സിനിമയിൽ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം ..അങ്ങനെ നോക്കിയിരുന്നുവെങ്കില്‍ ഞാൻ സിനിമയിൽ‌ ഉണ്ടാകുമായിരുന്നില്ല, സെറ്റിൽ നിന്ന് ഇറങ്ങിപ്പോയേനെ: മംമ്ത

രജനി സാറിനോട് തനിക്കുള്ള ബഹുമാനം വർധിച്ചത് പിന്നീട് ഉണ്ടായ ചില സംഭവങ്ങൾ‌ മൂലമാണെന്ന് മംമ്ത പറയുന്നു.മലയാള സിനിമയില്‍ 15 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് മംമ്ത മോഹന്‍ദാസ്. നടിയായും ഗായികയായുമെല്ലാം തന്നെ അടയാളപ്പെടുത്താന്‍ മംമ്തയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ നിര്‍മ്മാണ രംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ് മംമ്ത. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ മംമ്തയ്ക്ക് സാധിച്ചിട്ടുണ്ട്. തമിഴില്‍ സാക്ഷാല്‍ രജനീകാന്തിനൊപ്പവും മംമ്ത അഭിനയിച്ചു. ആ അനുഭവം തുറന്നു പറയുകയാണ് നടി. മനോരമ ഓണ്‍ലെെനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മംമ്ത മനസ് തുറന്നത്.ആകെ കുറച്ചു മണിക്കൂറുകൾ മാത്രമാണ് ഞാൻ കുചേലൻ സിനിമയ്ക്കായി അദ്ദേഹത്തിനൊപ്പം ചിലവഴിച്ചത്. ശരിക്കും വലിയൊരു പാട്ടായിരുന്നു ആദ്യം ആ സിനിമയിൽ ഉണ്ടായിരുന്നത്. പക്ഷേ ചില കാരണങ്ങളാൽ അതു വെട്ടിച്ചുരുക്കി. മംമ്ത പറയുന്നു. അത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നാണ് താരം പറയുന്നത്.അന്നൊക്കെ ഞാൻ ഞാൻ പൊളിറ്റിക്കൽ കറക്റ്റനെസ്സ് നോക്കുന്ന ആളായിരുന്നെങ്കിൽ ചിലപ്പോൾ ആ സിനിമയിൽ‌ ഉണ്ടാകുമായിരുന്നില്ലെന്ന് മംമ്ത പറയുന്നു. ”ആ സെറ്റിൽ നിന്ന് ഞാൻ‌ ആദ്യം തന്നെ ഇറങ്ങിപ്പോയേനെ. പക്ഷേ ഞാനതു ചെയ്തില്ല. ഞാൻ അവിടെ നിന്നു എന്റെ ഭാഗം അഭിനയിച്ചു. ആകെ ഒരു ഷോട്ട് മാത്രമാണ് ആ സിനിമയിൽ എന്റേതായി ഉണ്ടായിരുന്നത്”. താരം കൂട്ടിച്ചേര്‍ക്കുന്നു.

പക്ഷേ രജനി സാറിനോട് തനിക്കുള്ള ബഹുമാനം വർധിച്ചത് പിന്നീട് ഉണ്ടായ ചില സംഭവങ്ങൾ‌ മൂലമാണെന്ന് മംമ്ത പറയുന്നു. ‘ആ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഞാൻ വിഷമിച്ചാണ് പോയതെന്ന് അദ്ദേഹത്തോട് എപ്പോഴോ പറഞ്ഞു. അദ്ദേഹം എന്നെ ഫോൺ ചെയ്തു. മംമ്ത എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ക്ഷമിക്കണം എന്നൊക്കെ അദ്ദേഹം എന്നോട് തന്നോട് പറഞ്ഞുവെന്ന് മംമ്ത ഓര്‍ക്കുന്നു.സാർ ഒരിക്കലും അറിഞ്ഞു കൊണ്ടാവില്ല ഇങ്ങനെ നടന്നതെന്ന് എനിക്കറിയാം എന്നൊക്കെ ഞാൻ അന്ന് പറഞ്ഞു. അങ്ങനെ ഇവരുടെ കൂടെയൊക്കെ ജോലി ചെയ്തപ്പോൾ ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചുവെന്നും മംമ്ത കൂട്ടിച്ചേര്‍ക്കുന്നു. മമ്മൂട്ടി ചിത്രം ബിലാല്‍ അടക്കം നിരവധി ചിത്രങ്ങളാണ് മംമ്തയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *