ഞാന്‍ മനസില്‍ വിചാരിച്ചൊരു ജീവിതമേയല്ല! അവിടേക്ക് എത്തിക്കണം! ഡിംപിള്‍ റോസിനെക്കുറിച്ച് മമ്മി

സിനിമയിലും പരമ്പരകളിലുമൊക്കെയായി ഒരുകാലത്ത് തിളങ്ങി നിന്ന താരമാണ് ഡിംപിള്‍ റോസ്. വിവാഹത്തോടെ കരിയറില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു ഡിംപിള്‍. ഇന്‍ഡസ്ട്രിയില്‍ സജീവമല്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഡാഡിക്കും മമ്മിക്കുമൊപ്പമായി ക്യുആന്‍ഡ്എ വീഡിയോയുമായെത്തിയിരിക്കുകയാണ് ഡിംപിള്‍ റോസ്.

ഡാഡിയാണോ മമ്മിയാണോ കൂടുതല്‍ ഫ്രീഡം തന്നതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഭയങ്കരമായിട്ട് ലാളിച്ച് കൊഞ്ചിച്ച് വളര്‍ത്തിയതാണ് എന്നെ. ഫ്രണ്ട്‌സിന്റെ കൂടെ കറങ്ങി നടക്കാനൊന്നും അങ്ങനെ വിടാറില്ലായിരുന്നു. പക്ഷേ, ഇവരുടെ സ്‌നേഹത്തില്‍ ഞാന്‍ ഹാപ്പിയായിരുന്നു. മകളുടെ കാര്യങ്ങള്‍ ഞങ്ങള്‍ ഒന്നിച്ചായിരുന്നു തീരുമാനിച്ചത്. ഒരാള്‍ കുറവ് ഒരാള്‍ കൂടുതല്‍ എന്നൊന്നുമില്ല. എവിടെയായിരുന്നാലും നമ്മള്‍ ഹാപ്പിയാണ്. ഡാഡിയും മമ്മിയും എവിടെയാണോ അവിടെയായിരുന്നു ഞങ്ങള്‍ മക്കളും. ഞങ്ങള്‍ നാല് പേരുടെ കൂട്ടത്തിലേക്കാണ് അന്‍സണ്‍ ചേട്ടനും ഡിവൈനും വന്നത്. ഇപ്പോള്‍ ആറുപേരായി.

ഞാന്‍ മനസില്‍ വിചാരിച്ചൊരു ജീവിതമേയല്ല ഡിംപിളിന്റേത്. എങ്ങനെയായിരിക്കണം ഡിംപിളിന്റെ ഭാവി എന്നത് എന്റെ മനസിലൊരു കണക്ക് കൂട്ടലുണ്ടായിരുന്നു. അവിടേക്ക് എത്തിയിട്ടില്ല. അവിടേക്ക് എത്തിക്കണം എന്നുണ്ട്. അതെന്താണെന്ന് എനിക്ക് പറഞ്ഞ് തരാന്‍ പറ്റില്ല. അവിടെ വരെ എത്തിക്കണമെന്നുണ്ട്. ഞാന്‍ ചെറുപ്പത്തില്‍ ജീവിച്ച അതേപോലെയൊരു ലൈഫ് അവള്‍ക്കും വേണമെന്നുണ്ട്. അതുപോലെ ഒരാള്‍ അവിടെ, ഒരാള്‍ ഇവിടെ എന്നത് മാറി ഒന്നിച്ചൊരു ലൈഫ്, അതെനിക്ക് കാണണം എന്നായിരുന്നു ഡെന്‍സി ടോണി പറഞ്ഞത്.

39 വര്‍ഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഇത്രയും കാലമായിട്ടും ഞങ്ങളെപ്പോഴും ഒന്നിച്ചാണ്. ഇടയ്ക്ക് 15 ദിവസത്തേക്ക് വേണ്ടി വിദേശത്തേക്ക് പോയെങ്കിലും 8 ദിവസം കൊണ്ട് തന്നെ തിരിച്ച് വരികയായിരുന്നു. വീടുമായി അത്രയും അറ്റാച്ച്ഡായിരുന്നുവെന്നാണ് ഡാഡി പറഞ്ഞത്. ഞങ്ങള്‍ നാലുപേരില്‍ ആര്‍ക്കെങ്കിലും ഒരു പ്രശ്‌നം വന്നാല്‍ അതെല്ലാവരെയും ഒരുപോലെ ബാധിക്കും. എനിക്കൊരു ബുദ്ധിമുട്ട് വന്നാല്‍ അതെല്ലാവരും പങ്കിടും. അങ്ങനെയാവണമെന്ന് വെച്ച് ചെയ്യുന്നതല്ല, കുട്ടിക്കാലം മുതലേ അങ്ങനെയാണ്. ഓര്‍മ്മ വെച്ച നാള്‍ മുതലേ അതങ്ങനെയാണ്. നമ്മുടെ വീട്ടില്‍ അങ്ങനെയാണ്. ഒരാളുടെ മുഖം മാറിയാല്‍ മറ്റുള്ളവര്‍ക്ക് കാര്യം മനസിലാവും.

എന്റെ വീട്ടില്‍ അങ്ങനെയായിരുന്നു. തമാശയായാലും സങ്കടമായാലും സന്തോഷമായാലും ഞങ്ങളൊന്നിച്ചായിരുന്നു പങ്കുവെച്ചിരുന്നത്. അത് ഞാന്‍ എന്റെ കുടുംബത്തിലേക്കും പകര്‍ത്തുകയായിരുന്നുവെന്നായിരുന്നു മമ്മി പറഞ്ഞത്. ഡിവൈന്‍ വന്നപ്പോഴും അന്‍സണ്‍ വന്നപ്പോഴും ഇതേ ശീലം തുടരുകയായിരുന്നു ഞങ്ങള്‍. അവരും ഇതിനൊക്കെ കൂടും എന്നായിരുന്നു മമ്മിയും ഡിംപിളും പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *