ഇന്നസെന്റിന്റെ മൃതദേഹം സംസ്‌കരിക്കും മുന്നേ അടുത്ത മരണ വാര്‍ത്ത..!! ഈ നടനും പോയി.. വിശ്വസിക്കാനാകാതെ താരങ്ങള്‍

ഇനി ഞങ്ങടെ വിക്രമേട്ടൻ ഇല്ല എന്നത് വല്ലാത്തൊരു വേദന ആണ്‌; വിക്രമൻ നായരുടെ വിയോഗം പെട്ടെന്ന്
10,000-ത്തിലധികം വേദികളിലായി 53 പ്രൊഫഷണൽ നാടകങ്ങൾ ഉൾപ്പെടെ ഇരുനൂറോളം നാടകങ്ങളിൽ വിക്രമൻ നായർ അഭിനയിച്ചിട്ടുണ്ട്. സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടക ട്രൂപ്പുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.നടനും സംവിധായകനുമായ വിക്രമന്റെ വിയോഗവാർത്ത ഇന്ന് പുലർച്ചെയാണ് പുറത്തുവരുന്നത്. നാടകത്തിന്റെ അരങ്ങിൽ നിന്നാണ് അദ്ദേഹം അഭിനേതാവായും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ചത്. നാടകജീവിതത്തിനൊപ്പംതന്നെ സിനിമ, സീരിയൽ രംഗങ്ങളിലും അദ്ദേഹം തിളങ്ങി നിന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എന്നെന്നും മലയാളികളുടെ മനസ്സിൽ മായാതെ നില നിൽക്കും. ഇപ്പോഴിതാ നടൻ നിരഞ്ജൻ നായരും, സംവിധായകൻ പ്രസാദും പങ്കിട്ട കുറിപ്പുകൾ ആണ് വൈറലാകുന്നത്.
ഒരുപാടു സ്നേഹമുള്ളൊരാൾ..മൂന്നുമണി മുതൽ ഞങ്ങടെ അപ്പച്ചി അപ്പൻ ആയിരുന്നു…ഇടയ്ക്കു വിളിച്ചൊരുപാടു സ്നേഹം തന്നിരുന്നൊരാൾ..ഇനി തിരുവനന്തപുരം വരുമ്പോ എന്തായാലും കാണണം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നതാണ്..പക്ഷെ വിധി രവി എന്ന് നീട്ടിവിളിച്ചു സ്നേഹം തരാൻ ഇനി ഞങ്ങടെ വിക്രമേട്ടൻ ഇല്ല എന്നത് വല്ലാത്തൊരു വേദന ആണ്‌..എല്ലാ തമാശകൾക്കും കൂടെ നിന്ന വിക്രമേട്ടന്റെ വേദനിപ്പിക്കുന്ന ഓർമകളിലൂടെ മൂന്നുമണി യുടെ വയലോരം വീട്ടിലേക്ക് മനസ്സ് കൊണ്ടൊരു തിരിച്ചു പോക്ക് വിക്രമേട്ട.

കോഴിക്കോട് വിക്രമൻ നായർ യാത്രയായി…എൻ്റെ നൊമ്പരപൂവ് പരമ്പരയിലെ മുഴുനീള കഥാപാത്രം ചെയ്തു.. വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സൗഹൃദം സൂക്ഷിച്ചുവെച്ച കലാകാരൻ.. ഏതാനും ദിവസങ്ങൾക്കു മുമ്പ് വിളിച്ചിരുന്നു മോനെ നിൻ്റെ ശബ്ദം ഒന്ന് കേൾക്കാൻ വിളിച്ചതാണ് എന്ന് പറഞ്ഞു.. നാടകലോകത്തെ കുലപതിയായിരുന്നു കോഴിക്കോട് വിക്രമൻ നായർ..കെ.ടി. മുഹമ്മദടക്കമുള്ള നാടകാചാര്യന്മാരോടൊപ്പം നാടകരംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. നാടക ജീവിതത്തിനൊപ്പംതന്നെ സിനിമ, സീരിയൽ രംഗങ്ങളിലും അദ്ദേഹം തിളങ്ങി. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *