ആ മംഗല്യസൂത്രം മാറ്റിയോ! ഇനി സനോജിനൊപ്പം ദുബായിൽ; അപ്പൊ ഇനി സുസ്‌മിത ആയി വരില്ലേ; വിശേഷങ്ങളുമായി ഹരിത നായർ

മിനി സ്‌ക്രീന്‍ ലോകടത്തിലൂടെ എത്തി മലയാള സീരിയൽ പ്രേമികളുടെ മനസ്സിൽ ഇടം കണ്ടെത്തിയ നടിയാണ് ഹരിത നായർ. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലൂടെയാണ് ഹരിത ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. പരമ്പരയിലെ വില്ലത്തി സുസ്മിതയെ ആളുകള്‍ക്ക് ഒരുപാട് ഇഷ്ടമാണ്. മോഡലിങ് രംഗത്തുനിന്നാണ് ഹരിത മിനിസ്‌ക്രീനിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും ആക്ടീവാണ് ഹരിത.

ശാരദയിലെ സുസ്‌മിതക്ക് മുൻപേ ചെമ്പരത്തി പരമ്പരയിലെ ഗംഗ എന്ന കഥാപാത്രത്തെയും അതിഗംഭീരമാക്കിയിരുന്നു താരം. അടുത്തിടെ ആയിരുന്നു ഹരിതയുടെ വിവാഹം. സനോജ് റിയാന്‍ ആണ് ഹരിതയെ താലി ചാർത്തി സ്വന്തമാക്കിയത്. ദുബായില്‍ ജോലി ചെയ്യുകയാണ് സനോജ്. ഇരുവരും ആദ്യം കാണുന്നത് മാട്രിമോണയിലാണ്. പിന്നീട് നേരിട്ട് കാണുകയായിരുന്നു. ഏഴ് മാസത്തെ പരിചയമാണ് അടുത്തിടെ വിവാഹത്തിലേക്ക് എത്തിയത്. പക്ഷെ ഏഴ് മാസം മാത്രമാണെങ്കിലും വര്‍ഷങ്ങളായിട്ട് അറിയുന്നത് പോലെയാണ് എന്ന് പറയുന്ന ഹരിത. ആദ്യ ദിവസം മുതല്‍ക്കെ ഞങ്ങള്‍ക്കിടയില്‍ ആ അടുപ്പമുണ്ടായിരുന്നു. ഞങ്ങള്‍ക്കിടിയിലൊരു വൈബ് ആദ്യം തന്നെ ഫീൽ ചെയ്‌തിരുന്നു. സുഹൃത്തുക്കളെപ്പോലെയാണ്. ഇപ്പോഴും നല്ല സൗഹൃദമാണെന്ന് സനോജ് പറയുന്നു.ആരാധകരുമായി സംവദിക്കുന്നതിന്റെ ഇടയിലാണ് പുത്തൻ വിശേഷങ്ങൾ ഹരിത പങ്കുവച്ചത്.

താൻ ഇപ്പോൾ ദുബായിൽ ആണുള്ളത് എന്ന് ഹരിത പറയുമ്പോൾ സുസ്‌മിത ആയി എത്തില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ കാത്തിരുന്നു കാണൂ എന്ന മറുപടിയാണ് ഹരിത നല്കിയത്. ഭർത്താവിന് ഒപ്പം ആയിരിക്കും താൻ ഉള്ളതെന്നും താൻ കണ്ടതിൽവച്ചേറ്റവും നല്ല മനുഷ്യൻ ആണ് സനോജ് എന്നും ഹരിത പറയുന്നു. തമിഴ് കള്ച്ചറിൽ ഉള്ള താലി ആണ് കെട്ടിയത് എങ്കിലും ധരിക്കാൻ ഉള്ള എളുപ്പത്തിനായി താൻ ചെറിയ ഒരു മംഗല്യസൂത്രം തന്റെയും സനോജി െന്റെയും ആദ്യ അക്ഷരം കൂട്ടി ആക്കിയെന്നും ഹരിത പറയുന്നു.

ശാദി ഡോട്ട് കോമിലൂടെയായിരുന്നു ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്. ആദ്യത്തെ പെണ്ണുകാണലായിരുന്നു. ആദ്യത്തെ കോണ്ടാക്ട് ആയിരുന്നു രണ്ടു പേരുടേയുമെന്ന് സനോജ് പറഞ്ഞു. എല്ലാം പ്രോപ്പര്‍ അറേഞ്ച് മാര്യേജ് പോലെ തന്നെയായിരുന്നു. വി ഹാവ് ടു ബി ഫോറെവര്‍ എന്നാണ് വിവാഹച്ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് ഹരിത പറഞ്ഞതും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *