ആ പെൺകുട്ടിയെ തട്ടികൊണ്ട് വരാൻ ഒന്നും നീ പോകരുത്”! ഷാജിക്ക് കെട്ടിച്ചു കൊടുത്തത് എന്റെ പെങ്ങളെ ആണ്; ആനിയെ കുറിച്ച് സുരേഷ് ഗോപി

സംവിധായകൻ ഷാജി കൈലാസും നടൻ സുരെഹ് ഗോപിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് സിനിമയിൽ ഉള്ളവർക്കും അറിയാവുന്നതാണ്. ആനിയുമായുള്ള ഷാജി കൈലാസിന്റെ പ്രണയ സാക്ഷാത്കാരത്തിന് സഹായിച്ചതും മുന്നിൽ നിന്ന് താലി എടുത്തുകൊടുത്ത് വിവാഹം നടത്തിയതും സുരേഷ് ഗോപി ആണ്. അമൃത ടീവിയുടെ ഒരു ഷോയിൽ ഒരുമിച്ച് പങ്കെടുത്തപ്പോൾ സുരേഷ് ഗോപിയും ഷാജി കൈലാസും ആനിയും ഇവരുടെ സൗഹൃദത്തെ കുറിച്ച് സംസാരിച്ച കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

“രഞ്ജിയും ഷാജിയും കൂടി എന്നോട് ആനിയുടെ കാര്യം ആദ്യം വിളിച്ച് പറയുമ്പോൾ ഞാൻ സമ്മതം മൂളിയത് അല്ല. ഞാൻ അച്ഛനോട് ചോദിച്ചിട്ട് മാത്രമേ എല്ലാ കാര്യങ്ങളും ചെയ്യാറുള്ളു. അച്ഛനോട് ചോദിച്ചപ്പോൾ ആ പെൺകുട്ടിയെ തട്ടികൊണ്ട് വരാൻ ഒന്നും നീ പോകരുത് എന്നാണ് പറഞ്ഞത്. അവർ നിന്റെ വാതിലിൽ വന്നാൽ അവൻ നിന്റെ സുഹൃത്താണ്, സുഹൃത്തിനെ കൈ ഒഴിയാനും പാടില്ല. നിന്റെ പടിക്കൽ വന്നാൽ നീ സ്വീകരിക്കണം എന്നാണ് അച്ഛൻ പറഞ്ഞത്. അവർ പടിക്കൽ വന്നു, ഞാൻ സ്വീകരിച്ചു. താലികെട്ടും രജിസ്‌ട്രേഷനും എന്റെ വീട്ടിൽ ആയിരുന്നു. അച്ഛന് ഈ കഥകൾ എല്ലാം അറിയാം.

അച്ഛനോട് ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ എന്നോട് ഒരു അച്ഛൻ എന്ന നിലയിൽ ഉള്ള വേദന ഒക്കെ പങ്കുവച്ചിരുന്നു. എങ്കിലും സുഹൃത്ത് എന്ന മര്യാദയും പാലിക്കപ്പെടേണ്ടത് ആണ് എന്ന് എന്നോട് പറഞ്ഞു. ഇവരുടെ പ്രണയത്തിന്റെ വളർച്ച ഞാൻ അറിയുന്നത് ഇവരുടെ രെജിസ്റ്റർ മാരേജ് നടക്കുന്നതിനു കഷ്ടിച്ച് രണ്ടോ മൂന്നോ ദിവസം മുൻപ് എന്നെ രഞ്ജിയും ഷാജിയും കൂടി വിളിച്ച് പറയുമ്പോൾ ആണ്” എന്നൊക്കെ പറഞ്ഞ ശേഷം ഷാജിയ്ക്കും ആനിയ്ക്കും വേണ്ടി ഒരു പാട്ടും സുരേഷ് ഗോപി പാടിക്കൊടുത്തു.

“ഇത് പാസമലർ എന്ന ചിത്രത്തിൽ ശിവാജി ഗണേശൻ പാടി അഭിനയിക്കുന്ന പാട്ടാണ്. ഒരു ആങ്ങള പെങ്ങളുടെ ജീവിതത്തിലേക്ക് സമ്മാനമായി നൽകുന്ന ഒരു ഗാന ചിത്രീകരണം ആണ് ആ സിനിമയിൽ ഉള്ളത്. അതുപോലെ ഒരു കണക്ഷൻ ആണ് ഇവിടെ ഉള്ളത്. ഷാജിയ്ക്ക് ഞാൻ എന്റെ പെങ്ങളെ കെട്ടിച്ചുകൊടുത്ത ശേഷം ആ പെങ്ങളുടെ ജീവിതത്തിൽ ഒരു പ്രാർത്ഥന പോലെ എന്റെ പെങ്ങളെ വർണ്ണിക്കുന്ന പാട്ടാണ് ഇത്’ എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഇത് കേൾക്കുമ്പോൾ ആനി നടന്ന് അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുന്നതും കെട്ടിപിടിച്ച് കരയുന്നതും വിഡിയോയിൽ കാണാം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *