ഇല്ലാതായത് ഒരു കുടുംബത്തിലെ 5 പേർ കേസ് പുതിയ വഴിത്തിരിവിലേക്ക് ഇപ്പോഴും ഞെട്ടൽ മാറാതെ നാട്ടുകാർ

വർക്കലയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മ,രി,ച്ച സംഭവത്തിൽ ദുരൂഹത സംശയിച്ച് അന്വേഷണം. പത്തു മാസങ്ങൾക്കു മുൻപാണ് നാടിനെ നടുക്കിയ കൂട്ടമരണം വർക്കലയിൽ നടന്നത്. പോലീസ് അന്വേഷണത്തിൽ തീപിടുത്തത്തിൻ്റെ ഉറവിടം സംബന്ധിച്ച അന്തിമ നിഗമനത്തിലെത്താൻ ആവാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. വർക്കലയിൽ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ദവളാപുരം സ്വദേശി പ്രതാപൻ, പ്രതാപൻ്റെ ഭാര്യ ഷെർളി, മൂത്ത മകൻ്റെ ഭാര്യ അഭിരാമി, എട്ടുമാസം പ്രായമുള്ള കുഞ്ഞ് റെയാൻ, പ്രതാപൻ്റെ ഇളയമകൻ അഹിൻ എന്നിവരാണ് മ,രി,ച്ച,ത്. മൂത്തമകൻ നിഹിൽ മാത്രം ഗുരുതര പൊ,ള്ള,ലോ,ടെ അവശേഷിച്ചു.കേസിൻ്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം എങ്ങുമെത്താതിന് പിന്നാലെയാണ് വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് പ്രതാപൻ്റെ മൂത്ത മകൻ രാഹുൽ ഒന്നരമാസം മുൻപ് മുഖ്യമന്ത്രിക്ക് കത്തു നൽകിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന വിലയിരുത്തലാണ് പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ആണ് വൈദ്യുതി വകുപ്പിൻ്റെ റിപ്പോർട്ട്. ഇതാണ് ദുരൂഹത കൂട്ടുന്നത്. 2022 മാർച്ച് 8 -ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ചുപേരാണ് അ,ഗ്നി,ക്കി,ര,യാ,യത്. തീപിടുത്തത്തിൽ ഇരുനില വീട് ഭാഗികമായും, കാർപോർച്ചിൽ ഉണ്ടായിരുന്നു ബൈക്കുകളിൽ പൂർണമായും കത്തിനശിച്ചു.
അതേസമയം തീപിടുത്തം ആസൂത്രിതമല്ലെന്നും, അപകടമാണ് സംഭവിച്ചതെന്നും ആണ് പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നിഗമനം. എന്നാൽ തീ എങ്ങനെ വന്നു, എവിടെ നിന്നെത്തി എന്നീ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല. കാർപോർച്ചിലെ സ്വിച്ച് ബോർഡിലെ തകരാറാണ് തീപിടിത്തത്തിന് കാരണം എന്നും, സ്വിച്ച് ബോർഡിൽ തീപ്പൊരി ഉണ്ടാവുകയും അത് കേബിൾ വഴി ഹാളിലേക്ക് പടരുകയായിരുന്നുവെന്നുമാണ് ഫയർഫോഴ്സ് റിപ്പോർട്ട് നൽകിയത്. പക്ഷേ ഫോറൻസി പരിശോധനകളിൽ ഇത് ശരിവയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ അധികമായി കണ്ടെത്താനാകാതതോടെ അന്വേഷണസംഘം ഇരുട്ടിലായി. പുക ശ്വസിച്ചതാണ്ട് മ,ര,ണ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മ,രി,ച്ച,വർക്കൊന്നും കാര്യമായ പൊള്ളൽ ഏൽക്കാത്തതും, വസ്ത്രങ്ങളിൽ തീ പടരാത്തതുമാണ് ഈ നിഗമനത്തിന് പിന്നിൽ. വീട്ടിലെ ഹാളിലെ സാധനങ്ങൾ കത്തിനശിച്ച നിലയിലാണ്. ഇവിടെ തീപിടിത്തമുണ്ടായി മുകൾ നിലയിലേക്കും മറ്റും പുക നിറഞ്ഞതായാണ് പ്രാഥമികനിഗമനം. വീട്ടിനുള്ളിൽ ഇൻറീരിയർ വർക്കുകൾ നടത്തിയിരിക്കുന്നത് ജിപ്സം ഉപയോഗിച്ചാണ്. ഇത് തീപടരുന്നതും, പുക വ്യാപിക്കുന്നതും വേഗത്തിലാക്കി എന്ന് പോലീസ് പറയുന്നുണ്ട്. എ സി പ്രവർത്തിച്ചുവന്ന മുറികൾ അടച്ചിട്ട നിലയിലായതിനാൽ പുക ഉള്ളിൽ പടർന്നപ്പോൾ വേഗം രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും പോലീസ് കരുതുന്നു.
തീപ്പൊരി വീണ ബൈക്കിൻ്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചിട്ടും വീടിനുള്ളിൽ ഉറങ്ങിയവരും, അയൽ വീടുകളിലുള്ളവരോ ആ ശബ്ദം കേൾക്കാത്തത് എന്താണെന്ന ചോദ്യം ഉയരുന്നുണ്ട്. മാത്രമല്ല പുറത്തു തീ കത്തിപ്പിടിച്ച് വീടിനുള്ളിൽ കയറി. ഇത്രത്തോളം നാശനഷ്ടം വരുത്തിയത് എങ്ങനെയാണെന്ന കാര്യത്തിലും വ്യക്തത കൈവരാനുണ്ട്. സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കേസിൽ കുറ്റപത്രം നൽകേണ്ടെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ പ്രതാപിൻ്റെ കുടുംബം മ,ര,ണ,ത്തിൽ സംശയങ്ങൾ ഉന്നയിച്ച് പരാതി നൽകിയതോടെയാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. എസ്.പി സുനിൽകുമാറിനാണ് അന്വേഷണചുമതല. 10 ദിവസത്തിനിടെ നാലാം തവണയാണ് അന്വേഷണസംഘം തീ പിടിച്ച വീട്ടിലെത്തി പരിശോധന നടത്തിയത്. തീപിടുത്തമുണ്ടായപ്പോഴുള്ള അതേ നിലയിൽ ബന്ധുക്കൾ സൂക്ഷിച്ചിരിക്കുകയാണ് വീട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *