സെമിത്തേരിയില്‍ വരെ പോയിട്ടുണ്ട്! ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട വസ്തുവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വീണ നായര്‍ പറഞ്ഞത്?

പാട്ടും അഭിനയവുമൊക്കെയായി സജീവമാണ് വീണ നായര്‍. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്ക് അതിഥിയായി വീണ എത്തിയിരുന്നു. സാജു നവോദയയും വീണയ്‌ക്കൊപ്പമുണ്ടായിരുന്നു. ജീവിതത്തിലെ രസകരമായ അനുഭവങ്ങളെക്കുറിച്ച് വീണ സംസാരിച്ചിരുന്നു.

പെര്‍ഫ്യൂം ഭയങ്കര ഇഷ്ടമാണ് വീണയ്ക്ക്. കുട്ടേട്ടനായിരുന്നു ഇതേക്കുറിച്ച് ചോദിച്ചത്. വീട്ടിനടുത്ത് ഒരു പള്ളിയുണ്ട്. അവിടെയുള്ളവരില്‍ മിക്കവരും വിദേശത്തൊക്കെയാണ്. അന്ന് നല്ല നാട്ടിന്‍പുറമാണ്. ഇന്ന് കുറച്ചൂടെ മാറി. അന്ന് നമുക്ക് ആകെയുണ്ടായിരുന്നത് ഒരു കുഞ്ഞുകുപ്പി അത്തറാണ്. താഴെ പള്ളിയില്‍ ആരെയെങ്കിലും അടക്കിന് കൊണ്ട് വരികയാണെങ്കില്‍ ഞങ്ങള്‍ പിള്ളേര്‍ക്ക് ആഘോഷമാണ്. മരിച്ചത് കൊണ്ടല്ല സന്തോഷം. മരിച്ച് കഴിഞ്ഞിട്ട് അടിക്കുന്നൊരു സ്േ്രപ ഇല്ലേ, പിന്നെ വില കൂടിയ പൗഡര്‍. മരിച്ച് കഴിഞ്ഞ ആള്‍ക്ക് അടിച്ചിട്ട് ഇതൊക്കെ അവിടെ ഉപേക്ഷിച്ചാണ് എല്ലാവരും പോവുന്നത്. ആ സമയത്ത് ഞങ്ങള്‍ സെമിത്തേരിയുടെ അരികില്‍ എത്തും. ആ സ്‌പ്രേയൊക്കെ പെറുക്കി ദേഹം മുഴുവനും അടിക്കും. വീട്ടില്‍ കൊണ്ടുപോവാന്‍ പറ്റില്ലല്ലോ. വീട്ടില്‍ ചെന്ന് കഴിഞ്ഞാല്‍ അച്ഛന്റെയും അമ്മയുടെയും വക വേറെ അടി കിട്ടി. നമ്മള്‍ ഈ സാധനമൊന്നും വേറെ കാണുന്നില്ലല്ലോ. അങ്ങനെ ചെയ്യുന്നതാണ്.

ഇങ്ങനെ സെമിത്തേരിയിലൊക്കെ പോയി സ്േ്രപ അടിച്ച ആളാണ് മുഴുവന്‍ ദൈവങ്ങളുടെ ഫോട്ടോയും റൂമില്‍ വെച്ച് കിടന്നുറങ്ങുന്നതെന്നായിരുന്നു സാജുവിന്റെ കൗണ്ടര്‍. അത്രയ്ക്കും പേടിയുള്ള ആളാണ്. അന്നത്ര ബോധമൊന്നും ഇല്ലല്ലോ, ഇന്ന് കാര്യങ്ങളൊക്കെ അറിയാമല്ലോ എന്നായിരുന്നു വീണ സാജുവിനോട് പറഞ്ഞത്.

സിംഗപ്പൂര്‍ പോയപ്പോള്‍ ഇത്തവണ എന്തായാലും നല്ലൊരു സ്േ്രപ വാങ്ങിക്കണമെന്ന് കരുതിയിരുന്നു. നല്ല വില കൂടിയ സ്േ്രപ മേടിച്ചു. അടിക്കാന്‍ തരുമോ എന്നൊക്കെ എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു. വില കൂടിയതല്ലേ ആര്‍ക്കും ഞാന്‍ കൊടുത്തില്ല. ആരേയും തൊടാന്‍ സമ്മതിച്ചില്ല. ഭയങ്കരമായി സൂക്ഷിച്ച് കൊണ്ടുവന്നതാണ്. എയര്‍പോര്‍ട്ടില്‍ നിന്നും കാറില്‍ കയറിയപ്പോള്‍ അത് കാണുന്നില്ല.
Catch Me If You Can: 16-ാം വയസിൽ പൈലറ്റ്, ഡോക്ടർ, ടീച്ചർ ആയ കള്ളൻ; ഇന്ന് പോലീസിന് ക്ലാസെടുക്കുന്നു

ലഗേജ് എടുക്കുന്ന കൂട്ടത്തില്‍ സൈഡില്‍ വെച്ചിരുന്ന കവര്‍ എടുക്കാന്‍ മറന്ന് പോയി. അതിലായിരുന്നു സ്േ്രപ വെച്ചിരുന്നത്. എയര്‍പോര്‍ട്ട് മുതല്‍ നെയ്യാറ്റിന്‍കര വരെ കരയുകയായിരുന്നു. നിനക്ക് പേയ്‌മെന്റ് കൂടുതല്‍ തരാം എന്നൊക്കെ ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു. എന്നിട്ടും ഞാന്‍ സങ്കടം പറയുകയായിരുന്നു. അന്ന് ഞാന്‍ നിനക്ക് അയ്യായിരം രൂപ കൂടുതല്‍ തന്നില്ലേ, അത് എടുത്തത് ഞാനായിരുന്നു. തൊടാന്‍ ചോദിച്ചിട്ട് തന്നില്ല അങ്ങനെ ഞാന്‍ അതങ്ങ് അടിച്ചുമാറ്റിയെന്നായിരുന്നു സാജു പറഞ്ഞത്. ഇത് സത്യമാണെങ്കില്‍ ചേട്ടനെ ഞാന്‍ വെറുതെ വിടില്ലെന്നായിരുന്നു വീണ സാജുവിനോട് പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *