പുതിയ കഥകൾ പോന്നോട്ടെ! ഇവൻ എനിയ്ക്കു പിറക്കാതെ പോയ ആങ്ങള. എന്റെ സ്വന്തം സഹോദരൻ; മഞ്ജുവിന്റെ വാക്കുകൾ

ടെലിവിഷന്‍ സിനിമ പ്രേമികള്‍ക്ക് ഒരേപോലെ സുപരിചിതയായ താരമാണ് മഞ്ജുപിള്ള. ഹോം എന്ന ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയതാണ്. കുട്ടി എന്ന കഥാപാത്രത്തെ അത്രമാത്രം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ മഞ്ജുവിന് സാധിച്ചു. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ ഷോകളിലും നിറസാന്നിധ്യമാണ് മഞ്ജുപിള്ള. കോമഡി റിയാലിറ്റി ഷോകളുടെ ജഡ്ജായും എത്താറുണ്ട് താരം. അതുപോലെതന്നെ സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയയാണ് മഞ്ജു.

സിനിമയിലെയും സീരിയൽ രംഗത്തെയും തന്റെ സുഹൃത്തുക്കളെ പരിചപ്പെടുത്തി മിക്കപ്പോഴും പോസ്റ്റുകൾ പങ്കിടാറുണ്ട്. മുൻപും തന്റെ സുഹൃത്തും സഹോദര തുല്യനയുമായ സാബുമോന്റെ ഒപ്പമുള്ള പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് എതിര്ന്നു അടുത്തിടെ തന്റെയും നടന്‍ സാബുമോന്റെയും പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തക്ക് എതിരെയും മഞ്ജു പിള്ള പ്രതികരിച്ചിരുന്നു. ഒരുചിരി ബംപര്‍ ചിരി’ ടെലിവിഷന്‍ ഷോയുടെ ഷൂട്ടിനിടെ പറഞ്ഞ തമാശക്കഥയാണ് മോശമായ രീതിയിൽ ചില യൂട്യൂബ് ചാനലുകൾ പ്രചരിപ്പിച്ചത്. . സാബുമോന്‍ രാത്രി കതകില്‍ തട്ടിയെന്ന തരത്തിൽ ആണ് വാർത്തകൾ വന്നതും. ഇപ്പോഴതാ സാബുമോനെ ഒപ്പം ന്രത്കൊണ്ടാണ് പോസ്റ്റുമായി മഞ്ജു വന്നത്.

കതകിൽ മുട്ടിയ ആളെ കിട്ടി. ഇന്ന് അവൻ കാർ ഡോർ ആണ് മുട്ടിയെ. പുതിയ കഥകൾ പോരട്ടെ. ഇവൻ എനിയ്ക്കു പിറക്കാതെ പോയ ആങ്ങള. എന്റെ സ്വന്തം സഹോദരൻ. ലവ് യൂ സാബുമോൻ എന്നാണ് അദ്ദേഹത്തെ ടാഗ് ചെയ്തുകൊണ്ട് മഞ്ജു കുറിച്ചത്.

രാത്രി വിശക്കുമ്പോള്‍‌ കതകില്‍ തട്ടി വിളിച്ചുണര്‍ത്തി കഴിക്കാന്‍ കൊണ്ടുപോകുന്ന പതിവുണ്ട് സാബുമോന്. ഇക്കാര്യം തമാശയായി ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു അതാണ്മോശമായ രീതിയിൽ പ്രചരിച്ചത് എന്നും മഞ്ജു പറഞ്ഞിരുന്നു.

നൈറ്റ് ലൈഫ് ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് സാബു മോൻ. പലപ്പോഴും ഇവൻ രാത്രി വിളിച്ച് എഴുന്നേല്പിച്ച് ഭക്ഷണം കഴിക്കാൻ കൊണ്ടുപോകും. എനിക്ക് രാത്രി ഉറങ്ങണം. അതുകൊണ്ട് ഒരുദിവസം റിസപ്ഷനിൽ ഞാൻ വിളിച്ച് എന്റെ റൂം നമ്പർ സാബുവിനോട് പറയല്ലേ എന്ന് പറഞ്ഞിട്ടുണ്ട്. ഒരു ദിവസം ഞാൻ റൂം നമ്പർ മാറിക്കൊടുത്ത് വേറേ ഒരാളുടെ റൂമിൽ തട്ടി അവർ തെറി പറഞ്ഞുവെന്ന സംഭവം തമാശയായി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത് ഷോയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അത് വെച്ചാണ് വ്യാജ വാർത്തകൾ പ്രചരിക്കപ്പെടുന്നതെന്നും മഞ്ജു പിള്ള അടുത്തിടെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

പരിചയപ്പെട്ട് കുറച്ചു നാൾ കഴിഞ്ഞപ്പോഴേക്കും മനസിലായി ഞാൻ പരിചയപ്പെട്ട ജെനുവിനായ ആളുകളില്‍ ഒരാളാണ് സാബു എന്ന്. അഡ്വക്കേറ്റാണ്. നല്ല വിവരമുണ്ട്. ഞാന്‍ പറയും കാണാന്‍ ലുക്കില്ലെന്നേയുള്ള ഭയങ്കര വിവരമാണെന്ന്. ഒരുപാട് പുസ്തകം വായിച്ചൊക്കെ നല്ല അറിവാണ് അവന്. എന്തുകാര്യത്തെക്കുറിച്ചു ചോദിച്ചാലും അറിയാം. മാസം അഞ്ചുലക്ഷം രൂപ ശമ്പളം വാങ്ങികൊണ്ടിരുന്നവനാണ്. അതുകളഞ്ഞിട്ട് ഇവിടെ വന്നത്. അതുപോലെതന്നെ വളരെ ഹ്യൂമർ സെന്സുള്ള ആളാണ്- എന്നാണ് മുൻപൊരിക്കൽ മഞ്ജു പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *