പൃഥ്വിയെ വലിച്ചിറക്കി സുപ്രിയ സർപ്രൈസ് കൊടുത്തു ഇനി ഈ വർഷം സിനിമയില്ല നേരെ പോയത് തുർക്കിയിലേക്ക്

പ്രണയിച്ച് വിവാഹിതരായവരാണ് പൃഥ്വിയും സുപ്രിയയും. ഒരൊറ്റ ഫോണ്‍ കോളിലൂടെയായാണ് ജീവിതം മാറിമറിഞ്ഞതെന്ന് സുപ്രിയ പറഞ്ഞിരുന്നു. ജോലിയുടെ ആവശ്യത്തിനായാണ് പൃഥ്വിയെ വിളിച്ചത്. അദ്ദേഹം തന്റെ പ്രിയതമനാവുമെന്നൊന്നും അന്ന് കരുതിയിരുന്നില്ല. പുസ്തകവും യാത്രകളും സിനിമയുമാണ് തങ്ങളെ അടുപ്പിച്ചതെന്നും സുപ്രിയ പറഞ്ഞിരുന്നു.പൃഥ്വിരാജിനെപ്പോലെ തന്നെ സുപ്രിയ മേനോനും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളുമായി സജീവമാണ് താരപത്‌നി. സിനിമാവിശേഷങ്ങളും ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് സുപ്രിയ എത്താറുണ്ട്. മകളായ അലംകൃതയുടെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അപൂര്‍വ്വമായി മാത്രമേ മകളുടെ മുഖം വ്യക്തമാവുന്ന ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളൂ. അവളുടെ സ്വകാര്യതയെ മാനിച്ചാണ് അങ്ങനെ ചെയ്യുന്നതെന്നും സുപ്രിയ വ്യക്തമാക്കിയിരുന്നു. പ്രണയകാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പേരന്റിംഗിനെക്കുറിച്ചുമൊക്കെയുള്ള സുപ്രിയയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സുപ്രിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.പ്രണയിച്ച് വിവാഹിതരായവരാണ് പൃഥ്വിയും സുപ്രിയയും. ഒരൊറ്റ ഫോണ്‍ കോളിലൂടെയായാണ് ജീവിതം മാറിമറിഞ്ഞതെന്ന് സുപ്രിയ പറഞ്ഞിരുന്നു. ജോലിയുടെ ആവശ്യത്തിനായാണ് പൃഥ്വിയെ വിളിച്ചത്. അദ്ദേഹം തന്റെ പ്രിയതമനാവുമെന്നൊന്നും അന്ന് കരുതിയിരുന്നില്ല. പുസ്തകവും യാത്രകളും സിനിമയുമാണ് തങ്ങളെ അടുപ്പിച്ചതെന്നും സുപ്രിയ പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. സുപ്രിയയുടെ തറവാട്ട് വീട്ടില്‍ വെച്ചായിരുന്നു വിവാഹം. അവനിഷ്ടപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് വന്ന് പറഞ്ഞു. അത് നടത്തിക്കൊടുത്തുവെന്നായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്.വിവാഹ ശേഷം 4 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് ഞങ്ങള്‍ പ്രണയത്തിലായത്. പൃഥ്വിരാജ് എന്ന വ്യക്തിയെയാണ് നടനയെല്ല വിവാഹം ചെയ്തത്. കേരളത്തിലെത്തിക്കഴിഞ്ഞതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചൊന്നും അന്ന് ആലോചിച്ചിരുന്നില്ല. ഇവിടെ എത്തിയപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡന്‍ ഫിഷിന്റെ അവസ്ഥയായിരുന്നു. എല്ലാവരും ഉറ്റുനോക്കുന്നയാളായി മാറുന്നു. പറയുന്ന കാര്യങ്ങള്‍ വാര്‍ത്തയാകുന്നു, ചിലതൊക്കെ വിവാദമാവുന്നു. അങ്ങനെയൊക്കെയുള്ള അവസ്ഥയായിരുന്നു. വിവാഹശേഷം പൃഥ്വിരാജും സുപ്രിയയും ഒന്നിച്ച് പങ്കെടുത്ത അഭിമുഖ വീഡിയോ വൈറലായിരുന്നു.

മകളെക്കുറിച്ച്.മകളുടെ ചിത്രങ്ങള്‍ അധികം പങ്കുവെക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്. പിറന്നാള്‍ ദിനത്തില്‍ ഞങ്ങള്‍ ഫോട്ടോ പങ്കുവെക്കാറുണ്ട്. 13 വയസുവരെയെങ്കിലും അവളുടെ പ്രൈവസിയെ ബഹുമാനിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. അവള്‍ക്ക് സോഷ്യല്‍മീഡിയ പ്രൊഫൈല്‍ ഇല്ല. സോഷ്യല്‍മീഡിയയെക്കുറിച്ച് മനസിലാക്കിയതിന് ശേഷം അവള്‍ സ്വന്തമായി പ്രൊഫൈലൊക്കെ ക്രിയേറ്റ് ചെയ്യട്ടെ. സാധാരണക്കാരിയായാണ് ഞാന്‍ വളര്‍ന്നത്. മകളുടെ വളര്‍ച്ചയും അതേപോലെയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.മനസിലാക്കേണ്ടത്.വളര്‍ന്നുവരുമ്പോള്‍ അവളുടെ അമ്മ എന്തായിരുന്നുവെന്ന് ആലി മനസിലാക്കണം. വനിതയുടെ കവര്‍ ഫോട്ടോഷൂട്ടിനായി വിളിച്ചപ്പോള്‍ ആദ്യം മടിയായിരുന്നു. പിന്നീടാണ് ചെയ്യാനായി തീരുമാനിച്ചത്. പുതിയ കാര്യങ്ങള്‍ ചെയ്യാനായി അമ്മയ്ക്ക് മടിയുണ്ടോ എന്ന് മകള്‍ ചിന്തിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. കുടുംബത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിച്ചു അങ്ങനെയള്ള ത്യാഗകഥകളല്ല അവള്‍ അറിയേണ്ടത്. അങ്ങനെയൊരു സാക്രിഫിഷ്യല്‍ മദര്‍ ഇമേജിനോട് താല്‍പര്യമില്ലെന്നും അഭിമുഖത്തില്‍ സുപ്രിയ വ്യക്തമാക്കിയിരുന്നു. മകളുടെ വളര്‍ച്ചയിലെ ഓരോ സന്തോഷവും ആസ്വദിക്കുന്നവരാണ് പൃഥ്വിയും സുപ്രിയയും. അമ്മയെപ്പോലെ തന്നെ മകളും ഭാവിയില്‍ മാധ്യമപ്രവര്‍ത്തകയാവുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ആലിയുടെ കുറിപ്പുകള്‍ ചേര്‍ത്തുവെച്ച് പുസ്തകം ഇറക്കിയിരുന്നു സുപ്രിയ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *