ഒരുകാലത്ത് നമ്മളുടെ എല്ലാമായിരുന്ന ആളെ പിരിയുന്നത് ഹൃദയം തകരുന്ന വേദന തന്നെയാണ്; പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും പാര്‍വ്വതി തിരുവോത്ത്

മിനിസ്‌ക്രീന്‍ ആങ്കറിങില്‍ നിന്ന് സിനിമാ താരമായി മാറിയതാണ് രമ്യ. ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്ന താരം തന്റെ ഫിറ്റ്‌നസ്സ് ജേര്‍ണിയെ കുറിച്ച് പറയുന്നതിനൊപ്പം താരങ്ങളുമായി പോട്കാസ്റ്റ് വീഡിയോയും ചെയ്യുന്നു. തങ്കലാന്‍ റിലീസിന്റെ പശ്ചാത്തലത്തില്‍ നടി പാര്‍വ്വതി തിരുവോത്ത് ആയിരുന്നു രമ്യയുടെ ഏറ്റവും പുതിയ പോട്കാസ്റ്റ് വീഡിയോയിലെ അതിഥി. മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ നിന്ന് പുറത്ത് കടന്നതിനെ കുറിച്ചും, അതിനെ അതിജീവിച്ച് സ്വതന്ത്ര്യയാകുന്നതിനെ കുറിച്ചുമൊക്കെയാണ് പോട്കാസ്റ്റ് വീഡിയോയില്‍ പാര്‍വ്വതി തിരുവോത്ത് സംസാരിക്കുന്നത്.

എല്ലാത്തിനെയും ബോള്‍ഡ് ആയി സമീപിയ്ക്കുന്ന, വളരെ വ്യക്തതയുള്ള ആളാണ് താന്‍ എന്ന് പലരും പറയുന്നു. പക്ഷേ ചെയ്യുന്ന കഥാപാത്രത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങനെയൊന്നും വിലയിരുത്താന്‍ സാധിയ്ക്കില്ല. ഞാനിപ്പോഴും എന്നെ കൂടുതല്‍ പോസിറ്റീവായി വയ്ക്കാനായി ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ലൈഫില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ ആയ സമയമാണ് 2019. ഇപ്പോള്‍ കാണുന്ന പാര്‍വ്വതിയേ ആയിരുന്നില്ല അന്ന ഞാന്‍- നടി പറഞ്ഞു തുടങ്ങി.

ഡിപ്രഷനടിച്ച് ചികിത്സ നേടേണ്ട സാഹചര്യത്തിലായിരുന്നു അന്ന് ഞാന്‍. ബെഡ്ഡില്‍ നിന്ന് എഴുന്നേല്‍ക്കാനോ, ബ്രഷ് ചെയ്യാനോ, കുളിക്കാനോ, ഭക്ഷണം കഴിക്കാനോ താത്പര്യമില്ലാത്ത മടുപ്പിയ്ക്കുന്ന ദിവസങ്ങള്‍. എല്ലാവരും പറയും, ഇതും കടന്ന് പോകും എന്ന്. പക്ഷെ എനിക്കതിന് സാധിക്കുമായിരുന്നില്ല. ഈ ഡാര്‍ക്‌നസ്സില്‍ തന്നെയാണ് ഇനിയെന്റെ ജീവിതം, ഇതില്‍ നിന്നൊരു മാറ്റം ഉണ്ടാവില്ല എന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്.

ഡിപ്രഷന്‍ സ്റ്റേജില്‍ നിന്ന് പുറത്ത് കടക്കാന്‍ എനിക്ക് എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എല്ലാം സഹായം ഉണ്ടായിരുന്നു. പക്ഷേ ആ സമയത്ത് അവരോട് ആരോടും സംസാരിക്കാനും മിംഗിള്‍ ആവാന്‍ കഴിയില്ല. നമ്മളൊരു ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ നില്‍ക്കുമ്പോള്‍, ജനുവിന്‍ റിലേഷന്‍ഷിപ് കണ്ടാല്‍ ബോര്‍ ആണെന്ന് തോന്നില്ലേ. അതുപോലയുള്ള അവസ്ഥയാണ്. നമ്മള്‍ നെഗറ്റീവിറ്റിയില്‍ നില്‍ക്കുമ്പോള്‍, പോസിറ്റീവ് വന്നാലും അത് തിരിച്ചറിയാന്‍ സാധിക്കില്ല.

അതില്‍ നിന്ന് പുറത്ത് കടന്നതിന് ശേഷമാണ് ബൗണ്ടറീസ് സെറ്റ് ചെയ്യാനും, സെല്‍ഫ് ലവ് എത്രത്തോളം പ്രധാനമാണെന്ന് തിരിച്ചറിയാനും സാധിച്ചത്. എനിക്ക് എന്നെ ഇഷ്ടപ്പെടാന്‍ തുടങ്ങിയപ്പോള്‍, എന്റെ ഇമാജനിറി ലോകത്ത്, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കോ താത്പര്യങ്ങള്‍ക്കോ, ജഡ്ജ്‌മെന്റലുകള്‍ക്കോ പ്രാധാന്യം നല്‍കാതെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് ഇന്ന് കാണുന്ന നിലയിലേക്ക് മാറാന്‍ സാധിച്ചത്. അതുവരെ പത്ത് കിലോമീറ്റര്‍ അകലെ ഒരു വീട് വീണാല്‍, അത് എന്റെ ശ്വാസോച്ഛ്വാസത്തിന്റെ ശക്തിയില്‍ നിലംപൊത്തിയതാണോ എന്ന് ചിന്തിക്കുന്ന അവസ്ഥയായിരുന്നു- പാര്‍വ്വതി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *