കലാഭവൻ മണിയുമായുള്ള വിഷയം; എന്തുകൊണ്ട് ഇത്രനാൾ പ്രതികരിച്ചില്ല; മറുപടിയുമായി ദിവ്യ ഉണ്ണി

ദിവ്യ ഉണ്ണി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം ഇപ്പോഴും സജീവ സാന്നിധ്യമാണ് നടി. തന്റെ കുടുംബ വിശേഷങ്ങളും നൃത്ത വിശേഷങ്ങളും എല്ലാം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ആദ്യ സിനിമയില്‍ അഭിനയിച്ച അനുഭവത്തെ കുറിച്ച് ഒക്കെയും താരം തുറന്നു പറഞ്ഞിട്ടുണ്ട്. മിക്കപ്പോഴും ദിവ്യ ഉണ്ണിയേയും കലാഭവൻ മണിയേയും ചേർത്തുവച്ചൊരു വിഷയം സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണി

കലാഭവൻ മണിയുമായുള്ള വിഷയം

സത്യത്തിൽ അതിനെക്കുറിച്ച് എനിക്ക് അറിയില്ല. ഞാൻ അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. കാരണം എന്താണ് എന്ന് വച്ചാൽ പ്രധാനമായും ഈ കമന്റുകൾ കൊണ്ട് തന്നെയാണ്. നമ്മൾ എന്തൊക്കെ പറഞ്ഞാലും അത് വെറും ഒരു ജസ്റ്റിഫിക്കേഷൻ പോലെ ആകും. നമ്മൾ നമ്മളുടെ ഭാഗം പറയുന്ന പോലെ തോന്നും. അതുകൊണ്ടുതന്നെ ഞാൻ അതിനു മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല.

മണിച്ചേട്ടൻ പോയില്ലേ. അദ്ദേഹവുമായുള്ള ബന്ധം എന്നുപറയുന്നത് എത്രയോ നാളത്തെ ബന്ധം ആയിരുന്നു. ആദ്യത്തെ സിനിമ മുതൽ എത്രയോ സിനിമകൾ നമ്മൾ ഒരുമിച്ചുചെയ്തതാണ്. അതിനെക്കുറിച്ച് ഞാൻ പറയുന്നില്ല.

ഞാൻ ആത്മാവിനോട് ഉള്ള ബഹുമാനം നിലനിർത്തിക്കൊണ്ടാണ് പറയുന്നത്. എനിക്ക് അറിയാം സത്യാവസ്ഥ. ഇതിനുള്ള മറുപടി അവർ അർഹിക്കുന്നില്ല എന്ന് തോനുന്നു. മറുപടിയും നമ്മുടെ സമയവും അവർ അർഹിക്കുന്നില്ല. നെഗറ്റീവ് കമന്റ്സ് ഞാൻ ഒരിക്കലും നോക്കാറില്ല. – ദിവ്യ ഉണ്ണി യുഎഇ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. ആ സമയത്ത് ഞാന്‍ പത്താം ക്ലാസില്‍ ആയിരുന്നു. യൂണിറ്റ് ടെസ്റ്റ് ഒക്കെ നടക്കുന്ന സമയം തന്നെയായിരുന്നു ഷൂട്ടിങും നടന്നിരുന്നത്. അമ്മ ടീച്ചര്‍ ആയത് കാരണം സെറ്റിലിരുന്നും പഠിക്കാന്‍ നിര്‍ബന്ധിയ്ക്കുമായിരുന്നു. രാവിലെ പോയി പരീക്ഷ എഴുതിയിട്ട് എല്ലാമാണ് സെറ്റില്‍ എത്തുന്നത് ദിവ്യാഉണ്ണി പറയുന്നു.

അച്ഛന്റെ വിയോഗം തളർത്തികളഞ്ഞതിനെ കുറിച്ചും ദിവ്യ ഉണ്ണി പുതിയ അഭിമുഖത്തിൽ പറയുന്നു. രാവിലെക്കൂടി സംസാരിച്ച ആള് ഇനി മുതൽ കൂടെ ഇല്ല എന്ന് അറിയുന്നത് വളരെ ഷോക്ക് ആയിരുന്നു. അച്ഛന് കുടുംബം ആയിരുന്നു എല്ലാം, മക്കൾ ഭാര്യ, സഹോദരങ്ങൾ അങ്ങനെ ആയിരുന്നു. അങ്ങനെ ഉള്ള ഒരാൾ ഇനിയില്ല എന്ന് പറയുമ്പോൾ അത് ചിന്തിക്കുന്നതിനും അപ്പുറമായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *