കക്കൂസ് കഴുകുന്നവന്റെ ഭാര്യയാണോ നീ എന്ന ചോദ്യങ്ങൾ! ദാരിദ്ര്യം അറിഞ്ഞ നാളുകൾ; കടമ്പകൾ ഏറെ കടന്നു ഇന്നത്തെ അഞ്ജലിയാകാൻ; ജീവിതകഥ

മലയാളികൾക്ക് സുപരിചിതയായ, ഏറ്റവും പ്രയങ്കരി ആയ റേഡിയോ ജോക്കിമാരിൽ ഒരാളാണ് ആർജെ അഞ്ജലി. അമൃത ടിവിയിലെ ഉരുളക്കുപ്പേരി എന്ന സിറ്റ്കോം പരിപാടിയിൽ അഭിനേത്രിയായും തിളങ്ങാറുണ്ട് അഞ്ജലി. സ്വതസിദ്ധമായ സംസാര ശൈലിയിൽ അഞ്ജലി പങ്കുവെക്കാറുള്ള വീഡിയോയും വൈറലായി മാറാറുണ്ട്. ഇപ്പോൾ സിനിമ സീരിയൽ താരമായും അഞ്ജലി അറിയപ്പെട്ടു തുടങ്ങി. എന്നാൽ ഇന്നത്തെ നിലയിൽ അഞ്ജലി എത്താൻ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചിരുന്നു. എഴുത്തുകാരൻ കൂടിയായ ജെറി പൂവക്കാല പങ്കിട്ട കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

“കക്കൂസ് കഴുകുന്നവന്റെ ഭാര്യയാണോ നീ ”
ദാരിദ്ര്യം പേറിയ കുടുംബത്തിൽ ജനിച്ചവൾ. വീട്ടിൽ പരമ ദാരിദ്ര്യം കാരണം ആന്റിയുടെ വീട്ടിൽ ഒമ്പതാം ക്ലാസ് വരെ പഠിച്ചവൾ. സ്കൂളിൽ ഫീസ് കൊടുക്കാനുള്ളവർ എഴുന്നേറ്റു നിൽക്കുവാൻ പറയുമ്പോൾ ഒന്നും ആലോചിക്കാതെ എഴുന്നേറ്റു നിന്നവൾ. ആന്റിയുടെ വീട്ടിൽ താമസിക്കുമ്പോൾ അവൾക്ക് ആപ്പിൾ ഒക്കെ ചോദിക്കാതെ എടുത്തു കഴിക്കുവാൻ ഭയമായിരുന്നു. കാരണം വേറൊരു വീടല്ലേ . അപ്പോൾ ചോദിക്കണം. എന്നാലും ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ആന്റി അവളെ വളർത്തി.ആന്റി അവളുടെ അമ്മയായി മാറി. ഒമ്പതാം ക്ലാസ്സിൽ ആയപ്പോൾ ചേച്ചി മാരെ ഒക്കെ കെട്ടിച്ചു .

ഇനിയും സ്വന്തം വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ചിരിക്കുമ്പോൾ അമ്മ കൂട്ടിക്കൊണ്ടുപോവാൻ വന്നു. ഭയങ്കര സന്തോഷം . പക്ഷേ ആ സന്തോഷം നീണ്ടു നിന്നിരുന്നില്ല. അമ്മ നേരെ അമ്മയുടെ സഹോദരന്റെ വീട്ടിലേക്കാണ് അവളെ കൊണ്ടുപോയത്.അങ്ങനെ അവൾ തകർന്നു പോയി. രണ്ട് മക്കളെ ചേർത്ത് നിർത്തിയ അമ്മ എന്തുകൊണ്ട് ഇവളെ ചേർത്ത് നിർത്തുന്നില്ല എന്ന ഒരു വേദന.ജീവിതത്തിൽ അവൾക്ക് ആരുമില്ല എന്ന ചിന്ത അവളെ വേട്ടയാടി.ആരോടും വർത്താനം പറയില്ല. കോൺഫിഡൻസ് എല്ലാം നഷ്ടപെട്ടു . മരിക്കണം മരിക്കണം എന്ന ചിന്ത മാത്രമായിരുന്നു അന്ന് . അന്ന് അവൾ ഒരു കാര്യം ചിന്തിച്ചു. എന്നെ തള്ളി കളഞ്ഞ അമ്മയുടെ മുൻപിൽ എനിക്ക് അഭിമാനത്തോടെ ജീവിക്കണം .

ഒറ്റ മാർഗം. നന്നായി പഠിക്കുക.പത്തിൽ ഫുൾ A+ മേടിച്ചു അമ്മയെ കൂടെ കൂട്ടി പോയി സമ്മാനം മേടിക്കണം.അങ്ങനെ എങ്കിലും അമ്മ സ്നേഹിക്കുമല്ലോ എന്ന് വിചാരിച്ചു ,നല്ലവണ്ണം പഠിച്ചു.അമ്മ അവളെ കാണുവാൻ ആഴ്ചയിൽ ഒരു ദിവസം വരും . അമ്മ തിരിച്ചു ബസ്സ് കേറി പോകുമ്പോൾ പൊട്ടി പൊട്ടിപൊട്ടി കരയുമായിരുന്നു . അതൊന്നും അമ്മ കണ്ടിരുന്നില്ല.പത്തിൽ ഫുൾ A+ മേടിച്ച്. അവൾ അമ്മയുടെ കൂടെ പോയി ട്രോഫി മേടിച്ചു. അമ്മ സന്തോഷിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു.അങ്ങനെ പതിനൊന്നു പന്ത്രണ്ടും അവളുടെ വീട്ടിൽ നിന്ന് പഠിക്കാൻ ഭാഗ്യം ലഭിച്ചു.

അമ്മയുമായി മറ്റുകുട്ടികൾ സംസാരിക്കുന്നതുപോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. തമാശകളില്ല, വാക്കുകളില്ല. അവൾ അമ്മയെ സംസാരിപ്പിക്കാൻ വഴി തേടി. ആ മനസ്സിൽ ഒരു ആശയം തോന്നി . അമ്മയെ ചിരിപ്പിച്ചാൽ ചിലപ്പോൾ ബാക്കി കുട്ടികളോട് ഇടപെട്ടതുപോലെ അവളോടും ഇടപെടുമായിരിക്കും. അങ്ങനെ ചളി തമാശകൾ പറയുവാൻ തുടങ്ങി.ആദ്യത്തെ തമാശകൾ കേട്ട് അമ്മ കുലുങ്ങിയില്ല . മെല്ലെ മെല്ലെ അമ്മക്ക് വേണ്ടിയ പാത്രത്തിൽ തമാശകൾ വിളമ്പി തുടങ്ങി.അങ്ങനെ അമ്മയുമായിട്ടുള്ള അകലം കുറച്ച് മാറി. അങ്ങനെ കോളേജ്. കോളേജിൽ പോയപ്പോൾ അവളെ കേൾക്കുവാൻ കുറെ സുഹൃത്തുക്കൾ കൂടെ ഉണ്ടായി. അതിന് മുൻപ് അവളെ ആരും കേട്ടിരുന്നില്ല.കോളേജിൽ ടിവി യില്ല ആ
സമയത്ത് കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്നത് റേഡിയോ ആണ്.

അവൾക്കതങ്ങ് ഇഷ്ടപ്പെട്ടു. നമ്മൾ സംസാരിക്കുന്ന കാര്യങ്ങൾ അങ്ങ് ദൂരെ ഇരുന്നു ആരോ കേട്ടിട്ട് റേഡിയോയിൽ കൂടി മറുപടി തരുന്നതൊക്കെ കൗതുകം ചെലുത്തി. അങ്ങനെ എങ്ങനെങ്കിലും ഒരു RJ (റേഡിയോ ജോക്കി) ആകണം എന്ന ചിന്ത വന്നത്.അങ്ങനെ ഫൈനൽ ഇയർ റിസൾട്ട് വരുന്നതിനു മുൻപ് RJ ആയി ജോയിൻ ചെയ്തു. (അതിന് മുൻപ് ഒരു റേഡിയോയിൽ പോയി. അവിടെ കിട്ടിയില്ല കാരണം പോകുന്ന വഴിയിൽ ഒരു ട്രെയിൻ അപകടം. തല വേർപെട്ട ഒരു ശരീരം കണ്ടു അവൾ ഭയന്നു.( ഒരാൾ ആത്മഹത്യ ചെയ്തതാണ്) ആ രംഗം അവളെ വേദനിപ്പിച്ചതുകൊണ്ട് അവൾ അസ്വസ്ഥ ആയിരുന്നു. അവർ അവളോട് ചോദിച്ചത് അവസാനം വായിച്ച ഒരു പുസ്തകത്തെ പറ്റി പറയുവാനാണ്.

വിവേകാനന്ദന്റെ ഒരു പുസ്തകമായിരുന്നു അതിലെ വരികൾ ഇങ്ങനെയാണ് . നമ്മൾക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും കണ്ണാടിയുടെ മുൻപിൽ നിന്ന് പറയണം ,എനിക്ക് നട്ടൽ ഉണ്ട്. ഈ നട്ടെൽ ഉള്ളടത്തോളം കാലം എല്ലാ പ്രശ്നങ്ങളും ഞാൻ അതിജീവിക്കും.ഈ ചേർത്തല വെച്ച് അവൾ
കണ്ട ആ മനുഷ്യന് ആരെങ്കിലും ഈ വാക്ക് പറഞ്ഞു കൊടുത്തില്ലായിരുന്നെങ്കിൽ അയാൾ മരിക്കില്ലായിരുന്നു എന്ന് പറഞ്ഞു അവൾ നിർത്തി ഒരു വിഷാദ അന്തരീക്ഷം സൃഷ്ടിച്ചപ്പോൾ
അവർക്ക് വേണ്ടിയിരുന്നത് തമാശ കഥയായിരുന്നു.അവിടെ നിന്ന് റിജക്റ്റ് ആയി പിന്നെ അവൾ ഒരു ഡിപ്രെഷൻ അവസ്ഥയിൽ പോയി. ലൈറ്റ് കാണേണ്ട. കണ്ണ് തുറക്കണ്ട.ആരോടും സംസാരിക്കേണ്ട.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *