വാതിലിന്റെ കുറ്റി തുറന്നു കൊടുത്തിട്ടാണ് വലിച്ചു കയറ്റി ആരും ബലാത്സംഗം ചെയ്യില്ല ഞെട്ടിച്ച് സ്വാസികയുടെ തുറന്നു പറച്ചില്‍

സിനിമകളില്‍ നിന്ന് പെട്ടന്ന് നമ്മളെ റിജക്ട് ചെയ്യുമ്പോഴുള്ള ദേഷ്യവും, അഭിനയിച്ച സാധനം എഡിറ്റിങ് ടേബിളില്‍ എത്തുമ്പോള്‍ കട്ട് ചെയ്യപ്പെടുമ്പോഴുള്ള സങ്കടവും എല്ലാം ഞാന്‍ തീര്‍ക്കുന്നത് അമ്മയുടെ അടുത്താണ്. അത്രയും ഞാന്‍ സിനിമയെ സ്‌നേഹിക്കുന്നു എന്ന് എന്റെ വീട്ടുകാര്‍ക്ക് അറിയാം.
സീരിയലിലും ടെലിവിഷനിലും സിനിമയിലും ഒരേ സമയം സജീവമായി നില്‍ക്കുന്ന നടിയാണ് സ്വാസിക വിജയ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചതുരം എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അതേ സമയം ഒരുപാട് വിമര്‍ശനങ്ങളും സ്വാസികയ്ക്ക് ചതുരത്തിലെ വേഷം ചെയ്തതിലൂടെ കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഏത് സാഹചര്യത്തിലാണ് താന്‍ ആ കഥാപാത്രം ചെയ്തത് എന്ന് റെഡ് കാര്‍പെറ്റ് ഷോയില്‍ സ്വാസിക സംസാരിക്കുകയുണ്ടായി. വളരെ അധികം ഇമോഷണലായിട്ടാണ് സ്വാസിക സംസാരിച്ചത്, സംസാരിക്കുമ്പോള്‍ നടി കണ്ണുനീര്‍ തുടയ്ക്കുന്നുണ്ടായിരുന്നു.ചതുരം സിനിമ ഇറങ്ങുന്നതിന് മുന്‍പ് വരെ ഭയങ്കര ടെന്‍ഷനായിരുന്നു എനിക്ക്. സിനിമ നല്ലതായി വരും എന്ന് എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ പലരും സംവിധായകനോട് ചോദിച്ചേക്കാം, എന്തുകൊണ്ടാണ് സ്വാസികയെ ഈ കഥാപാത്രത്തിന് വേണ്ടി എടുത്തത് എന്ന്. ഈ കഥാപാത്രം ചെയ്യാന്‍ പറ്റിയ എത്രയോ നല്ല ആര്‍ട്ടിസ്റ്റുകള്‍ ഇന്റസ്ട്രിയിലുണ്ട് എന്നൊക്കെ പറഞ്ഞേക്കാം.​കാത്തിരുന്ന സിനിമ.തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചത് പോലെയായി, ആ കുട്ടിയ്ക്ക് പറ്റാത്ത ഒരു വേഷം നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചത് പോലെ എന്നൊക്കെ വിമര്‍ശനം വന്നേക്കാം. പക്ഷെ ഞാന്‍ എന്തുകൊണ്ട് ഈ സിനിമ തിരഞ്ഞെടുത്തു എന്ന് ചോദിച്ചാല്‍, എത്രയോ നാളുകളായി ഞാന്‍ കാത്തരിയ്ക്കുന്ന ഒരു കഥാപാത്രമാണ് അത്. എവിടെയൊക്കയോ എന്തൊക്കെയോ കഥാപാത്രങ്ങള്‍ ചെയ്യുന്നുണ്ട് എങ്കിലും ഒരിക്കല്‍ പോലും എന്റേതായി ഒരു സിനിമ ചെയ്യാനായി പറ്റിയിട്ടില്ല.

​ചതുരം എനിക്ക് വരുന്നത്.എല്ലാ സിനിമയിലും ഞാനുണ്ടാവും. പക്ഷെ പതിനഞ്ച് മിനിട്ടോ അതില്‍ കുറവോ ആയി വന്നു പോവുന്നതായിരിയ്ക്കും. ചിലപ്പോള്‍ ഒരു ചായ കൊചുക്കുന്ന രംഗം, അല്ലെങ്കില്‍ ഒന്ന് കരയാന്‍ വേണ്ടി മാത്രം ഒക്കെ ആയിരിയ്ക്കും. സിനിമ തിയേറ്ററില്‍ കണ്ടിട്ട് പുറത്ത് പോകുമ്പോള്‍ കൂടെ പോരുന്ന ഒരു കഥാപാത്രം ചെയ്യാനായി എത്ര നാളുകളായി ആഗ്രഹിക്കുന്നതാണ്. അങ്ങനെയിരിക്കുമ്പോള്‍ ആണ് എന്റെ സിനിമ എന്ന് പറയാന്‍ പറ്റുന്ന വിധം ഒരു സിനിമയും കഥാപാത്രവും വരുന്നത്.​ആദ്യം ചിന്തിച്ചത്.ചതുരത്തിലെ വേഷം എനിക്ക് വന്നപ്പോള്‍ ഞാന്‍ ആദ്യം ചിന്തിയ്ക്കുന്നത്, ദൈവമേ അവസാനം എനിക്കൊരു വേഷം വന്നല്ലോ എന്നാണ്. അതിന് ശേഷമാണ് ആള്‍ക്കാര്‍ എന്ത് പറയും എന്നതിനെ കുറിച്ച് ആലോചിയ്ക്കുന്നത്. ഒരു സ്ത്രീ എന്നല്ല ഏതൊരാളും ആദ്യം കേള്‍ക്കേണ്ടത് സ്വന്തം മനസ്സ് എന്ത് പറയുന്നു എന്നതാണ്, മറ്റുള്ളവരും സമൂഹവും എന്ത് പറയുന്നു എന്നത് നമ്മുടെ കൈയ്യിലുള്ളതല്ല. സമൂഹത്തെ സൃപ്തിപ്പെടുത്തി അവരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊണ്ടും ഒന്നും നേടാന്‍ പറ്റില്ല.​ഞാന്‍ ഹാപ്പിയാണ്.ആര് എന്ത് പറഞ്ഞാലും, അതിനെല്ലാം അപ്പുറം ഒരു പോസീറ്റീവ് കാര്യം ഉണ്ടായിരിയ്ക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. എന്തൊക്കെ പറഞ്ഞാലും അവസാനം ഞാന്‍ ഹാപ്പി ആയിരിയ്ക്കും. അത് അങ്ങനെ തന്നെയായിരുന്നു. ഇന്ന് ഞാന്‍ അഭിനയിച്ച, എന്റെ സിനിമയെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നു, എന്നെ കുറിച്ചും എന്റെ കഥാപാത്രത്തെ കുറിച്ചും ആളുകള്‍ സംസാരിക്കുന്നു, എന്റെ ഒരു സിനിമയുടെ പ്രമോഷന് വേണ്ടി ഞാന്‍ വിദേശത്ത് പോകുന്നു എന്നതൊക്കെ എത്രയോ വര്‍ഷങ്ങളായി ഞാന്‍ സ്വപ്‌നം കാണുന്നതാണ്. അത് പുറത്തുള്ളവര്‍ക്ക് അറിയണം എന്നില്ല.​ദാരിദ്രം അനുഭവിക്കുകയായിരുന്നു.ഒരു ദാരിദ്രം എന്റെ ഉള്ളില്‍ അനുഭവിയ്ക്കുന്നത് കൊണ്ടാണ് ഈ ഒരു കഥാപാത്രം വന്നപ്പോള്‍ കൂടുതല്‍ ഒന്നും ആലോചിക്കാതെ ചെയ്തത്. അതിനെ ബോള്‍ഡ്‌നസ്സ് എന്നൊന്നും വിശേഷിപ്പിക്കാന്‍ ആവില്ല. എന്റെ ദാരിദ്രമായിരുന്നു. ആഗ്രഹിച്ച്, ആഗ്രഹിച്ച് നില്‍ക്കുന്ന ഒരു സാധനം നമ്മുടെ കൈയ്യില്‍ വരുമ്പോള്‍ അത് വിട്ടുകളയാതെ ചേര്‍ത്ത് പിടിക്കാനുള്ള ഒരു ശ്രമം മാത്രമായിരുന്നു. അത് വിജയിക്കുമ്പോള്‍ ഉള്ള സന്തോഷത്തിലാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഇനി എനിക്ക് ഇത് പോലൊരു സിനിമയും കഥാപാത്രവും വിജയവും കിട്ടും എന്ന് പ്രതീക്ഷിക്കുന്നില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *