവരും കൂടി ഒച്ചപ്പാട് ഉണ്ടാക്കിയതോടെ അത് വലിയൊരു ശബ്ദകോലാഹലമായി മാറി.

ഇതോടെ ആ ഹോട്ടലിലുണ്ടായിരുന്ന ഒരു അറബി അദ്ദേഹത്തിന് ശല്യമായെന്ന് പറഞ്ഞ് ഞങ്ങളെ ചീത്ത വിളിയോട് ചീത്തയായിരുന്നു. അറബിയിലാണ് അദ്ദേഹം സംസാരിച്ചത്. എന്താണെന്ന് മനസിലായില്ലെങ്കിലും അതൊരു തെറിയായിരിക്കുമെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും മനസിലായി. എന്തായാലും അദ്ദേഹത്തിന്റെ ചീത്ത വിളി കേട്ടതിന് പിന്നാലെ ഞങ്ങള്‍ നാലഞ്ച് പേര്‍ പതിനഞ്ച് വഴിക്കായി ഓടിയെന്നും ഭാവന തമാശരൂപേണ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *