ഭർത്താവും കുട്ടികളുമായി ജീവിതം ആഗ്രഹിച്ചു; 11 വർഷത്തെ ദാമ്പത്യം; കോടികൾ സമ്പാദിക്കാൻ നിൽക്കാതെ അമേരിക്കൻ ജീവിതത്തിലേക്ക്

മലയാളികളുടെ പ്രിയനായികയാണ് ഇന്നും സംവൃത സുനില്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന സംവൃത അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. മിനി സ്‌ക്രീനിൽ റിയാലിറ്റി ഷോ ജഡ്ജായും എത്തിയ സംവൃത ഭർത്താവിനും കുടുംബത്തിനും ഒപ്പം യൂഎസ്സിൽ ആണ് ഉള്ളത്. കുടുംബജീവിതം ഏറെ സ്വപ്നം കണ്ടാണ് താൻ ജീവിതത്തിലേക്ക് കടന്നത് എന്നാണ് പലകുറി സംവൃത പറഞ്ഞിട്ടുള്ളത്. സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവായ സംവൃത സന്തോഷ നിമിഷങ്ങൾ ആരാധകർക്കായി പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്.

വിവാഹവാർഷികദിനം ഭർത്താവിന് ഒരുമിച്ചുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് സുന്ദര ജീവിതത്തിന്റെ പതിനൊന്നു വർഷങ്ങളെക്കുറിച്ച് സംവൃത പറഞ്ഞത്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു ആദ്യ കൺമണിയുടെ വരവ്. വിവാഹശേഷവും അഭിനയത്തിലേക്ക് സംവൃത മടങ്ങി വന്നിരുന്നു. ഇളയമകന്റെ ജനനത്തോടെയാണ് അഭിനയത്തിൽ നിന്നും പൂർണ്ണമായും വിട്ടുനിന്നത്.

​സിനിമയിൽ നിന്നും ബൈ പറഞ്ഞ സംവൃത ​
രസികന്‍ എന്ന ആദ്യ ചിത്രം തന്നെ സംവൃതയ്ക്ക് ആവശ്യത്തിനുള്ള മൈലേജ് നല്‍കിയിരുന്നു. അച്ഛനുറങ്ങാത്ത വീട്, മൂന്നാമതൊരാള്‍, വാസ്തവം, റോമിയോ, മിന്നാമിന്നിക്കൂട്ടം, തിരക്കഥ, കോക്ടെയില്‍, സ്വപ്‌ന സഞ്ചാരി, അരികെ, ഡയമണ്ട് നക്ലൈസ് തുടങ്ങി സൂപ്പർ ഹിറ്റ് സിനിമകളിൽ സംവൃത ഭാഗമായി. കരിയറിൽ ഏറെ ശോഭിക്കാമായിരുന്നിട്ടും വിവാഹത്തോടെ അഭിനയത്തിന് ബ്രേക്കിട്ടു

കുടുംബജീവിതം സ്വപ്നം കണ്ട സംവൃത
വിവാഹത്തിന് പിന്നാലെ നൽകിയ ഒരു അഭിമുഖത്തിലാണ് സംവൃത തന്റെ ആഗ്രഹത്തെ കുറിച്ച് തുറന്നു സംസാരിച്ചത്. മുൻ നിര നായിക ആയി മാറാമായിരുന്നിട്ടും, കോടികൾ സിനിമയിൽ നിന്നും സമ്പാദിയ്ക്കാമായിരുന്നിട്ടും സംവൃത കുടുംബത്തിനാണ് പ്രാധാന്യം നൽകിയത്. കുഞ്ഞുങ്ങളും ഭർത്താവും നല്ലൊരു കുടുംബവും ആണ് തന്റെ സ്വപ്‌നമെന്ന് പലകുറി സംവൃത പറഞ്ഞിരുന്നു.

ആ ആഗ്രഹം ഈശ്വരൻ നടത്തികൊടുത്തു
വിവാഹം കഴിഞ്ഞു കുടുംബവും കുട്ടികളുമായി ജീവിക്കാനുള്ള തന്റെ ആഗ്രഹം ഈശ്വരൻ ആണ് നടത്തി തന്നതെന്നും മുൻപ് കൊടുത്ത അഭിമുഖത്തിൽ സംവൃത പറഞ്ഞിട്ടുണ്ട്. അഖിലിന് ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കിയും, മക്കളെ നോക്കി വീട് തുടച്ചും മിനുക്കിയും അലങ്കരിച്ചും കിട്ടുന്ന സുഖം മറ്റൊന്നിനും ഇല്ല എന്നാണ് സംവൃതയുടെ പക്ഷം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *