മണി ചോര നീരാക്കി പണിത വീട് ഇന്ന് അനാഥം.. മകളും അമ്മയും മറ്റൊരു വീട്ടിൽ.. സ്വത്തുക്കളെല്ലാം അവരുടെ കൈവശം.

മലയാളസിനിമയിൽ ഹാസ്യതാരമായെത്തി പിന്നീട് വില്ലനായി, സ്വഭാവനടനായി, നായകനായി, ഗായകനായി മാറിയ താരമാണ് കലാഭവൻ മണി. സിനിമാലോകത്ത് ഏറെ സജീവമായിരിക്കെയാണ് കലാഭവൻ മണിയുടെ അപ്രതീക്ഷിത വിയോഗം. 2016 മാർച്ച് 6-നായിരുന്നു അപ്രതീക്ഷിതമായി കലാഭവന്‍ മണി വിടവാങ്ങിയത്. ഒൻപതുവര്ഷം ആവുകയാണ് ആ മണികിലുക്കം നിലച്ചിട്ട്. ഇന്നും തീരാ വേദനയോടെയാണ് മണിയെക്കുറിച്ച് പ്രിയപെട്ടവർക്ക് ഓർമ്മ. മലയാള സിനിമയിൽ ഇന്നും മണി അവശേഷിച്ച വിടവ് നികത്താനാകാതെ ഒഴിഞ്ഞു കിടക്കുകയാണ്.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.

വാസന്തിയും ലക്ഷ്മിയും, കരുമാടിക്കുട്ടൻ, ബെൻജോൺസൺ, ആയിരത്തിൽ ഒരുവൻ, ലോകനാഥൻ ഐഎഎസ്, റെഡ് സല്യൂട്ട് തുടങ്ങി ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മലയാളികളുടെ ഹൃദയം കവർന്ന നടൻ ആണ് മണി. ഒപ്പം നാടൻ പാട്ടുകളും മലയാളികൾക്ക് സമ്മാനിച്ചു. സ്ഥിരം നായക സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്തം ആയിരുന്നു മണിയുടെ ഓരോ കഥാപാത്രങ്ങളും.

ഇപ്പോഴും മണിയെപോലെതന്നെ മണിയുടെ പ്രിയപ്പെട്ടവരെയും തേടാറുണ്ട് സോഷ്യൽ മീഡിയ പ്രത്യേകിച്ചും നിമ്മിയെയും മകൾ ശ്രീലക്ഷ്മിയെയും. എന്നാൽ മണിയുടെ ഭാര്യയേയും മകളെയും കുറിച്ചുള്ള വിവരങ്ങളൊന്നും എവിടെയും ലഭ്യമല്ല. ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ച് കഴിയുകയാണ്. മകൾക്ക് ഒപ്പമാണ് നിമ്മി എന്നാണ് നാട്ടുകാരിൽ ചിലർ അടുത്തിടെ പറഞ്ഞത്.

ആദ്യ ശ്രമത്തിൽ ശ്രീലക്ഷ്മിക്ക് മെഡിസിൻ അഡ്മിഷൻ ശരിയായില്ലെന്നും പിന്നീടുള്ള വർഷമാണ് അഡ്മിഷൻ ശരി ആയതെന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. മാത്രമല്ല പാലക്കാട് ഒരു കോളേജിലാണ് ശ്രീ ലക്ഷ്മി പഠിക്കുന്നതെന്നും മകളുടെ ഒപ്പം നിമ്മിയാണ് ഉള്ളതെന്നും അവധിക്കാലങ്ങളിൽ മാത്രമാണ് മണികൂടാരത്തിലേക്ക് വരുന്നതെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

“ഓരോരുത്തരും അവർക്ക് തോന്നുന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ പല വാർത്തകളും പ്രചരിപ്പിക്കുന്നത്. ഞങ്ങൾക്ക് ചേട്ടൻ പോയതിനേക്കാൾ വലിയ നഷ്ടം മറ്റൊന്നുമില്ലെന്നും എന്നാൽ ചേട്ടന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നത് താനല്ല. ഇപ്പോഴും അതെല്ലാം ചേട്ടത്തിയും മറ്റുമാണ് കൈകാര്യം ചെയ്യുന്നതെന്നും”, ഒരിക്കൽ മണിയുടെ അനുജൻ പറഞ്ഞിരുന്നു.

മണിയുടെ ജീവിതരേഖ

1971-ലെ പുതുവത്സരദിനത്തിലായിരുന്നു മണിയുടെ ജനനം. രാമൻ-അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനായിരുന്നു മണി. പരേതനായ വേലായുധൻ, രാമകൃഷ്ണൻ, ശാന്ത, തങ്കമണി, ലീല, അമ്മിണി എന്നിവരായിരുന്നു സഹോദരങ്ങൾ. കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്. കൂലിപ്പണിക്കാരനായിരുന്ന അച്ഛന് 13 രൂപ ശമ്പളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഒന്നുമാകുമായിരുന്നില്ല. സ്കുൾ പഠനകാലത്ത് പഠനമൊഴികെ എല്ലാ വിഷയത്തിലും മണി മുന്നിലായിരുന്നു. പഠനവൈകല്യത്തെത്തുടർന്ന് അദ്ദേഹം പത്താം ക്ലാസിൽ പഠനം നിർത്തി. തുടർന്ന് തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും അദ്ദേഹം ഉപജീവനമാർഗ്ഗം കണ്ടെത്തി. ഇടയ്ക്ക് പൊതുപ്രവർത്തകനായും അദ്ദേഹം കടന്നുവന്നു.

പിന്നീട്, ചാലക്കുടി ടൗണിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറായി മണി ജോലി നോക്കി. ഇതിനിടയിലാണ് അദ്ദേഹം കലാഭവൻ മിമിക്സ് ട്രൂപ്പിൽ ചേരുന്നത്. ജയറാം, ദിലീപ്, നാദിർഷാ, സലിം കുമാർ തുടങ്ങിയ പിൽക്കാലത്തെ പ്രശസ്തർ പലരും കലാഭവനിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഇവർ ഒരുപാട് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘അക്ഷരം’ എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ടാണ് മണി ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ‘സല്ലാപത്തിലാണ്’ അദ്ദേഹത്തിന് ബ്രേക്ക് കിട്ടുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *