ഞാൻ ഇന്ന് ആകെ ഒറ്റപ്പെട്ട പോലെ, എന്റെ കൂടെപ്പിറപ്പുകൾ രണ്ടാളും പോയി; ആകെയുള്ളത് മക്കളും അമ്മയും ശരത്തേട്ടനും മാത്രം!

നടി ആയും നർത്തകി ആയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവൾ ആണ് ആശ ശരത്. സൗന്ദര്യം കൊണ്ടും എളിമയോടെയുള്ള സംസാരം കൊണ്ടും ആശ പ്രേക്ഷകരുടെ ഇടനെനെഞ്ചിലാണ് ഇടം നേടിയത്. ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ആശക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ ശേഷവും അഭിനയവും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന ആശ നൃത്തവിദ്യാലയവും നടത്തിവരികയാണ്. കഴിഞ്ഞദിവസം ആയിരുന്നു ആശയുടെ പിറന്നാൾ ദിനം. 49 വയസ്സായി ആശക്ക്. അത്യവശ്യം നല്ല രീതിയിലുള്ള സർപ്രൈസുകൾ ആശയ്ക്ക് ഇത്തവണത്തെ പിറന്നാളിന്‌ ലഭിച്ചിരുന്നു. മക്കളും മരുമകനും ഭർത്താവും അമ്മയും ഒക്കെയായി ഒരു കിടിലൻ സർപ്രൈസ് ആണ് ആശക്ക് ഒരുക്കിയത്.

ഒപ്പം ഫ്ലവേർസ് ചാനലിൽ മ്യൂസിക്ക് റിയാലിറ്റി ഷോയിൽ ജഡ്ജായും താരം എത്തുന്നുണ്ട്. അത്തരത്തിൽ സഹപ്രവർത്തകരും ആശക്ക് വേണ്ടി സർപ്രൈസ് ഒരുക്കി വച്ചു. ഭർത്താവും അമ്മയും ഫ്ലോറിലേക്ക് എത്തിയിരുന്നു. ശരത് പിന്നിൽ വന്ന് കണ്ണുപൊത്തിയാണ് ആശയെ ഞെട്ടിച്ചത്. അമ്മയും അങ്ങനെ തന്നെ. മക്കളായ കീർത്തനയും ഉത്തരയും വീഡിയോ കോളിൽ എത്തിയാണ് ആശക്ക് ആശംസകൾ അറിയിച്ചത്. ഉത്തരക്ക് ഒപ്പം ഭർത്താവ് ആദിത്യയും ഉണ്ടായിരുന്നു. ഇതിനിടയിൽ ഡെയിൻ ഡേവിസും ആയുള്ള ഒരുപാട് ചിരി നിമിഷങ്ങളും ആശയുടെ പിറന്നാൾ ദിനം ഫ്‌ളവേഴ്‌സ് ചാനലിൽ നടന്നു. എന്നാൽ സന്തോഷ നിമിഷങ്ങൾക്ക് ഒപ്പം ഏറെ ഇമോഷണൽ ആയും ആശ കാണപ്പെട്ടു.

താൻ കുറേക്കാലമായി പിറന്നാൾ ആഘോഷം ഒന്നും നടത്താറില്ലെന്നും അതിനു തോന്നാറില്ല എന്നുമാണ് ആശ പറഞ്ഞത്. അതിനു കാരണമായി പറഞ്ഞത് സഹോദരങ്ങളുടെ വേർപാട് ആണ്. തന്റെ രണ്ടു സഹോദരങ്ങളെയും ദൈവം വിളിച്ചു. എന്റെ അടുക്കൽ നിന്നും അവർ ദൂരേക്ക് പറന്നു പറന്നു പോയി. ഇപ്പോൾ ഈശ്വര പാദം പുൽകി എന്നും താരം പറഞ്ഞു. മാത്രമല്ല താൻ ഇന്ന് ജീവിതത്തിൽ ഒറ്റയ്ക്ക് ആയിപോയി. ആകെയുള്ളത് ശരത്തേട്ടനും, അമ്മയും മക്കളും മാത്രമാണ് എന്നും ആശ ഇടറുന്ന സ്വരത്തിൽ പറഞ്ഞു.
Surya Movie Latest Update,: കങ്കുവ ഫയർ സോങ്ങും സൂര്യ 44-ഉം യുട്യൂബിൽ നിറഞ്ഞാടി

ഇപ്പോഴും വേണുച്ചേട്ടൻ എന്റെ കൂടെയുണ്ട്. ഇപ്പോഴും ബലിതർപ്പണം ഞാൻ ചെയ്തിട്ടില്ല. ചെയ്യാൻ ശരത്തേട്ടൻ സമ്മതിച്ചിട്ടില്ല. നമ്മൾ സമ്പൂർണമായി ബലിതർപ്പണം ചെയ്താൽ ആത്‌മാവ്‌ ഈ ലോകം വിട്ടുപോകും എന്നാണ് ഹിന്ദുആചാരപ്രകാരം വിശ്വാസം. കാരണം എന്റെ ചേട്ടൻ ഈ ലോകം വിട്ടു പോയാൽ ഞാൻ ഈ ലോകത്ത് ജീവിക്കില്ല. അതുകൊണ്ടുതന്നെ ബലിതർപ്പണം ഞാൻ മരിക്കും വരെയും ചെയ്യില്ല. ആളുകൾ പറയാറുണ്ട് ചെയ്യണമെന്ന്. പക്ഷെ അതിനുള്ള മനശക്തി ഇല്ല. ഇപ്പോഴും ഞാൻ പെരുമ്പാവൂരിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ വേണുച്ചേട്ടന്റെ പ്ളേറ്റ് ഞാൻ എടുക്കും. ഇന്നും ഞാൻ ഏട്ടനെ കാണാറുണ്ട്. എന്റെ കൂടെ തന്നെയുണ്ട്- എന്നാണ് ഒരിക്കൽ ഏട്ടനെക്കുറിച്ച് ആശ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *