15 വര്‍ഷമായി തെരുവിലെ ഭിക്ഷക്കാരനായ ഭ്രാന്തന്‍ സത്യത്തില്‍ ആരെന്നറിഞ്ഞ് ഞെട്ടി പോലീസും നാട്ടുകാരും

വഴിയരികിൽ ഭിക്ഷ യാചിക്കുന്നവരെ പലരും അവഗണിക്കുകയാണ് പതിവ്. എന്നാൽ ജീവിത പ്രാരാബ്ദങ്ങൾ കൊണ്ട് ഭിക്ഷ യാചിക്കുന്നത് മുതൽ പല പല ട്വിസ്റ്റ്കളിലൂടെ ഈ ഗതിയിൽ എത്തപ്പെട്ടവർ വരെയുണ്ട്. ഇപ്പോൾ അത്തരത്തിൽ ആശ്ചര്യപ്പെടുത്തുന്ന ഒരു വാർത്തയാണ് മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നും എത്തുന്നത്. 15 വർഷമായി തെരുവിൽ യാചകനായി അലഞ്ഞത് ആരെന്നറിഞ്ഞ് അമ്പരക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ ദിവസമാണ് ഞെട്ടിച്ച ആ സംഭവം നടന്നത്. 15 വർഷമായി ഗ്വാളിയോറിലെ തെരുവുകളിൽ ഒരു ഭിക്ഷക്കാരൻ അലഞ്ഞു നടന്നിരുന്നു. താടിയും മുടിയും നീട്ടി വളർത്തിയും, മാനസിക വിഭ്രാന്തിയുള്ള പോലെ തെരുവിൽ കടലാസ് പെറുക്കിയും,ഭക്ഷണ അവശിഷ്ടങ്ങൾ കഴിച്ചുമാണ് അയാൾ നടന്നത്.ആരെങ്കിലും കൊടുക്കുന്ന ഭക്ഷണമോ എച്ചിലോയൊക്കെ തിന്ന് ജീവിച്ച അയാൾക്ക് വല്ലപ്പോഴും നാട്ടുകാർ ഭിക്ഷയും നൽകിപ്പോന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച രാത്രി ഡിവൈഎസ്പിമാരായ രത്നേസ് സിംങ്ങ് ടോവറും, വിജയ് സിംഗ് ബഹാദൂർ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയത്. അപ്പോഴാണ് വഴിയരികിൽ ഈ ഭിക്ഷക്കാരൻ തണുപ്പ് സഹിക്കാൻ കഴിയാതെ ഇരുന്ന് വിറക്കുന്നത് കണ്ടത്. വഴിയരികിൽ കിടക്കുന്ന ഭക്ഷണ പൊതിയിൽ നിന്ന് കഴിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ഉടനെ പോലീസ് ഓഫീസർമാർ വാഹനം നിർത്തി ഇയാൾക്ക് ജാക്കറ്റ് നൽകി. ഈ വേളയിൽ യാചകൻ പോലീസുകാരെ പേരെടുത്തു വിളിച്ചു.

ആദ്യം പോലീസുകാർക്ക് ആശ്ചര്യം തോന്നി. പിന്നീട് കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിഞ്ഞപ്പോഴാണ് തങ്ങളുടെ പഴയ സഹപ്രവർത്തകൻ മനീഷ് മിശ്രയാണ് ഈ ഭിക്ഷക്കാരൻ എന്ന് പോലീസുകാർക്ക് ബോധ്യമായത്. 2005-ൽ മനീഷ് മിശ്രയെ കാണാതാവുകയായിരുന്നു. സർവീസിലുള്ള കാലത്ത് ഷാർപ്പ് ഷൂട്ടർ ആയിരുന്നു ഇദ്ദേഹം. ദാട്ടിയ ഇൻസ്പെക്ടറായി നിയമിതനായതിന് പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതായത്. അന്ന് കുറെ തിരഞ്ഞെങ്കിലും ഫലം ഇല്ലാതായതിനാൽ അന്വേഷണം അവസാനിപ്പിച്ചു. ഗ്വാളിയോർ ക്രൈംബ്രാഞ്ചിൽ ഡിഎസ്പി ആണ് ടോമറിപ്പോൾ. സർവീസിൽ ഉണ്ടായിരുന്നെങ്കിൽ മനീഷ് മിശ്രയും ഡിഎസ്പി റാങ്കിൽ എത്തുമായിരുന്നു.പോലീസ് ഓഫീസർമാർ മനീഷിനെ ഒരു അഗതിമന്ദിരത്തിലെത്തിച്ചു. ഇവിടെ ചികിത്സയിലാണ് ഇദ്ദേഹം ഇപ്പോൾ. നല്ല ഓട്ടക്കാരനും, ഷാർപ്പ് ഷൂട്ടറും ആയിരുന്ന മനീഷ് 1999ലാണ് പോലീസിൽ ചേർന്നതെന്ന് ഡിഎസ്പി മാർ ഓർത്തെടുത്തു. കുറച്ചു വർഷങ്ങൾക്കുശേഷമാണ് മാനസികവിഭ്രാന്തി പ്രകടിപ്പിക്കാൻ തുടങ്ങിയത്. കുടുംബം ചികിത്സിച്ചിരുന്നു. അതിനിടെയാണ് കാണാതായത്. മനീഷിനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്നാണ് ഡിഎസ്പി മാരുടെ പ്രതീക്ഷ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *