നൊന്തുപെറ്റ മക്കളോട് ഇങ്ങനെയൊന്ന് ശ്രീജ ചെയ്യാന്‍ കാരണം വെളിപ്പെടുത്തി പോലീസ്,പുച്ഛിച്ച് നാട്ടുകാര്‍

കണ്ണൂർ ചെറുപുഴ പാറിച്ചാലിൽ ദമ്പതിമാരെയും മൂന്ന് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൻ്റെ ഞെട്ടൽ നാട്ടുകാർക്ക് ഇനിയും മാറിയിട്ടില്ല. മക്കളായ സുബിൻ, സൂരജ്, സുരഭി എന്നിവരെ കെട്ടിത്തൂക്കിയ ശേഷം ഫാനിൽ കെട്ടി തൂങ്ങുകയായിരുന്നു ശ്രീജയും രണ്ടാം ഭർത്താവ് ഷാജിയും. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് എത്തുകയാണ്. ഒന്നുമറിയാത്ത പിഞ്ചുമക്കളെ ശ്രീജ കൊന്നുകളഞ്ഞതിൻ്റെ ദേഷ്യം നാട്ടുകാരിൽ പുകയുന്നുണ്ട്. മക്കളെ വകവരുത്തിയശേഷം ശ്രീജ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച്അറിയിച്ചതാണ് നിർണായകമായത്. ഇതോടെ പോലീസ് നാട്ടിലെ ചിലരെ അറിയിച്ചശേഷം സ്ഥലത്തേക്ക് കുതിച്ചു. എത്രയും വേഗം ഇടപെടൽ നടത്താനായിരുന്നു നാട്ടുകാരെ ഉടനെ അറിയിച്ചത്.പക്ഷേ അതും വെറുതെയായി. നാട്ടുകാരും പോലീസും വീട്ടിലെത്തിയപ്പോൾ അഞ്ചുപേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ശ്രീജ ഷാജിയുമായി അടുപ്പത്തിലായശേഷം പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഭർത്താവ് സുനിലിനെ ഒഴിവാക്കുകയായിരുന്നു. ആദ്യ ഭർത്താവ് സുനിലും ശ്രീജയും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യ ഭർത്താവുമായി നല്ല ബന്ധത്തിൽ ആയിരിക്കെയാണ് ശ്രീജയും ഷാജിയും അടുപ്പത്തിലായതെന്നും, തുടർന്ന് ഇരുവരും വിവാഹിതരാവുക ആയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ശ്രീജയുടെ വീട്ടുകാർക്ക് ആദ്യഭർത്താവ് സുനിലിനെ പറ്റി നല്ലതേ പറയാനുള്ളൂ. ഏറെക്കാലമായി സ്വന്തം വീട്ടുകാരുമായി അകന്നാണ് ശ്രീജ കഴിഞ്ഞത്. രണ്ടാം വിവാഹ കാര്യം വാട്സാപ്പിൽ ഫോട്ടോ കണ്ടാണ് സഹോദരി പോലും അറിഞ്ഞത്. അമ്പലത്തിൽ പോയി മാലയിട്ട് വിവാഹം

ചെയ്ത ഷാജിക്കൊപ്പം ശ്രീജ ആദ്യഭർത്താവ് സുനിലിൻ്റെയും കൂടി പേരിലുള്ള വീട്ടിൽ താമസം തുടർന്നു. ഇതോടെ വീട്ടിൽ നിന്ന് ഇറങ്ങാൻ സുനിൽ പ്രശ്നമുണ്ടാക്കി. ശ്രീജയ്ക്കെതിരെ സുനിൽ പോലീസിലും പരാതി നൽകിയിരുന്നു. ഇവരുടെ പ്രശ്നപരിഹാരത്തിനായി ഇന്ന് മധ്യസ്ഥ ചർച്ച നടത്താനും പോലീസ് തീരുമാനിച്ചു. ശ്രീജയെയും ഷാജിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ രാവിലെ ശ്രീജ പോലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞത് മക്കളെ കൊന്നിട്ടുണ്ട്. ഞങ്ങളും മരിക്കാൻ പോകുകയാണെന്നാണ്.മക്കളെ കൊന്ന് ആദ്യ ഭർത്താവിനോടുള്ള പ്രതികാരം വീട്ടുകയായിരുന്നു ശ്രീജയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കേസ് കൊടുത്ത ആദ്യ ഭർത്താവിനോടുള്ള പ്രതികാരമാണ് കുട്ടികളെ കൊന്ന ശേഷമുള്ള ആത്മഹത്യ. മൂത്ത മകനെ ഹാളിലും, ഇളയ കുട്ടികളെ സ്റ്റെയർകേസിലുമായാണ് ശ്രീജയും രണ്ടാം ഭർത്താവും കെട്ടി തൂക്കിയത്. ശേഷം ബെഡ്റൂമിലെ ഫാനിൽ സ്വന്തം ജീവിതവും അവസാനിപ്പിച്ചു. കുട്ടികളെ സംരക്ഷിക്കണമെന്നും ഭാര്യയും രണ്ടാം ഭർത്താവും കുട്ടികളെ കൊന്നുകളഞ്ഞേക്കുമെന്നാണ് സുനിൽ പരാതിപ്പെട്ടിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *