എവിടെപോയി ലംബോർഗിനി ചേച്ചി! സുകുവേട്ടൻ കൂടെ ഉണ്ടായിരുന്നുവെങ്കിൽ സെപ്പറേറ്റ് ആകാൻ സമ്മതിക്കില്ലായിരുന്നു

ഈ ബോൾഡ്നെസ്സ് ഉറപ്പായും തനിക്ക് കിട്ടിയത് സുകുവേട്ടനിൽ നിന്നുമാണെന്ന് നടി മല്ലിക സുകുമാരൻ. പല കാര്യങ്ങളും തുറന്നുപറയാൻ അദ്ദേഹം കണക്കുന്ന ഒരു ആറ്റിട്യൂട് ഉണ്ടായിരുന്നു. ഉറപ്പായും അതാണ് തനിക്കും കിട്ടിയിരിക്കുന്നതെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർക്കുന്നു.

ജീവിതത്തിൽ എല്ലാം ഉണ്ടെങ്കിലും ഏറ്റവും വലിയ കുറവായി തോന്നുന്നത് സുകുവേട്ടൻ ഇല്ലാത്തതുതന്നെയാണ്. സുകുവേട്ടൻ ഉണ്ടായിരുന്നു എങ്കിൽ ഞങ്ങൾ എല്ലാവരും ഒരുമിച്ചു താമസിച്ചേനെ എന്ന് തോന്നിയിട്ടുണ്ടെന്നും പ്രിയ താരം പറയുന്നു. കൊച്ചുമക്കൾ കൂടി ഉള്ളോണ്ട് ഒരിക്കലും വേറെ വേറെ പോകാൻ ഇത്ര പെട്ടെന്ന് സമ്മതിക്കുമായിരുന്നില്ല. കാരണം അദ്ദേഹം കൂട്ടുകുടുംബത്തിൽ വിശ്വസിക്കുന്ന അങ്ങനെ ജീവിച്ചു വന്നിരുന്ന ഒരാളാണ്. അപ്പോൾ അദ്ദേഹത്തിന് ആങ്ങനെയുള്ള ഒരുകുടുംബം ആയിരുന്നു ആഗ്രഹവും. അതുകൊണ്ടുതന്നെ പലപ്പോഴും എനിക്ക് തോന്നാറുണ്ട് സുകുവേട്ടൻ ഉണ്ടായിരുന്നു എങ്കിൽ എല്ലാവരും ഒരുമിച്ചു നിന്നേനെ എന്ന് . പിന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതാണ് നല്ലതെന്നും എനിക്ക് തോന്നാറുണ്ട്- അനീസ് കിച്ചണിൽ മല്ലിക പറയുന്നു.

ഒരുപാട് പ്രതിസന്ധിഘട്ടങ്ങൾ അതിജീവിച്ചാണ് മല്ലിക എന്ന പെൺകുട്ടി ഗൃഹനാഥ അല്ലെങ്കിൽ ഭാര്യ എന്ന റോളിലേക്ക് എത്തിയത്. ഓരോരുത്തരുടെ ഇമാജിനേഷൻ അനുസരിച്ച് എന്റെ ജീവിതകാല ഘട്ടങ്ങളെ പലരും പല രീതിയിൽ വ്യാഖാനിക്കുന്നുണ്ട്. ഞാൻ അതൊന്നും എവിടെയും ഈ നിമിഷം വരെ തുറന്നു പറഞ്ഞിട്ടില്ല. പക്ഷേ ഞാൻ വിഷമിച്ചിരുന്ന ഒരു കാലഘട്ടത്തിൽ എനിക്ക് ഉറപ്പായിരുന്നു ഞാൻ ജീവിതത്തിൽ ഒരു നല്ല കാലഘട്ടത്തിൽ എത്തും എന്ന്. അങ്ങനെ ആ സമയത്താണ് സുകുവേട്ടൻ എന്റെ വീട്ടിൽ വന്ന് അച്ഛനോടും അമ്മയോടും എന്നെ കെട്ടിച്ചു തരാമോ എന്ന് ചോദിക്കുന്നത്. അങ്ങനെയാണ് ഈ ഒരു ജീവിതം എനിക്ക് കിട്ടുന്നതും- മല്ലിക വികാരധീനയാകുന്നു.

രാഷ്ട്രീയ കേരളത്തിൽ താൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വ്യക്തിത്വം ആണ് പിണറായി വിജയൻ. അതിനുള്ള കാരണം ഉണ്ട്. എവിടെപോയി ലംബോർഗിനി ചേച്ചി? എന്നുള്ള ആ വിഷയം ഉണ്ടല്ലോ. എല്ലാവർക്കും അറിയുന്നതാണ്. ആ സമയത്ത് ഞാൻ ആ റോഡിന്റെ അവസ്ഥയെക്കുറിച്ച് പിണറായിയോട് സങ്കടം പറഞ്ഞു. ഒരാഴ്ചക്ക് അകം അദ്ദേഹം അതിനു പരിഹാരം കണ്ടുതന്നു. അടുത്ത അഞ്ചുവർഷം കഴിഞ്ഞു. ഒരു കനാലിന്റെ വിഷയം ഞാൻ മേയറോട് ചെന്നു പറഞ്ഞു. ഈ വർഷത്തെ ബഡ്ജറ്റിൽ അല്ല, അടുത്ത വർഷത്തെ ബഡ്ജറ്റിൽ പരിഹാരം കാണാം എന്ന് പുള്ളിക്കാരത്തി എന്നോട് പറഞ്ഞു. അത് കഴിഞ്ഞിട്ട് ഇപ്പോൾ ഒന്നര വര്ഷം ആയി. ഇതുവരെ പരിഹാരം ഉണ്ടായില്ല. അതുകഴിഞ്ഞിട്ട് മേയർ എന്നെ വിളിച്ചിട്ടുണ്ട്. അത് പിന്നെ മന്ത്രിമാരോട് ഉള്ള ബഹുമാനം കൊണ്ട് ചെയ്തുകൊടുക്കുന്നു.

തല്ലിക്കൊന്നാൽ തിരുവനന്തപരം കോർപ്പറേഷനിൽ ഫോൺ ചെയ്‌താൽ എടുക്കത്തില്ല, ഇതൊക്കെ ഒരു പക്ഷേ വിവാദം ആയേക്കാം. എന്റെ വിഷമം പറഞ്ഞു എന്ന് മാത്രം. എന്നാൽ ഞാൻ ഇത് നേരിട്ട് പിണറായിയോട് പറഞ്ഞാൽ പരിഹാരം ഉണ്ടാകും എനിക്ക് അത് അറിയാം. എന്നാൽ അദ്ദേഹം പറഞ്ഞതിനുശേഷമുള്ള നടപടി കോർപ്പറേഷന്റേത് ആണ്- മല്ലിക പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *