ജീവിച്ച് കാണിക്കുമെന്ന വാശി! സുരേഷ് കുമാറുമായുള്ള പ്രണയം മമ്മൂട്ടി എതിര്‍ത്തതിനെക്കുറിച്ച് മേനക പറഞ്ഞത്?

സുരേഷ് കുമാറിനെക്കുറിച്ച് വാചാലയായിരിക്കുകയാണ് മേനക. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു വിശേഷങ്ങള്‍ പങ്കിട്ടത്. അന്നുള്ളത് പോലെ തന്നെയാണ് ഞാന്‍ ഇപ്പോഴും. അതില് മാറ്റമൊന്നുമില്ല. സുഹൃത്തുക്കളേ എപ്പോഴും നമ്മുടെ കൂടെ കാണുകയുള്ളൂ. അപ്പോള്‍ ഞാന്‍ കാണില്ലേയെന്നായിരുന്നു മേനക ചോദിച്ചത്.ഇഷ്ടം പോലെ സുഹൃത്തുക്കളുണ്ട്. എല്ലാ മേഖലയിലുള്ളവരുമായും സൗഹൃദമുണ്ട്. അവരുടെ കാര്യങ്ങളിലെല്ലാം ഇടപെടാറുണ്ട്. അങ്ങനെ പല ഗുലുമാലുകളിലും നമ്മള്‍ ചാടിയിട്ടുണ്ട് അത് വേറെ കാര്യം.

മേനക വിളിച്ചാല്‍ ഫോണെടുക്കില്ലേയെന്നും ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചിരുന്നു. ഭാഗ്യലക്ഷ്മി വിളിച്ചാല്‍ ഫോണെടുക്കും. ഭാഗീ ഡാര്‍ലിംഗ് പറയൂ എന്ന്. അവരൊക്കെ നമ്മുടെ അടുത്ത സുഹൃത്തുക്കളല്ലേയെന്നായിരുന്നു സുരേഷ് കുമാര്‍ പറഞ്ഞത്. ഭാഗ്യലക്ഷ്മി മാത്രമല്ല ഒരുപാട് ഫ്രണ്ട്‌സുണ്ട് അദ്ദേഹത്തിനെന്നായിരുന്നു മേനകയുടെ കമന്റ്.

അമൃതയിലെ ലിഫ്റ്റില്‍ വെച്ചായിരുന്നു ആദ്യമായി മേനകയെ കണ്ടതെന്നായിരുന്നു സുരേഷ് പറഞ്ഞത്. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിനിടയില്‍ വെച്ചാണ് ഞാന്‍ സുരേഷേട്ടനെ ആദ്യമായി കാണുന്നത്. ശങ്കര്‍ അന്ന് പരിചയപ്പെട്ടിരുന്നു. അത് ഞാന്‍ മറന്നുപോയിരുന്നു. പിന്നീട് രതീഷേട്ടന്റെ കല്യാണത്തിന് ചെന്നൈയില്‍ വെച്ച് കണ്ടപ്പോള്‍ എന്നോട് ഹായ് പറഞ്ഞിരുന്നു. ഞാന്‍ അത് മൈന്‍ഡ് ചെയ്തില്ല. പെട്ടെന്ന് എനിക്കോര്‍മ്മ വന്നില്ല.

ദേവദാരു പൂത്തു എന്ന ഗാനചിത്രീകരണത്തിനിടയില്‍ സെറ്റിലേക്ക് സുരേഷേട്ടന്‍ വന്നിരുന്നു. അന്നാണ് ശരിക്കും ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിച്ചത്. സുകുമാരി ചേച്ചിയിരുന്നു അന്ന് പരിചയപ്പെടുത്തിയത്. സുരേഷേട്ടന്‍ ഡയറി എഴുതാറുണ്ടായിരുന്നു. കല്യാണത്തിന് ശേഷം ഡയറിയെഴുത്ത് ഞാന്‍ നിര്‍ത്തിയെന്നായിരുന്നു സുരേഷ് കുമാറിന്റെ കമന്റ്.

ദൂരെ ദൂരെ ഒരു കൂടുകൂട്ടാമിന്റെ ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ സുരേഷേട്ടനെക്കുറിച്ച് ചോദിച്ചിരുന്നു. നിങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്നൊക്കെ കേട്ടല്ലോ, കാര്യങ്ങളൊക്കെ അറിയാല്ലോ എന്ന് ചോദിച്ചിരുന്നു. എല്ലാം അറിയാം, ഡയറി ഞാന്‍ വായിച്ചു എന്ന് പറഞ്ഞിരുന്നു. ഓരോ ദിവസവും നടക്കുന്ന കാര്യങ്ങളെക്കുറിച്ചായിരുന്നു എഴുതിയത്. സത്യസന്ധമായാണ് അദ്ദേഹം ഡയറി എന്റെ കൈയ്യില്‍ തന്നത്. ആ ദിവസങ്ങളില്‍ കണ്ട സിനിമയെക്കുറിച്ചെല്ലാം എഴുതിയിരുന്നു. ആ ഡയറി ഞാന്‍ ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നായിരുന്നു മേനക പറഞ്ഞത്.

സുരേഷ് എന്തുണ്ടെങ്കിലും എടുത്തടിച്ചത് പോലെ പറയും. മമ്മൂക്ക സ്‌നേഹം കൊണ്ടാണ് എന്നെ ഉപദേശിച്ചത്. എന്റെ ഫാമിലി ബാക്ക് ഗ്രൗണ്ട് അദ്ദേഹത്തിന് അറിയാം. അദ്ദേഹത്തിന് പേടിയായിരുന്നു. ഇത്ര ട്രെഡീഷ്യണലായിട്ടുള്ള ഫാമിലിയില്‍ നിന്നുള്ള ഞാന്‍ സുരേഷേട്ടനെ വിവാഹം ചെയ്താല്‍ ഭാവിയില്‍ എന്തെങ്കിലും സംഭവിച്ചാലോ എന്ന ഭയമായിരുന്നു അദ്ദേഹത്തിന്. ആലോചിച്ചിട്ട് ചെയ്യണം, അവനൊത്തിരി ഫ്രണ്ട്‌സുണ്ട്. അവരുടെ കുടുംബത്തിലെ രീതി വേറെ. നല്ല മനസുകൊണ്ട് പറഞ്ഞതാണ് അദ്ദേഹം. മമ്മൂക്ക ഞങ്ങളെങ്ങനെ ജീവിക്കൂ എന്ന് കാണൂ എന്ന് ഞാന്‍ വാശിയോടെ പറഞ്ഞിരുന്നു. അന്ന് അവളെന്നോട് വാശിയോടെ പറഞ്ഞതാണ്. നിങ്ങള്‍ ജീവിച്ച് കാണിച്ചുവെന്നായിരുന്നു പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ മമ്മൂക്ക പറഞ്ഞത്. 36 വര്‍ഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഇപ്പോഴും സന്തോഷത്തോടെയാണ് ഞങ്ങള്‍ ജീവിക്കുന്നതെന്നായിരുന്നു മേനക പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *