സുരേഷ് ഗോപിയുടെ മകൾ മരിച്ചപ്പോൾ ഞാൻ തയ്ച്ച ആ ഷർട്ടാണ് കുഞ്ഞിനെ പുതപ്പിച്ചത്: ഇന്ദ്രൻസ്

മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഇന്ദ്രന്‍സ്. വസ്ത്രാലങ്കാരകനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ശേഷമാണ് ഇന്ദ്രന്‍സ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ഇപ്പോള്‍ ഇതാ സുരേഷ് ഗോപിയുടെ മകള്‍ മരിച്ചപ്പോള്‍ താന്‍ തയ്ച്ച ഷര്‍ട്ടാണ് പുതപ്പിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ദ്രന്‍സ്.

സുരേഷ് ഗോപി അഭിനയിച്ച ഉത്സവമേളം എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ മകള്‍ മരിച്ചതെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. അന്ന് താന്‍ തയ്ച്ച് കൊടുത്ത മഞ്ഞ കളറുള്ള ഷര്‍ട്ട് ഷര്‍ട്ടിനോട് സുരേഷ് ഗോപിയ്ക്ക് വല്ലാതെ ഇഷ്ടം തോന്നിയിരുന്നു. ആ ഷര്‍ട്ട് തനിയ്ക്ക് തരണമെന്നും മകള്‍ക്ക് അത് വല്ലാതെ ഇഷ്ടപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

മകള്‍ക്ക് അപകടമുണ്ടായ സമയത്ത് സുരേഷ് ഗോപി ധരിച്ചിരുന്നത് ആ ഷര്‍ട്ടാണ്. അന്ന് ആ കുഞ്ഞിന് അന്തിയുറങ്ങാന്‍ അവസാനമായി അവളുടെ പെട്ടി മൂടുന്നതിന് മുമ്പ് വിയര്‍പ്പില്‍ കുതിര്‍ന്ന ആ മഞ്ഞ ഷര്‍ട്ട് ഊരി അവളെ പുതപ്പിക്കുകയായിരുന്നു. ഇന്നും അത് ഓര്‍ക്കുമ്പോള്‍ ഒരുപാട് വിഷമമുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കും ആദ്യമുണ്ടായ കുഞ്ഞാണ് ലക്ഷ്മി. ഒന്നര വയസുള്ളപ്പോഴാണ് ലക്ഷ്മി അപകടത്തില്‍പ്പെട്ട് മരിച്ചത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോഴാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ഈ അപകടത്തിലാണ് ലക്ഷ്മിയുടെ ജീവന്‍ നഷ്ടമായത്. 1992 ജൂണ്‍ ആറിനായിരുന്നു സംഭവം

1990 ഫെബ്രുവരി 8നാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. ഗായിക എന്ന നിലയില്‍ പ്രശ്‌സതയായിരുന്ന രാധിക പിന്നീട് പൂര്‍ണമായും കുടുംബിനി ആയി മാറുകയായിരുന്നു. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ രാധിക ഗര്‍ഭിണിയായി. എന്നാല്‍ ലക്ഷ്മിയ്ക്ക് ഒന്നര വയസ് മാത്രമുള്ളപ്പോഴാണ് മരണത്തിന്റെ രൂപത്തില്‍ കാറപകടം ഉണ്ടായത്.

മകളുടെ മരണം വലിയ ആഘാതമാണ് സുരേഷ് ഗോപിയ്ക്കും രാധികയ്ക്കും ഉണ്ടാക്കിയത്. പിന്നീട് ഇരുവര്‍ക്കും നാല് മക്കളുണ്ടായി. ഭാഗ്യ, ഗോകുല്‍, ഭവ്യ, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മക്കള്‍. മകന്‍ ഗോകുല്‍ സുരേഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *