കോടീശ്വരിയാണ്! 15 ലക്ഷം വരെ കിട്ടുന്ന പ്രോഗ്രാമുകൾ, റിയാലിറ്റി ഷോയും സിനിമയും നൽകുന്നത് അതിലേറെ!

കെ എസ് ചിത്രയ്ക്ക് പിറന്നാൾ വരികയാണ് യുവതലമുറ പോലും ഇത്രയയധികം സ്നേഹിക്കുന്ന ഒരു ഗായിക മലയാളത്തിൽ ഉണ്ടാകുമോ എന്ന സംശയമാണ്. കാരണം അത്രയേറെ ജീവിതങ്ങളിൽ അലിഞ്ഞുപോയ ഒരു ശബ്ദമാണ് ചിത്രയുടേത്. സങ്കടം വന്നാലും സന്തോഷം വന്നാലും ചിത്രയുടെ ഗാനങ്ങൾ ഉണ്ടാകും നമ്മുടെ പ്ളേ ലിസ്റ്റിൽ. 1979ൽ ഇറങ്ങിയ ‘കുമ്മാട്ടി’യിൽ കാവാലം ‐എം ജി രാധാകൃഷ്‌ണൻ ഗാനത്തിലൂടെയാണ്‌ ചിത്ര ആദ്യമായി ചലച്ചിത്ര രംഗത്തേക്ക്‌ വരുന്നത്‌. ഞാൻ ഏകനാണ്‌ എന്ന ചിത്രത്തിലൂടെ സ്വതന്ത്രമായി ആദ്യഗാനം പാടാൻ ചിത്രയ്‌ക്ക്‌ അവസരം ലഭിച്ചു.. ഇതേ ചിത്രത്തിലെ ‘പ്രണയവസന്തം’ എന്ന ഗാനം ശ്രദ്ധിക്കപ്പട്ടതോടെ ചിത്ര പാട്ടുകാരുടെ മുൻ നിരയിലേക്ക്‌ കടന്നുവന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട് ചിത്ര. പ്രതിഭയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തന്റെ ലാളിത്യം കൊണ്ട് ആരുടേയും മനസലിയിക്കുന്ന വ്യക്തിത്വമാണ് ചിത്ര. മലയാളികള്‍ക്ക് അവര്‍ ചിത്രചേച്ചിയാകുന്നത് അതുകൊണ്ട് കൂടിയാണ്. ഇപ്പോഴിതാചിത്രയുടെ സ്വത്തുക്കളെക്കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

ഇട്ടുമൂടാനുള്ള സ്വത്തുക്കൾ ഉണ്ട്. ചിത്രക്ക്. ഒരു പരിപാടിക്ക് മണിക്കൂറിനു തന്നെ ലക്ഷങ്ങൾ ആണ് താരത്തിന് ലഭിക്കുന്നത് എന്നാണ് സിനിമ മേഖലയിൽ ഉള്ളവർ തന്നെ പറയുന്നത് തമിഴ്, തെലുങ്ക് സിനിമകളിൽ ഒരു പാട്ടിന് 15–25 ലക്ഷം രൂപയും കന്നഡ സിനിമയ്ക്ക് ഏകദേശം 8–12 ലക്ഷം രൂപയുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അതേസമയം മണിക്കൂറുകൾക്ക് ആണ് ചാർജെന്നും ഒരു ഷോയ്ക്ക് എങ്ങനെ പോയാലും പതിനഞ്ചു ലക്ഷത്തിനു മുകളിൽ ലഭിക്കുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ചെന്നൈയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കളും ഫ്ലാറ്റുകളും ഉണ്ടെന്നും പ്രിയപ്പെട്ടവർ പറയുന്നു. ഗുരുവായൂരപ്പൻ ഭക്തയായ ചിത്രക്ക് ഭഗവാനെ കണ്ടുതൊഴാനായി ഗുരുവായൂരിലും വീടുണ്ടെന്നും ഇടക്ക് റിപ്പോർട്ടുകൾ വന്നിരുന്നു. ഏകമകളെയും നഷ്ടപെട്ട ചിത്ര തന്റെ സ്വത്തിന്റെ നല്ലൊരു ഭാഗം പാവപ്പെട്ടവർക്കായി നൽകുന്നുണ്ട്.

1983 ല്‍ പുറത്തിറങ്ങിയ മാമാട്ടിക്കുട്ടിയമ്മയിലെ ആളൊരുങ്ങി അരങ്ങൊരുങ്ങി എന്ന ഗാനം ഹിറ്റായതോടെ ചിത്രയെ തേടി അവസരങ്ങള്‍ ഒഴുകിയെത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15000 ലധികം പാട്ടുകള്‍ ഇതിനോടകം പാടിയിട്ടുണ്ട് ചിത്ര.

നാല് പതിറ്റാണ്ടിനിടെ നിരവധി തവണ ചിത്രയെ തേടി ദേശീയ പുരസ്കാരം എത്തി. 1986 ല്‍ പുറത്തിറങ്ങിയ സിന്ധുഭെെരവിയിലെ പാടറിയെ പഠിപ്പറിയെ എന്ന ഗാനത്തിലൂടെയായിരുന്നു ആദ്യ പുരസ്കാരമെത്തിയത്. 1987 ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലെ മഞ്ഞള്‍ പ്രസാദവും എന്ന ഗാനത്തിലുടെ രണ്ടാമത്തെ പുരസ്കാരവും. ഇത്രയും വര്ഷം ഉണ്ടാക്കിയ സ്വത്തുക്കൾ ആരിലേക്ക് ആകും വന്നു ചേരുക, സഹോദരങ്ങളിലേക്ക് കൂടി അല്ലെ എന്നാണ് ചിലരുടെയൊക്കെ അടക്കം പറച്ചിൽ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *