മീനയുടെ രണ്ടാം വിഹാഹം വീണ്ടും ചർച്ചയായി..

‘രണ്ടാം വിവാഹത്തിന് ധനുഷിന്റെ പേര് പറഞ്ഞു’! സാഗറിന് ലിവർ മാറ്റി വയ്ക്കാനിരുന്നതാണ്, എന്തിനാണ് സ്ത്രീകളെ ടാർഗറ്റ് ചെയ്യുന്നത്; മീന പറയുന്നു.ശ്വാസകോശത്തിലെ അണുബാധ മൂലം ചികിത്സയിലിരിക്കെ അവയവങ്ങൾ പ്രവർത്തനരഹിതമായാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെട്ടത്. 95 ദിവസത്തോളം ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിദ്യാസാഗർ. മരണ സമയത്ത് അദ്ദേഹത്തിന് 48 വയസ് ആയിരുന്നു പ്രായം.actress meena open talk about husband vidyasagar liver disease death and second marriage.’രണ്ടാം വിവാഹത്തിന് ധനുഷിന്റെ പേര് പറഞ്ഞു’! സാഗറിന് ലിവർ മാറ്റി വയ്ക്കാനിരുന്നതാണ്, എന്തിനാണ് സ്ത്രീകളെ ടാർഗറ്റ് ചെയ്യുന്നത്; മീന പറയുന്നു!.ആറാം വയസിൽ അഭിനയത്തിൽ എത്തി തെന്നിന്ത്യയിലെ മുൻനിര നായിക നടിയായി തിളങ്ങുന്ന ആളാണ് മീന. ആറാമത്തെ വയസിൽ സിനിമയിലെത്തിയ മീന അഭിനേത്രിയെന്ന നിലയിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. വിജയ് നായകനായ തെറി എന്ന ചിത്രത്തിലൂടെ മീനയുടെ മകൾ നൈനികയും അമ്മയുടെ പാതയിൽ സിനിമയിലേക്ക് ചുവടുവച്ചിരുന്നു. സന്തോഷകരമായ കുടുംബ ജീവിതം നയിച്ചിരുന്ന മീനയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു വിധി ഭർത്താവിന്റെ മരണത്തിന്റെ രൂപത്തിൽ കടന്നു വന്നത്. ഭർത്താവിന്റെ മരണത്തിന്റെ വേദനയിൽ കഴിഞ്ഞിരുന്ന മീനയെ അത് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും വളരെ കഷ്ടപ്പെട്ടാണ് പുറത്തു കൊണ്ടുവന്നത് എന്ന് പല സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മീന ഭർത്താവിന്റെ മരണത്തെ കുറിച്ചും തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും തുറന്നു സംസാരിക്കുകയാണ്.എന്തെങ്കിലും പ്രശ്‍നം ഉണ്ടോ
“സെലിബ്രിറ്റികളുടെ ജീവിതത്തെ കുറിച്ച് എഴുതുന്നത് എപ്പോഴും സോഷ്യൽ മീഡിയ ആണ്. ഒരിക്കൽ ഞാനും എന്റെ ഭർത്താവും ഒരു വിദേശയാത്രയിൽ ആയിരുന്നപ്പോൾ എന്റെ ഭർത്താവിന്റെ അമ്മ ഞങ്ങളെ വിളിച്ചിട്ട് എന്തെങ്കിലും പ്രശ്‍നം ഉണ്ടോ എന്ന് ചോദിച്ചു. എന്താ ആന്റി ഒന്നുമില്ലല്ലോ എന്ത് പറ്റിയെന്നു ചോദിച്ചു. എന്റെ ഭർത്താവും ഫോൺ വാങ്ങി എന്താ അമ്മേ എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ എവിടെയോ ഞങ്ങൾ തമ്മിൽ യാത്രയ്ക്കിടയിൽ വഴക്കായി പിരിയാൻ പോകുന്നു എന്ന് കണ്ടു എന്ന് പറഞ്ഞു. ഞങ്ങൾ ഞെട്ടിപ്പോയി, വഴക്കോ എവിടെ എപ്പോൾ എന്നൊക്കെ ആയിരുന്നു ഞങ്ങൾ.

കരൾ മാറ്റൽ ശസ്ത്രക്രീയ
മീനയ്ക്കും സാഗറിനും ഇടയിൽ വഴക്ക് എന്നൊക്കെ ആയിരുന്നു സോഷ്യൽ മീഡിയയിൽ വരുന്നത്. ഞങ്ങളും അതിലൂടെ ഒക്കെ കടന്നു പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം എല്ലാവർക്കും ഷോക്കിങ് ആയിരുന്നു. ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. ഇതിൽ നിന്നൊക്കെ അദ്ദേഹം തിരിച്ചു വരും എന്നാണ് ഞങ്ങൾ വിചാരിച്ചത്. കരൾ മാറ്റൽ ശസ്ത്രക്രീയയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു ഞങ്ങൾ. അതിന്റെ പ്രോസസ്സ് കുറെ ഡിലെ ആയി. ഒരു പിരീഡ് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിന് അത് താങ്ങാൻ പറ്റാതെ ആയി. മാച്ച് ആവാത്തതിന്റെ പ്രശ്‍നം ആയിരുന്നു.
കുറെ ശ്രമിച്ചു നോക്കി
കുറെ ശ്രമിച്ചു നോക്കി
ഞങ്ങൾക്ക് ഇതൊക്കെ പുതിയ കാര്യങ്ങൾ ആയിരുന്നു. എന്നിട്ടും ഞങ്ങൾ കുറെ ശ്രമിച്ചു നോക്കി. പക്ഷെ നിർഭാഗ്യവശാൽ ഞങ്ങൾക്ക് കിട്ടിയില്ല. അദ്ദേഹം വളരെ ചെറുപ്പമായിരുന്നു, അത് തന്നെയാണ് എല്ലാവർക്കും ആ വാർത്ത അത്രയും വേദന നൽകാൻ കാരണം. ഞങ്ങൾ ഒരുപാട് സ്ഥലത്ത് ട്രൈ ചെയ്തിരുന്നു. യുഎസിലോ യുകെയിലോ പോകണോ എന്ന് വരെ ആലോചിച്ചു. ഇതേ ട്രീറ്റ്മെന്റ് മാത്രമേ അവിടെയും കിട്ടുള്ളു എന്ന് പറഞ്ഞത് കൊണ്ടാണ് അത് വേണ്ടെന്നു വച്ചത്. അദ്ദേഹം ഇല്ലാത്ത ജീവിതം വളരെ മോശമായ അവസ്ഥയാണ്, ഇപ്പോഴും അങ്ങിനെ തന്നെയാണ്. പക്ഷെ എന്റെ ജോലിക്കും എന്റെ സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയുകയാണ്, അതിൽ നിന്നും പതിയെ എന്നെ നോർമൽ ആകാൻ ഇതൊക്കെ ആണ് സഹായിക്കുന്നത്.

ധനുഷിന്റെ പേര്
ഒന്നര വർഷം കഴിഞ്ഞു, ഇപ്പോഴും ഞാൻ ബെറ്റർ ആയി എന്ന് എനിക്ക് തോന്നുന്നില്ല. ആ വിഷമം കുറച്ചു കുറഞ്ഞിട്ടുണ്ട്, പക്ഷെ എന്നും ആ സങ്കടം അങ്ങിനെ തന്നെ ഉണ്ടാവും. വലിയൊരു നഷ്ടം തന്നെയാണ്. സോഷ്യൽ മീഡിയയിൽ എപ്പോഴും എന്റെ രണ്ടാം വിവാഹം എന്ന് വാർത്ത വരും. ശരിക്കും എനിക്ക് അതിനൊക്കെ നന്ദിയാണ് സോഷ്യൽ മീഡിയയോട്. ആരുടെയൊക്കെയോ പേര് ചേർത്ത് പറയുന്നുണ്ട്, ഇടയ്ക്ക് ധനുഷിന്റെ പേര് പറഞ്ഞിരുന്നു. ധനുഷ് ഇപ്പോൾ സിംഗിൾ ആണെന്ന് തോന്നുന്നു. അതുകൊണ്ട് ആയിരിക്കും ധനുഷിന്റെ പേര് വന്നത്. ഇൻഡസ്ട്രിയിൽ ഇങ്ങിനെ ഉള്ള സംസാരങ്ങൾ വന്നപ്പോൾ ഒരു സമയത്ത് ഞാൻ ആകെ വല്ലാതെ ആയിരുന്നു. എനിക്ക് നല്ല ദേഷ്യവും സങ്കടവും ഒക്കെ വന്നു. മീഡിയക്കാരെ കാണുന്നത് പോലും എനിക്ക് ഇഷ്ടമല്ലതെ ആയി.

വളർന്ന ഒരു മകൾ ഉണ്ട്
ഞാൻ എല്ലാവരോടും വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ആൾ ആണ്. എന്നിട്ടും ഇങ്ങിനെ ഒക്കെ പറയുമ്പോൾ ഉള്ള സങ്കടം. എനിക്ക് വളർന്ന ഒരു മകൾ ഉണ്ട്, അവൾ ഇപ്പോൾ എട്ടാം ക്ലാസിൽ ആണ് പഠിക്കുന്നത്. ഞാൻ ഒരു ഓപ്പൺ ബുക്ക് പോലെ പെരുമാറുന്ന ആളാണ്. എന്നെ കുറിച്ച് എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാം. എന്നിട്ടും എന്തിനാണ് ഇതുപോലെ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പറയുന്നത്. ഇത് സിനിമ ഇൻഡസ്ട്രി ആണ് ഇവിടെ ഇങ്ങിനെ ആണെന്നൊക്കെ എനിക്ക് സമാധാനിക്കാം, പക്ഷെ എന്റെ കുടുംബമോ? അവരെ ഇത് എങ്ങിനെ ആണ് ബാധിക്കുന്നത് എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ.

ഈ സ്ത്രീകളെ മാത്രം ടാർഗറ്റ് ചെയ്യുന്നത്
അവരെ വേദനിപ്പിക്കാൻ ആർക്കും അവകാശമില്ല. അവിടെ ഒരു കുഞ്ഞും പ്രായമായ ആളുകളും ഉണ്ട്. എന്റെ അമ്മയും അമ്മായി അമ്മയും എന്റെ കൂടെയാണ്. അദ്ദേഹം മരിച്ച് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ഈ വാർത്തകൾ വന്നു തുടങ്ങിയത്. എന്താണ് ഇവർക്കൊക്കെ ഇതിൽ നിന്നും കിട്ടുന്നത് എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ഇതേ സംഭവം ഒരു വലിയ ഹീറോയോടോ ഒരു പുരുഷനോടോ ഒരു രാഷ്ട്രീയക്കാരനോടോ ഒക്കെ ഇവരൊക്കെ ചെയ്യുമോ? എന്തിനാണ് ഈ സ്ത്രീകളെ മാത്രം ടാർഗറ്റ് ചെയ്യുന്നത്. അതുകൊണ്ട് മാത്രം ഞാൻ എല്ലാവരോടും സംസാരിക്കുനന്നത് വരെ നിർത്തി. എല്ലാവരെയും ഒരുപോലെ കാണുന്ന എല്ലാവരോടും സംസാരിക്കുന്ന ആളാണ് ഞാൻ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *