ഈ സെൽഫി എടുക്കുമ്പോൾ അവൾ ഏറെ സന്തോഷവതി ആയിരുന്നു അവൾ അറിഞ്ഞില്ല ഭർത്താവിന്റെ മനസ് നൊമ്പരചിത്രം

ഗർഭിണിയായ ഭാര്യയുമായി മലമുകളിൽ സെൽഫി. അടുത്ത നിമിഷം ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ടെർക്കയിലെ മുക്ടയിൽ ലോകത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത് 2018 ആണെങ്കിലും ദൃശ്യം സഹിതം ഞെട്ടിക്കുന്ന സത്യം പുറത്തുന്നത് ഇപ്പോൾ. 40 വയസ്സുകാരനായ ഹഗൻ ഐസലാണ് 32 വയസുകാരിയായ ഭാര്യ സമ്ര ഐസലിനെ നിഷ്കരുണം കൊലപ്പെടുത്തിയത്. ഭാര്യയുമൊത്ത് ഐസൽ എടുത്ത സെൽഫി ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഡെയ്ലി മെയിലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭാര്യയുടെ പേരിൽ എടുത്തിരിക്കുന്ന ഇൻഷുറൻസ് തുക സ്വന്തമാക്കാൻ വേണ്ടിയാണ് ഐസൽ ഈ ക്രൂരകൃത്യം ചെയ്തത് എന്നാണ് പ്രോസിക്യൂട്ടർമാർ വാദിച്ചിരിക്കുന്നത്.ആയിരം അടി മുകളിൽ നിന്നാണ് ഏഴു മാസം ഗർഭിണിയായ സമ്രയെ ഭർത്താവ് തള്ളിയിട്ടത്. സംഭവസ്ഥലത്തുവച്ചുതന്നെ സമ്രയും ഗർഭസ്ഥ ശിശുവും മരിച്ചു. കരുതി കൂട്ടി കൃത്യമായി ആവിഷ്കരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂട്ടർ വാദിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ ഇൻഷുറൻസ് ആണ് ഭാര്യ അപകടത്തിൽപെട്ട് മരിക്കുകയാണെങ്കിൽ ഭർത്താവിന് ലഭിക്കുക. പണത്തിനോടുള്ള ഐസലിനെ കൊടുംകുറ്റവാളി ആക്കുകയായിരുന്നു. ആളില്ലാത്ത മലമുകളിലേക്ക് ഭാര്യയെ സ്നേഹത്തോടെ കൂട്ടിക്കൊണ്ടുപോയി. സന്തോഷത്തോടെ സെൽഫി എടുത്തു. തൊട്ടടുത്ത നിമിഷം തള്ളിയിട്ടു. മരണ ശേഷം നേരെ പോയത് ഇൻഷുറൻസ് കമ്പനിയിലേക്ക്. എന്നാൽ അന്വേഷണം നടക്കുന്നതിനാൽ ഇൻഷുറൻസിനായുള്ള അപേക്ഷ നിസരിച്ചു. ഫെബിയെ

ഐ ക്രിമിനൽ കോടതി കേസ് കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവിട്ടു. എന്നാൽ തനിക്കുവേണ്ടി ചുമത്തപ്പെട്ട കുറ്റങ്ങൾ ഐസൽ നിഷേധിച്ചു. ഫോട്ടോ എടുത്ത ശേഷം ഭാര്യ ഫോൺ ബാഗിലേക്ക് ഇട്ടു. പിന്നീട് വീണ്ടും ഫോൺ എടുത്തു കൊടുക്കാൻ തന്നോട് ആവശ്യപ്പെട്ടു. അതിനായി താൻ പോയപ്പോൾ വലിയൊരു അലർച്ച കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ഭാര്യയെ കാണാനുണ്ടായിരുന്നില്ല.ഞാൻ അവരെ തള്ളിയിട്ടതല്ല. ചോദ്യം ചെയ്തപ്പോൾ ഐസൽ പറഞ്ഞ മറുപടി ഇങ്ങനെയാണ്. എന്നാൽ ഐസലിൻ്റെ വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് കോടതിക്കു ബോധ്യമായി. തൻ്റെ സഹോദരിയെ കൊലപ്പെടുത്തിയതിനെതിരെ സമ്രയുടെ സഹോദരനും രംഗത്തെത്തി. നിലവിൽ ജയിലിൽ കഴിയുകയാണ് ഐസൽ.ഈ സാഹചര്യത്തിലാണ് സംഭവം നടന്ന സമയത്തെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *