എങ്കിലും ബാല ഇത്ര ചീപ്പായിരുന്നോ? മകളെ കാണിക്കില്ല കാരണം വക്കീലിനൊപ്പമെത്തി എല്ലാം തുറന്നടിച്ച് അമൃത

ഞാൻ കുഞ്ഞിനെ പിടിച്ചുവച്ചിട്ടില്ല; 25 ലക്ഷം രൂപയാണ് ആകെ കിട്ടിയത്; പോക്സോ കേസിനെക്കുറിച്ച് അറിവില്ല; അമൃത.കുഞ്ഞിന്റെ അച്ഛനല്ലേ, എന്ന് വിളിച്ചുപറയുന്ന ബാല, കുഞ്ഞിന്റെ ഒരു ചിലവും ഏറ്റെടുക്കില്ല എന്നും എഴുതി ഒപ്പിട്ടിട്ടുണ്ട്. അമൃതയെ ഗാർഡിയൻ ആക്കുന്നതിൽ ബാല എതിർപ്പ് പ്രകടിപ്പിച്ചില്ല;
amrutha suresh and her advocates reply on bala s social media allegations.ഞാൻ കുഞ്ഞിനെ പിടിച്ചുവച്ചിട്ടില്ല; 25 ലക്ഷം രൂപയാണ് ആകെ കിട്ടിയത്; പോക്സോ കേസിനെക്കുറിച്ച് അറിവില്ല; അമൃത ബാലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അമൃത സുരേഷ്. താൻ കുഞ്ഞിനെ പിടിച്ചുവച്ചിട്ടില്ലെന്നും കരുതി കൂട്ടിയുള്ള അറ്റാക്ക് മാത്രമാണ് ഇതെന്നും അമൃത പറയുന്നു. തന്റെ അഭിഭാഷകർക് ഒപ്പമാണ് പുതിയ വീഡിയോയിൽ അമൃത എത്തുന്നത്. കുഞ്ഞിനെ കാണിക്കാനുള്ള ദിവസങ്ങളിൽ എത്തിയിട്ടും ബാല അന്നേ ദിവസം കോടതി വളപ്പിൽ എത്തിയില്ലെന്നും, പിന്നീട് കാണാനുള്ള ആഗ്രഹത്തെക്കുറിച്ച് നിയമപരമായി യാതൊന്നും അറിയിച്ചില്ലെന്നും അമൃത പറയുന്നു.അമൃതയെ ഇരുത്തിക്കൊണ്ട് അഭിഭാഷകരാണ് മറുപടി നൽകിയത്. ഇരുവരും തമ്മിലുള്ള എഗ്രിമെന്റ് പ്രകാരം പരസ്പരം സോഷ്യൽ മീഡിയ വഴിയോ മാധ്യമങ്ങൾ വഴിയോ യാതൊരു കാര്യങ്ങളും തുറന്നുപറയുകയില്ല. പരസ്പരം കുറ്റപ്പെടുത്താൻ നിൽക്കില്ല എന്നതുമാണ്. അമൃത അത് പാലിക്കുന്നുണ്ട്. ബാല പലപ്പോഴായി അത് തെറ്റിക്കുകയും ചെയ്തു-ബാലയുടെ മറ്റൊരു ആരോപണം കുട്ടിയെ കാണിച്ചില്ല എന്നതാണ്. കുട്ടിയെ രണ്ടാം ശനിയാഴ്ച കോടതി വളപ്പിൽ എത്തിക്കാം എന്നതാണ് ഓർഡറിൽ പറഞ്ഞിട്ടുള്ളത്. അത് പ്രകാരം പല വട്ടം കുട്ടിയെ കാണിക്കാൻ പോയെങ്കിലും, അതിനെ കാണാൻ വേണ്ടി ബാല എത്തിയില്ല. കാണാൻ വരുന്ന കാര്യത്തെക്കുറിച്ച് മെയിലിൽ അറിയിക്കണം എന്ന് പറഞ്ഞിട്ടുപോലും അദ്ദേഹം കാണാൻ വന്നില്ല.

പതിനെട്ടുവയസ്സ് വരെ കുഞ്ഞിനെ സംരക്ഷിക്കാൻ ഉള്ള അവകാശം അമൃതയ്ക്കാണ്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം അനുവദിച്ചത്. കുഞ്ഞിന്റെ അച്ഛന്റെ സ്ഥാനം ഡോക്യൂമെന്റസ്സുകളിൽ നിന്നും മാറ്റില്ല എന്നും ഓർഡറിൽ ഉണ്ടായിരുന്നു. കുഞ്ഞിന്റെ യാതൊരു കാര്യങ്ങളിലും ബാല ഇടപെടില്ല എന്ന് എഴുതി വച്ചതാണ്.

കുട്ടിയുടെ കല്യാണത്തിനോ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ ഒരു പൈസ പോലും ഭാവിയിൽ നൽകില്ല എന്നാണ് ബാല പറഞ്ഞിട്ടുള്ളത്. എല്ലാം ചെയ്യാം എന്ന് പറയുന്നതൊക്കെ സോഷ്യൽ മീഡിയ വഴി വരെ മാത്രമാണ്. ഞാൻ കുഞ്ഞിനെ എവിടെയും പിടിച്ചു വച്ചിട്ടോ, കാണിക്കാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. ആകെ ഇരുപത്തിയഞ്ചു ലക്ഷം രൂപ മാത്രമാണ് വാങ്ങിയിട്ടുള്ളത്- അമൃത സുരേഷ് പറയുന്നു.

കുട്ടിയുടെ പെർമനന്റ് കസ്റ്റഡി അമൃതയിലാണ്. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കേണ്ടത് അമൃതയാണ്, അതിലൊന്നും ഇടപെടില്ല എന്നും ബാല പറഞ്ഞിട്ടുണ്ട്. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ലീഗൽ കാര്യങ്ങൾ നോക്കേണ്ടതാണ്. അമൃതയുടെ പേഴ്സണൽ ജീവിതത്തെക്കുറിച്ച് ഇനിയും കയറി ഇടപെട്ടാൽ നിയമ നടപടി സ്വീകരിക്കുമെന്നും അമൃതയുടെ അഭിഭാഷകർ കൂട്ടിച്ചേർത്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *