എട്ടാം വയസ്സില്‍ അച്ഛന്‍ മരിച്ചു, സിനിമയില്‍ എത്തിയപ്പോള്‍ മുഖത്ത് നോക്കി അപമാനിച്ചവര്‍; ജീവിതത്തോടുള്ള ഈ വാശി വന്നത് എങ്ങനെ? ഐശ്വര്യ രാജേഷ് പറയുന്നു

മലയാളം വിട്ടുകഴിഞ്ഞാല്‍, പിന്നെ നടിമാരെ തിരഞ്ഞെടുക്കുന്നത് ഗ്ലമര്‍ നോക്കിയാണ്. പ്രത്യേകിച്ചും കോളിവുഡ് – ടോളിവുഡ്- ബോളിവുഡ് ഇന്റസ്ട്രികളില്‍. ഇപ്പോള്‍ ചെറുതായി മാറ്റം സംഭവിച്ചുവെങ്കിലും, ഈ വിശ്വാസം കൊടുമ്പിരി കൊണ്ടു നില്‍ക്കുന്ന കാലത്താണ് ഐശ്വര്യ രാജേഷ് സിനിമാ ലോകത്തേക്ക് വരുന്നത്. വന്നതും കേട്ടത് മനസ്സ് വേദനിപ്പിക്കുന്ന കമന്റുകളായിരുന്നു. അതിനെയൊക്കെ എങ്ങനെ അതിജീവിച്ചു എന്ന് ഐശ്വര്യ രാജേഷ് പറയുന്നു. നടിയും മുന്‍ തമിഴ് ബിഗ് ബോസ് താരവുമായ സംയുക്ത ഷാനിന്റെ യൂട്യൂബ് പോട്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു നടി.

മുന്‍ തെലുങ്ക് നടന്‍ രാജേഷിന്റെ മകളാണ് ഐശ്വര്യ. അമ്മ ഡാന്‍സര്‍ ആണ്. മൂന്ന് സഹോദരങ്ങളാണ് ഐശ്വര്യയ്ക്ക്. കരള്‍ രോഗത്തെ തുടര്‍ന്ന് അച്ഛന്‍ മരിക്കുമ്പോള്‍ എട്ട് വയസ്സായിരുന്നു. അമ്മയ്ക്ക് വലിയ വിദ്യഭ്യാസം ഒന്നുമില്ല, പ്രത്യേകിച്ചൊന്നും അച്ഛന്‍ സമ്പാദിച്ചിട്ടും ഇല്ല. വളരെ കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. എന്നെങ്കിലും പഠിച്ച് നല്ല ജോലിയായി, അമ്മയെ സംരക്ഷിക്കണം എന്ന് ചെറിയ പ്രായം മുതലേ ഞാന്‍ ആഗ്രഹിച്ചിരുന്നു. ദൈവം സഹായിച്ച് ഇപ്പോള്‍ അമ്മ ഹാപ്പിയാണ് എന്ന് ഞാന്‍ കരുതുന്നു. എന്റെ ഓരോ സിനിമ ഇറങ്ങുമ്പോഴും അമ്മയ്ക്ക് ഭയങ്കര അഭിമാനമാണ്.

സിനിമയിലേക്ക് വരുമ്പോള്‍ ഒരുപാട് നെഗറ്റീവ് കമന്റുകള്‍ കേട്ടിട്ടുണ്ട്. പക്ഷെ അതൊന്നും ഞാന്‍ മോശമായി എടുക്കുന്നില്ല, ആരെയും കുറ്റം പറയുന്നില്ല. അവരൊക്കെ അങ്ങനെ പറഞ്ഞതുകൊണ്ടും ചെയ്തതുകൊണ്ടുമൊക്കെയാണ് ഞാന്‍ എന്തൊക്കെയോ ആയിട്ടുള്ളത്. അവസരം ചോദിച്ച് ചെന്നപ്പോള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പോലും ആക്കാന്‍ പറ്റാത്ത മുഖം എന്ന് പറഞ്ഞ് ഇറക്കി വിട്ടിട്ടുണ്ട്. ഒരു പ്രമുഖ സംവിധായകനോട് അവസരം ചോദിച്ചപ്പോള്‍, അദ്ദേഹം പ്രതികരിച്ച രീതി വളരെ മോശമായിരുന്നു. പക്ഷേ അത്തരം അനുഭവങ്ങളില്‍ നിന്നെല്ലാം ഞാന്‍ പഠിച്ചു. എന്തെങ്കിലുമൊക്കെ ആയി തീരണം എന്ന ആഗ്രഹം പഴയതിലും കൂടി.

എന്താണ് ഇത്രയും വലിയ ആത്മവിശ്വാസം തന്നത് എന്ന് ചോദിച്ചാല്‍, എന്റെ കഴിവില്‍ എനിക്കുള്ള ആത്മവിശ്വാസം തന്നെയാണ്. ഞാന്‍ നന്നായി അഭിനയിക്കും എന്നെനിക്കറിയാം. കഴിവുണ്ട്, കളറില്ല എന്നേയുള്ളൂ. കഴിവാണ് ഒരാളുടെ സൗന്ദര്യം എടുത്ത് കാണിക്കുന്നത്. എന്റെ കഴിവുകൊണ്ട് അവസരം നേടണം എന്നതായിരുന്നു ആഗ്രഹം. കാകമുട്ടമുതല്‍ പല സിനിമകളിലും ഞാന്‍ മേക്കപ് ഇട്ടിട്ടില്ല, മേക്കപ് ഇടാതെയാണ് അഭിനയിച്ചത്.

സിനിമയില്‍ വന്നപ്പോള്‍ പേരിനൊപ്പം അച്ഛന്റെ പേര് വയ്‌ക്കേണ്ട എന്ന് പലരും പറഞ്ഞിട്ടുണ്ട്. രാജേഷ് എന്ന പേര് വച്ചാല്‍ സിനിമയില്‍ അവസരം കുറയും എന്നാണ് പറഞ്ഞിരുന്നത്. എനിക്കൊരു പ്രശ്‌നമുണ്ട്, ആര് എന്ത് ചെയ്യരുത് എന്ന് പറയുന്നുവോ, അതേ ഞാന്‍ ചെയ്യൂ. അച്ഛന്റെ പേര് എന്റെ പേരിനൊപ്പം വച്ച് ചെയ്ത ആദ്യത്തെ സിനിമയാണ് കാക്ക മുട്ടൈ. അത് ബ്ലോക് ബസ്റ്റര്‍ ഹിറ്റാണ്. പിന്നീടുള്ള പല സിനിമകളിലും അച്ഛന്റെ അനുഗ്രഹം എനിക്ക് കിട്ടുന്നതായി ഞാന്‍ ഫീല്‍ ചെയ്തിട്ടുണ്ട്- ഐശ്വര്യ രാജേഷ് പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *