സിനിമയിൽ വേഷം തന്നാൽ ഞാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യാം എന്നാണ് ആ സ്ത്രീ പറഞ്ഞത്; അനുഭവകഥ പങ്കിട്ട് ബിനു അടിമാലി

പ്രത്യേകിച്ച് വലിയ പ്ലാനോടെ ഒന്നും ന്യൂ ഇയർ തുടങ്ങുന്നില്ലെന്ന് ധർമ്മജൻ ബോൾഗാട്ടി. വലിയ ദുരാഗ്രഹത്തോടെ ഒന്നും ഒരിക്കലും ഒരു വർഷവും തുടങ്ങാറില്ലെന്നും താരം പറയുന്നു. 2023 തനിക്ക് തരക്കേടില്ലാത്ത വര്ഷം ആയിരുന്നു. അത്യാവശ്യം സിനിമകൾ ഒക്കെ കിട്ടി എന്നും ധർമ്മജൻ കൂട്ടിച്ചേർക്കുന്നു. പാളയം പിസി യുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ധർമ്മജൻ മനസ്സ് തുറന്നത്. ധർമ്മജന് ഒപ്പം ബിനു അടിമാലിയും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

2023 തനിക്ക് അത്ര നല്ല വർഷം ആയിരുന്നില്ല എന്നാണ് ബിനു അടിമാലിക്ക് പറയാൻ ഉള്ളത്. വലിയ ഒരു അപകടം, നഷ്ടം ഒക്കെ സംഭവിച്ച വര്ഷം. പക്ഷെ സുഹൃത്തുക്കളുടെ സ്നേഹം ഒക്കെയും തിരിച്ചറിയാൻ സാധിച്ചു. എന്റെ അപകടവിവരം അറിഞ്ഞിട്ട് ശ്വേത മേനോൻ മുംബൈയിൽ നിന്നും എന്റെ വീട്ടിൽ എത്തി. ദിലീപേട്ടൻ കാര്യങ്ങൾ വിളിച്ച് അന്വേഷിച്ചു. ജയസസൂര്യ അടക്കം നിരവധി ആളുകൾ ആണ് കാര്യങ്ങൾ തിരക്കിയത്. സത്യത്തിൽ ഈ ഒരു അവസരത്തിൽ പലരുടെയും സ്നേഹം തിരിച്ചറിയാൻ ആയി. കണ്ണുകിട്ടുക എന്ന് അന്ധവിശ്വാസം എന്ന് പറയാം എങ്കിലും മഹേഷിന്റെ കാര്യത്തിൽ സംഭവിച്ചത് അതുപോലെ എന്നും ബിനു കൗമുദി ചാനലിനോട് പറയുന്നു.

പാളയം പിസിയുടെ വിശേഷങ്ങൾ ആണ് ഇരുവരും പിന്നീട് സംസാരിച്ചത്. വളരെ വലുതല്ല കഥാപാത്രം എങ്കിലും ആസ്വദിച്ച് ചെയ്യാൻ പറ്റിയ ഒരു കഥാപാത്രം എന്നാണ് ധർമ്മജൻ പറഞ്ഞത്. നട്ടെല്ല് ഇല്ലാത്ത ഒരു ഭർത്താവ് ആയിട്ടാണ് ഞാൻ വരുന്നത് എന്നാണ് ബിനു അടിമാലിക്ക് പറയാനുള്ളത്. ലൊക്കേഷനിൽ അത്യാവശ്യം കോമഡി ആയിരുന്നു.

സിനിമ മടിയന്മാർക്ക് പറ്റുന്ന ജോലി എന്ന് ചിന്തിക്കുന്നവർ ഉണ്ട് സമൂഹത്തിൽ എന്ന് ധർമ്മജൻ പറയുമ്പോൾ ഒരു അനുഭവകഥയാണ് ബിനു അടിമാലി പങ്കിട്ടത്.

ഒരിക്കൽ കാക്കനാട് വച്ചിട്ട് കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടി നടക്കുകയാണ്.അപ്പൊ ഒരു ലോട്ടറി വിൽക്കുന്ന ചേച്ചി എന്റെ കൂട്ടുകാരനോട് സിനിമയിൽ ഒരു അവസരം ചോദിച്ചു. ഇവരുടെ ഒക്കെ വിചാരം സിനിമയിൽ വന്നാൽ പിറ്റേ ദിവസം രക്ഷപെട്ടു പോകാം എന്നാണ്. പിറ്റേ ദിവസം തൊട്ട് ഈ കൂട്ടുകാരന് പുറത്തിറങ്ങാൻ ആകില്ല. ഇവനോട് ചാൻസ് ചോദിച്ചുകൊണ്ടിരുന്നു, ഗതികെട്ടിട്ട് അവൻ പറഞ്ഞു സിനിമയിൽ വന്നാൽ അഡ്ജസ്റ്റ്മെന്റുകൾ ഒക്കെ ചെയ്യേണ്ടിവരും, ചേച്ചിക്ക് പറ്റിയ ഫീൽഡ് അല്ലെന്ന്. എന്നാൽ ഇവർ പറയുന്നത് ചാൻസ് കിട്ടിയാൽ എന്തിനും റെഡി ആണെന്നാണ് ഇത് കേട്ടതോടെ നമ്മൾ ഞെട്ടിപ്പോയെന്നും- ബിനു അടിമാലി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *