എല്ലാ രണ്ടുവർഷം കൂടുമ്പോഴും എന്തെങ്കിലും ഒരു മനസികമായുള്ള പ്രശ്നമോ ശാരീരികമായ വിഷയങ്ങളോ എന്നെ ബാധിക്കാറുണ്ട്. പക്ഷെ എല്ലാവരുടെയും പ്രാർത്ഥന കൊണ്ടാകണം ഇങ്ങനെ നിലനിൽക്കുന്നത്.

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആക്ട്രസ് മലയാളത്തിൽ ആരാണ് എന്ന് ചോദിച്ചാൽ ഉറപ്പായും പറയാൻ പറ്റുന്ന പേരാണ് നടി മംമ്ത മോഹൻദാസിന്റേത്. മയൂഖം എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ ഇടം നെഞ്ചിൽ സ്ഥാനം പിടിച്ചെടുത്ത കലാകാരി ഒരു പിന്നണി ഗായിക കൂടിയാണ്. ഒരു കണ്ണൂര് കാരിയാണ് എങ്കിലും മംമ്തയുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം വിദേശരാജ്യങ്ങളിൽ ആയിരുന്നു. കഴിഞ്ഞ അൻപതുവര്ഷത്തോളമായി മംമ്‌തയുടെ അച്ഛൻ ബഹ്‌റിനിൽ ആണ്. കാരണം അദ്ദേഹത്തെ അവിടെ നിന്നും പറിച്ചെടുക്കുക പാടാണ് എന്നായിരുന്നു ഒരിക്കൽ മംമ്ത തന്നെ തുറന്നു പറഞ്ഞതും

1984 നവംബർ 14 ന് കണ്ണൂർ സ്വദേശിയായ അമ്പലപ്പാട്ട് മോഹൻദാസന്റേയും അദ്ദേഹത്തിന്റെ പത്നി ഗംഗയുടേയും പുത്രിയായി ബഹ്റൈനിലാണ് ജനിച്ചത്. മംമ്‌തയുടെ കുട്ടിക്കാലം എല്ലാം ബഹ്‌റിനിൽ തന്നെ ആയിരുന്നു. പന്ത്രണ്ടാം ക്ലാസ് വരെ മംമ്ത പഠിച്ചതെല്ലാം ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിലാണ്. പിന്നീട് ബാംഗളൂരിൽ മൗണ്ട് കാർമൽ കലാലയത്തിൽ നിന്നു ബിരുദം നേടി. ഐ.ബി.എം, കല്യാൺ കേന്ദ്ര എന്നീ കമ്പനികളുടെ പരസ്യങ്ങൾക്ക് മോഡലായി.

കർണ്ണാട സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും മംമ്ത പരിശീലനം നേടി. പിന്നീട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. പറയാൻ ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ല എങ്കിലും എന്നെന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ മംമ്ത ചെയ്തിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും ഏകമകൾ ആണ് മംമ്ത. സിനിമകൾ ചെയ്യുന്നത് കുറവെങ്കിലും ഇട്ടുമൂടാനുള്ള ആസ്തിയുണ്ട് മംമ്തക്ക്.

ഒരുപക്ഷെ മലയാളം ഇൻഡസ്ട്രിയിൽ വണ്ടി ഭ്രാന്തുള്ള നടന്മാർ ഏറെയുണ്ടാകും. എന്നാൽ വണ്ടി ഭ്രാന്തുള്ള നടിമാർ വളരെ കുറവായിരിക്കും അത്തരത്തിൽ കോടികൾ വിലയുള്ള വാഹനങ്ങൾ സ്വന്തമായുണ്ട് ഈ 39 കാരിക്ക്.

കേരളത്തിൽ തന്നെ അപൂർവമായ പോർഷെ 911 കരേര എസ് എന്ന സ്പോർട്സ് കാറിന്റെ ഉടമയാണ് നമ്മുടെ പ്രിയ നായിക മമ്ത മോഹൻദാസ്.എന്ന് മാത്രവുമല്ല,സൂപ്പർ കാറുകൾ ഓടിക്കാൻ റേസ് ട്രാക്കുകൾ തേടിപ്പോകുന്ന,തികഞ്ഞ വാഹന പ്രാന്തിയുമാണ്. ഒരിക്കൽ ബൈജു നായരുമായുള്ള സംസാരത്തിനിടയിലാണ് തനിക്ക് ഉറൂസ് വാങ്ങിയാൽ കൊള്ളാം എന്നും മംമ്ത പറഞ്ഞത്. കൊച്ചിയിലും ദുബായിലും അടക്കം ഫ്ലാറ്റുകൾ സ്വന്തമായുള്ള മംമ്തയ്ക്ക് കോടികൾ ആസ്തിയുണ്ട് എന്നും റിപ്പോർട്ടുണ്ട്.

സിനിമയിൽ നിന്നും പരസ്യ ചിത്രങ്ങളിൽ നിന്നും ,മംമ്ത സമ്പാദിക്കുന്നതിനൊക്കെ അപ്പുറം അച്ഛനും അമ്മയ്ക്കും മാത്രമായുള്ള സമ്പാദ്യവും താരത്തിനുള്ളതാണ്. എന്നാൽ സ്വന്തം കാലിൽ നിൽക്കാൻ ഏറെ ഇഷ്ടപെടുന്ന മംമ്ത 24 ആം വയസ്സിൽ സ്വപ്നം കണ്ട വാഹനം 34 ആ വയസ്സിൽ സ്വ പ്രയത്നം കൊണ്ടാണ് നേടിയതും.

ALSO READ: നീ ആണ് എന്റെ എല്ലാം, എന്റെ ഹൃദയം കവർന്ന പെൺകുട്ടി; വാക്കുകൾ കിട്ടുന്നില്ല പൊന്നേ എന്റെ സ്നേഹത്തെ കുറിച്ച് പറയാൻ!
ബൈജുവുമായി ഒരിക്കൽ മംമ്ത നടത്തിയ സംഭാഷണനത്തിലാണ് ദുബായിൽ വീടും, ഫ്ലാറ്റും ഒക്കെ സ്വന്തമാക്കുന്ന കാര്യം കൂടി താരം പങ്കുവച്ചത്. മാത്രവുമല്ല ഉറൂസ് സ്വന്തമാക്കാനുള്ള ഇഷ്ടത്തെക്കുറിച്ചുമൊക്കെ സംസാരവും മംമ്ത നടത്തിയിരുന്നു.

മംമ്‌തയുടെ സംസാരം

ജീവിതത്തിൽ പ്രതീക്ഷിക്കാതെ ചില ഘട്ടങ്ങൾ വന്നു. ഒരു സർവൈവൽ മോഡിൽ പോകുന്ന സമയത്താണ് ചില തിരിച്ചറിവുകൾ ജീവിതത്തിൽ സംഭവിക്കുന്നത്. നമ്മുടെ ജീവിതത്തിൽ നമ്മളെ ഇൻസ്പയർ ചെയ്യുന്ന കാര്യങ്ങൾ കണ്ടെത്തുക എന്നുള്ളതാണ് ഏറ്റവും വലിയ തിരിച്ചറിവ്. എല്ലാ രണ്ടുവർഷം കൂടുമ്പോഴും എന്തെങ്കിലും ഒരു മനസികമായുള്ള പ്രശ്നമോ ശാരീരികമായ വിഷയങ്ങളോ എന്നെ ബാധിക്കാറുണ്ട്. പക്ഷെ എല്ലാവരുടെയും പ്രാർത്ഥന കൊണ്ടാകണം ഇങ്ങനെ നിലനിൽക്കുന്നത്. ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ഞാൻ ആ ഒരു പവറിൽ വിശ്വസിക്കുന്നുണ്ട് എന്ന് മാത്രം. ആ ഒരു എനെര്ജിയാണ് എനിക്ക് കിട്ടുന്നത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആർക്കുവേണ്ടിയും പ്രാർത്ഥിക്കാറില്ല പക്ഷെ ഞാൻ എത്താറുണ്ട്. അതാണ് ഒരു വ്യക്തിക്ക് മെന്റൽ സപ്പോർട്ട് വേണ്ടാപ്പോ ചെയ്യേണ്ടത്. അമ്ബലത്തിൽ പോകാറുണ്ട്. പക്ഷെ അതൊരു ഫണ്ണിനു വേണ്ടി മാത്രം. അവിടെ നിന്നും കിട്ടുന്ന എനെര്ജിയുണ്ട്. അമ്പലത്തിൽ പോകുമ്പോൾ അവിടെ നിന്നും കിട്ടുന്ന മണവും കല്ലിൽ ചവിട്ടി നടക്കുമ്പോൾ കാലിന് കിട്ടുന്ന ഈർപ്പവും പോസറ്റീവ് എനെര്ജിയാണ് എല്ലാവരും അവിടെ ഹാപ്പിയാണ്.

യുഎസ് ട്രിപ്പ് ഒക്കെ പോകുമ്പോൾ ഒരുപാട് എന്ജോയ് ചെയ്യുന്ന ആളുകളെ എനിക്ക് അറിയാം. പക്ഷെ ഞാൻ അങ്ങനെ അല്ല. ജോലിക്ക് പോകുമ്പോൾ ജോലി. ട്രാവൽ എന്നുപറഞ്ഞാൽ അത് അങ്ങനെ ആസ്വദിക്കും. ഞാൻ പോകുന്ന ഇടം എന്റെ വീടാണ്. ഇരുപത്തിനാല് വയസ്സിൽ ഞാൻ വാങ്ങണം എന്ന് ആഗ്രഹിച്ച വണ്ടി വാങ്ങുന്നത് 34 വയസ്സ് ഉള്ളപ്പോഴാണ്. കഷ്ടപെട്ടിട്ടാണ് എല്ലാവരും ആ നിലയിൽ എത്തുക- മംമ്ത ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകൾ ആണിത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *