പെണ്ണ് കണ്ടത് എന്റെ ബെഡ്‌റൂമിൽ; സുചിയെ കിട്ടാൻ കാരണം ഞാൻ: സുചിയുടെ മുജ്ജന്മത്തെക്കുറിച്ച് പറഞ്ഞ ലാൽ; വിശേഷങ്ങൾ

പെണ്ണ് കണ്ടത് എന്റെ ബെഡ്‌റൂമിൽ; സുചിയെ കിട്ടാൻ കാരണം ഞാൻ: സുചിയുടെ മുജ്ജന്മത്തെക്കുറിച്ച് പറഞ്ഞ ലാൽ; വിശേഷങ്ങൾ.പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്ര, വർണ്ണിച്ചാലും മതിയാകാത്ത അത്രയുമുണ്ട് ലാൽ മാജിക്ക്. എമ്പുരാനുവേണ്ടിയും സംവിധായകനായി എത്തുന്ന ബറോസിനുവേണ്ടിയുമൊക്കെ അദ്ദേഹത്തിന്റെ ആരാധകർ കാത്തിരിപ്പിലാണ് അക്ഷമരായി.പെണ്ണ് കണ്ടത് എന്റെ ബെഡ്‌റൂമിൽ; സുചിയെ കിട്ടാൻ കാരണം ഞാൻ: മുജ്ജന്മം അങ്ങ് തഞ്ചാവൂരിൽ; ലാലിനെക്കുറിച്ച് വാചാലരായ പ്രമുഖർ
നമ്മുടെ സ്വന്തം ലാലേട്ടൻ 64 ന്റെ ചെറുപ്പത്തിൽ എത്തിയപ്പോൾ ആശംസാ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഒരാഴ്ച മുൻപേ മുതൽക്കേ വിവിധ ഫാൻ പേജുകളിലൂടെ ലാലേട്ടന് ഉള്ള ആശംസ പോസ്റ്റുകൾ ആരാധകർ പങ്കിട്ടുതുടങ്ങിക്കഴിഞ്ഞു.

തിരനോട്ടത്തിൽ തുടങ്ങിയ അദ്ദേഹത്തിന്റെ ജൈത്രയാത്ര നാലര പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. നരേന്ദ്രൻ എന്ന വില്ലനിൽ തുടങ്ങി എബ്രഹാം ഖുറേഷി വരെ എത്തി നിൽക്കുകയാണ് അദ്ദേഹത്തിന്റെ മനോഹരമായ അഭിനയജീവിതം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിറന്നാൾ ദിനം ലാലിന്റെയും സുചിത്രയുടെയും വിവാഹത്തെക്കുറിച്ചും മോഹൻലാലിന്റെ സ്വഭാവവിശേഷത്തെ കുറിച്ചും പിവി ഗംഗാധരനും സംവിധായകൻ ആർ സുകുമാരനും പങ്കുവച്ച വീഡിയോ ആണ് വൈറലായി മാറുന്നത്.

മോഹൻലാലുമായി സഹോദരതുല്യമായ ബന്ധമാണ് തനിക്ക് ഉള്ളതെന്നാണ് നിർമ്മാതാവായ പി.വി.ഗംഗാധരൻ ഒരിക്കൽ പറഞ്ഞത്. ഒരു അഹങ്കാരവും ഇല്ലാത്ത ആളുകൾ ആണ് അവരൊക്കെ എന്നോട് മാത്രമല്ല എല്ലാവരോടും അങ്ങനെ തന്നെ. മമ്മൂട്ടിയും അങ്ങനെ തന്നെയാണ്. മോഹൻലാൽ നല്ല ഹൃദയത്തിന് ഉടമയാണ്. എല്ലാവർക്കും നൻമ മാത്രമാണ് ചെയുന്നത്. സൗഹൃദപൂർവ്വമുള്ള അദ്ദേഹത്തിന്റെ സംസാരം തന്നെ മനസ്സിനെ ഏറെ സ്പർശിക്കുന്നതാണ്. മോഹൻലാലിന് എണ്ണായിരം രൂപയാണ് അഹിംസയിൽ കൊടുക്കുന്നത്. നല്ല ടൈമിംഗ് സൂക്ഷിക്കുന്ന ആളായിരുന്നു അന്നേ ലാൽ. ഒരുപാട് ചരിത്രനിമിഷങ്ങൾ തന്നെയുണ്ട് ഞങ്ങളുടെ ബദ്ധത്തിൽ. ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ട് മോഹൻലാലുമായി.

മോഹൻലാലിൻറെ കല്യാണം

മോഹൻലാൽ ആദ്യമായി പെണ്ണ് കാണുന്നത് എന്റെ ബെഡ് റൂമിൽ വച്ചിട്ടാണ്. ബാലാജി സാറും സാറിന്റെ ഭാര്യയും പെങ്ങന്മാരും എല്ലാവരും ഒരുമിച്ചാണ് നമ്മൾക്ക് ലാലിനെ കാണണം, സൂചിക്ക് ആലോചിക്കണം എന്ന് പറയുന്നത്.സുചിത്രയെ വിവാഹം ആലോചിക്കുന്നകാര്യം അവർ ആണ് എന്നോട് പറയുന്നത്. ഞാൻ ആയിരുന്നു അതിന്റെ മീഡിയേറ്റർ. ബാലാജി സാർ ഒക്കെ വലിയ കൂട്ടർ ആണല്ലോ. എല്ലാ കാര്യങ്ങളും ഞാൻ ആണ് നോക്കിയത്. തുടക്കം കുറിയ്ക്കാൻ സാധിച്ചതൊക്കെ ഞാൻ നിമിത്തമാണ് . പിന്നീട് അങ്ങട്ട് വിവാഹസംബന്ധമായ എല്ലാ കാര്യങ്ങളും ഞാൻ ആണ് നോക്കിയത്. അത് ലാലിനോട് ചോദിച്ചാൽ മനസ്സിലാകും. കോഴിക്കോട് വരുമ്പോൾ സമയം അനുസരിച്ച് എന്നെ കാണാൻ ഓടിയെത്തുന്ന ആളാണ് മോഹൻലാൽ- ഗംഗാധരൻ വാചാലനാകുന്നു.

മുൻപൊരിക്കൽ മാസ്റ്റർ ബിൻ മീഡിയയോട് സംവിധായകൻ ആർ സുകുമാരനും മോഹൻലാലിൻറെ വിവാഹത്തെ ക്കുറിച്ച് സംസാരിക്കുകയുണ്ടായി. വിഹം കഴിഞ്ഞു പിറ്റേ ദിവസം തന്നെ ഷൂട്ടിംഗ് സെറ്റിൽ എത്തിയ ആളാണ് ലാൽ എന്നാണ് സുകുമാരൻ പറഞ്ഞത്. തഞ്ചാവൂരിൽ വച്ച് സിനിമചെയ്യണം എന്ന ആഗ്രഹം പറയുമ്പോൾ മോഹൻലാൽ പറഞ്ഞ ഒരു കഥയെക്കുറിച്ചും സുകുമാരൻ തുറന്നു സംസാരിച്ചു

. “ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി കഴിഞ്ഞ ജന്മം തഞ്ചാവൂരിൽ ആണ് ജനിച്ചതെന്ന് ജ്യോത്സ്യൻ പറഞ്ഞു”, എന്ന് ലാൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാനത് ആദ്യം തമാശ ആയിട്ടാണ് എടുക്കുന്നത്. എന്നാൽ നമ്മുടെ ഷൂട്ടിങ് കഴിഞ്ഞു ലൊക്കേഷൻ മാറി തിരുവനന്തപുരം എത്തിയപ്പോളാണ് ലാലിൻറെ വിവാഹം നടക്കുന്നത്”, എന്നായിരുന്നു സുകുമാരൻ പറഞ്ഞത്.

വിവാഹം കഴിഞ്ഞു പിറ്റേ ദിവസം ഷൂട്ടിങ്ങിനു വന്ന ആളാണ് ലാൽ. ഒരു കാവടിയാട്ടം സീൻ ആയിരുന്നു. ലാലിൻറെ പ്രത്യേകത ഇതുതന്നെയാണ്, ഏത് സന്ദർഭത്തിലും അഭിയിക്കാൻ റെഡിയാണ്.പാദമുദ്രയുടെ സമയത്ത് തനിക്ക് സന്യസിക്കാൻ പോകാൻ ആഗ്രഹമുണ്ടെന്ന് ലാലേട്ടൻ പറഞ്ഞതായും സുകുമാരൻ ഓർത്തെടുത്ത വീഡിയോയുംഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *