ഗോപൂന് ഈ നീല സാരി മതിയമ്മേ..!! പ്രിയപ്പെട്ടവള്‍ക്കായി കല്യാണപ്പുടവ വാങ്ങി ജിപി..!! വീട്ടുകാര്‍ക്കൊപ്പം തുണിക്കടയില്‍..!!

അവതാരകനും നടനുമായ ഗോപിന്ദ് പത്മസൂര്യയെന്ന ജിപി അടുത്തിടെയായിരുന്നു വിവാഹിതനാവാന്‍ പോവുകയാണെന്നറിയിച്ചത്. സിനിമകളിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായ ഗോപിക അനിലിനെയാണ് അദ്ദേഹം ജീവിതസഖിയാക്കുന്നത്. ഇവരുടെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ജിപി-ഗോപിക പ്രണയം അറിഞ്ഞപ്പോള്‍ ആരാധകര്‍ മാത്രമല്ല സെലിബ്രിറ്റികളും ആശ്ചര്യത്തിലായിരുന്നു. ഇതെപ്പോള്‍ സംഭവിച്ചു, ഇങ്ങനെയൊരു കാര്യം അറിഞ്ഞതേയില്ലല്ലോ എന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. രണ്ടുപേരുടെയും നടുവില്‍ ഇരുന്ന സമയത്ത് പോലും അവരുടെ മനസിലെ സന്തോഷരഹസ്യം മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ലെന്നായിരുന്നു ശരത് ദാസ് പറഞ്ഞത്. സമാനമായൊരു അനുഭവമായിരുന്നു ലക്ഷ്മി നക്ഷത്രയും പങ്കുവെച്ചത്.
ഉദ്ഘാടന ചടങ്ങിനിടെ ജിപിയെ നേരിട്ട് കണ്ടപ്പോഴായിരുന്നു ലക്ഷ്മി ഇതേക്കുറിച്ച് പറഞ്ഞത്. നിറപുഞ്ചിരിയോടെ ലക്ഷ്മിയുടെ വാക്കുകള്‍ കേട്ടിരിക്കുകയായിരുന്നു ജിപി. ഇവരുടെ രണ്ടുപേരുടെയും സ്വര്‍ഗത്തിലെ കട്ടുറുമ്പായി ഞാന്‍ ഇവരുടെ നടുക്ക് ഇരുന്നിട്ടുണ്ടായിരുന്നു. അപ്പോള്‍ പോലും ഇവരെങ്ങനെ ദൂത് അയച്ചു എന്നെനിക്കറിയില്ല. അവരുടെ നടുവില്‍ ഇരുന്ന എനിക്ക് ഒരു സംശയം പോലും തോന്നിയില്ല. നല്ല നടനാണ് ട്ടോ നിങ്ങള്‍. പുള്ളിക്കാരിയോടും പറയണം. രണ്ടുപേര്‍ക്കും എന്റെ ആശംസകള്‍. നിങ്ങളുടെ കല്യാണം ഞങ്ങളെല്ലാം ചേര്‍ന്ന് അടിച്ചുപൊളിക്കും.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആളുകള്‍ ജിപിയുടെയും ഗോപികയുടെയും വിവാഹത്തെക്കുറിച്ച് അറിഞ്ഞത്. ഇതങ്ങനെയല്ലേ അറിയേണ്ടത്. എന്‍ഗേജ്‌മെന്റ് കഴിയുമ്പോഴല്ലേ ആളുകള്‍ ഇങ്ങനെയൊരു വാര്‍ത്ത അറിയേണ്ടത്. അതൊരു അറേഞ്ച്ഡ് മാര്യേജ് കൂടിയാവുമ്പോള്‍. അതാണല്ലോ നാട്ടുനടപ്പ്. അറേഞ്ച്ഡ് മാര്യേജാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ജിപിയുടെ മറുപടി. ഇഷ്ടത്തിലായതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമുള്ള ഗോപികയുടെയും ജിപിയുടെയും വാക്കുകള്‍ വൈറലായിരുന്നു.

വീട്ടുകാരായിരുന്നു ഞങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ മുന്‍കൈ എടുത്തത്. ചേട്ടന്റെ അച്ഛന്റെ സഹോദരിയും എന്റെ വല്യമ്മയും അടുത്ത സുഹൃത്തുക്കളാണ്. അവരാണ് ഈ ആലോചന കൊണ്ടുവരുന്നത്. ഗോപികയെ പോയി കാണണം എന്ന് മേമ പറഞ്ഞപ്പോഴും ജിപി അത് കാര്യമാക്കിയിരുന്നില്ല. എന്നാല്‍ മേമ അത് കൃത്യമായി ഫോളോ ചെയ്യുന്നുണ്ടായിരുന്നില്ല. ഞാന്‍ പറയുന്ന കാര്യം അനുസരിക്കില്ലേ എന്ന ലെവലില്‍ വരെ ചോദ്യങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് ഗോപികയെ വിളിച്ച് കാണുന്നതിനെക്കുറിച്ച് ചോദിച്ചത്. ചെന്നൈയിലാണെന്ന് പറഞ്ഞപ്പോള്‍ അവിടെ വെച്ചാവാം കൂടിക്കാഴ്ച എന്ന് തീരുമാനിക്കുകയായിരുന്നു. കാപാലീശ്വര ക്ഷേത്രത്തില്‍ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. അതിന് ശേഷമായിരുന്നു ഒന്നാവാം എന്ന തീരുമാനം എടുത്തതെന്നും ഇരുവരും പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *