‘കുഞ്ഞിന് ഒന്നും കൊടുക്കാറില്ല’.. കടുത്ത വിമർശനങ്ങൾ.. ദേവികയ്ക്ക് സങ്കടമാണ്.. മറുപടിയുമായി വിജയ്…

ദേവികയും വിജയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഫാമിലി വ്‌ളോഗുമായി സജീവമാണ് ഇരുവരും. മകനായ ആത്മജ മഹാദേവിന്റെ വിശേഷങ്ങളും ഇരുവരും പങ്കിടാറുണ്ട്. ഗര്‍ഭിണിയായത് മുതലുള്ള കാര്യങ്ങള്‍ പറഞ്ഞതാണ്, പിന്നെന്തിനാണ് കുഞ്ഞിനെ മറച്ചുവെക്കുന്നത്. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും കൂടി അവനൊപ്പമുണ്ടാവുമല്ലോയെന്നായിരുന്നു ഇരുവരും പറഞ്ഞത്. മകന്റെ ചോറൂണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്തിയിരുന്നു. കാലങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഇത്രയും സമയമെടുത്ത് ഒരുങ്ങുന്നതെന്നായിരുന്നു ദേവിക പറഞ്ഞത്. കുടുംബസമേതമായാണ് ദേവികയും വിജയും ഗുരുവായൂരിലെത്തിയത്.നമ്മളിപ്പോള്‍ പുറത്തൊക്കെ പോവുമ്പോള്‍ ആര്‍ക്കും വേണ്ട. എല്ലാവരും ആത്മജയെക്കുറിച്ചാണ് ചോദിക്കുന്നത്. അതിലെനിക്ക് സങ്കടമില്ല, പണ്ടേ എന്നെ ആര്‍ക്കും വേണ്ടാത്തതാണെന്നായിരുന്നു വിജയ് പറഞ്ഞത്. ദേവികയ്ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സങ്കടം. ആത്മജയെ കാണാന്‍ വേണ്ടിയാണ് വീഡിയോ കാണുന്നതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. അച്ഛന്റെ പാട്ടിലൂടെയാണ് കുട്ടി പ്രശസ്തനായതെന്ന് നമുക്കറിയാലോ. ഇനിയിപ്പോള്‍ കുട്ടിക്ക് ഭക്ഷണം കൊടുത്ത് തുടങ്ങുകയാണ്.

നാട്ടുകാരും വഴിയെ പോവുന്നവരുമെല്ലാം എന്നെ ചീത്ത പറഞ്ഞതാണ്, കുട്ടിക്കൊന്നും കൊടുക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു വിമര്‍ശനങ്ങളെന്നാണ് ദേവിക പറഞ്ഞത്.ചോറൂണൊക്കെ വിജയകരമായി കഴിഞ്ഞുവെന്നും ഇരുവരും പറഞ്ഞിരുന്നു. പായസമൊക്കെ ഒരു കരച്ചിലുമില്ലാതെ, അവന്‍ കഴിച്ചുവെന്നായിരുന്നു വിജയ് പറഞ്ഞത്. അവന്‍ എല്ലാം ആസ്വദിക്കുകയായിരുന്നു. അങ്ങനെ ഒഫീഷ്യലി ഞങ്ങളുടെ ചോറൂണ്‍ കഴിഞ്ഞുവെന്ന് പറഞ്ഞായിരുന്നു വീഡിയോ അവസാനിപ്പിച്ചത്.നിരവധി പേരായിരുന്നു വീഡിയോയുടെ താഴെ കമന്റുകള്‍ രേഖപ്പെടുത്തിയത്. ചോറൂണൊക്കെ കഴിഞ്ഞ് മിടുക്കന്‍ കുട്ടനായി വളരട്ടെ, ഗുരുവായൂരപ്പന്‍ അനുഗ്രഹിക്കട്ടെ ഉണ്ണിയെ. ഗോപിക്കുറിയൊക്കെ തൊട്ട് ആത്മജന്‍ സുന്ദരനായി, ദേവികയുടെ സാരി അടിപൊളിയെന്നുമായിരുന്നു കമന്റുകള്‍. അഞ്ച് മാസമായെങ്കിലും കണ്ടാല്‍ 28 ദിവസമേ പറയുള്ളൂവെന്ന കമന്റും വീഡിയോയുടെ താഴെയുണ്ടായിരുന്നു. കുഞ്ഞിന് തീരെ വളര്‍ച്ചയില്ലെന്ന തരത്തിലുള്ള കമന്റുകള്‍ നേരത്തെയുമുണ്ടായിരുന്നു. തടിയില്ലെങ്കിലും അവന്‍ ആക്ടീവാണെന്നായിരുന്നു ദേവികയും വിജയും പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *