നടന്‍ ജയിംസ് ചാക്കോ മരിച്ചു..!! മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..! നടുക്കം മാറാതെ പ്രിയപ്പെട്ടവര്‍..!!

ഇദ്ദേഹം മരിച്ചത് അറിഞ്ഞില്ല, അതും 16 വർഷം മുന്നേ’! അപ്പൻ ഈ ലോകത്തില്ല എന്ന് പറയുമ്പോൾ പലരും ഞെട്ടുവാണ്‌; വൈറലായി നടൻ ജെയിംസ് ചാക്കോയുടെ മകന്റെ കുറിപ്പ്.”പുരുഷു എന്നെ അനുഗ്രഹിക്കണം, ഇപ്പൊ പുരുഷുനു യുദ്ധം ഒന്നും ഇല്ലേ” എന്ന ഡയലോഗുകൾ കേൾക്കുമ്പോൾ കൊമ്പന്‍ മീശയും പട്ടാള വേഷവും ധരിച്ച് മീശമാധവൻ സിനിമയിൽ മിക്ക രംഗത്തും പ്രത്യക്ഷപ്പെട്ടിരുന്ന പുരുഷോത്തമനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. ആ വേഷം ചെയ്തു മനോഹരമാക്കിയ ജെയിംസ് ഇന്ന് ഇല്ല എന്നത് ആരാധകർക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.അപ്പൻ ജീവിച്ചിരിപ്പില്ല എന്ന് പറയുമ്പോൾ ഞെട്ടലാണ്.ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങൾ
അംഗീകരിക്കാൻ കഴിയുന്നില്ല.ഒരുകാലത്ത് മലയാള സിനിമയിൽ ചെറിയ വേഷങ്ങളും വലിയ വേഷങ്ങളും ചെയ്ത ഒട്ടനവധി കലാകാരന്മാരുണ്ട്. മരണശേഷം അവരെ അധികമൊന്നും ആളുകൾ ഓർത്തിരിക്കാറില്ല. വർഷങ്ങൾക്കിപ്പുറം ഇങ്ങിനെ ഉള്ള നടന്മാരെയും നടിമാരെയും കുറിച്ച് മൂവി ഗ്രൂപ്പുകളിൽ ചർച്ചകൾ ഉണ്ടാകുന്നത് ഇപ്പോഴത്തെ ഒരു ട്രെൻഡ് തന്നെയാണ്. അക്കൂട്ടത്തിലൊരാളാണ് 150 ലധികം മലയാള ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച നടനായിരുന്ന കടുത്തുരുത്തി ജെയിംസ് എന്നറിയപ്പെടുന്ന ജെയിംസ് ചാക്കോ . മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം സിനിമയിൽ സജീവമായിരുന്നു. ആർട്ട് ആൻഡ് പ്രൊഡക്ഷൻ മാനേജരായി സിനിമയിൽ എത്തിയ അദ്ദേഹം പിന്നീട് നടൻ നെടുമുടി വേണുവിന്റെ മാനേജരായിരുന്നു. ന്യൂഡൽഹി,പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മീശമാധവൻ,പത്രം,ഒരു മറവത്തൂർ കനവ്, എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തയാളായിരുന്നു ജെയിംസ് ചാക്കോ. 2007 ജൂൺ 14ന് ഹൃദയസ്തംഭനത്തെത്തുടർന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം. ഇന്ന് അദ്ദേഹത്തിൻ്റെ ജന്മദിനമായിരുന്നു. 1955 ഒക്ടോബർ 16 നായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ഇന്ന് മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക് ഗ്രൂപ്പിൽ ജെയിംസ് ചാക്കോയുടെ മകൻ ജിക്കു ജെയിംസ് പങ്കുവച്ച കുറിപ്പ് ആരാധകർക്കിടയിൽ വൈറൽ ആവുകയാണ്. “Oct – 16, ഇന്ന് അപ്പന്റെ ജന്മദിനമാണ്. വർഷങ്ങൾ ഇത്രേയുമായിട്ടും മലയാളികളുടെ മനസ്സിൽനിന്ന് മാറാതെ നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പൻ ഈ ലോകത്തില്ല എന്ന് പറയുമ്പോൾ ഞെട്ടുന്നത്‌. ഈ ലോകത്തോട് വിടപറഞ്ഞിട്ടു 16 കൊല്ലം ആയെങ്കിലും, ആളുകളുടെ മനസ്സിൽ മായാതെ കിടക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ….ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങൾ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു.. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു.. സ്വർഗത്തിൽ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വീഡിയോ പോകുന്നതിനു മുന്നേ തയാറാക്കി എന്ന് വേണം കരുതാൻ. Love you Appa ” എന്നായിരുന്നു ജിക്കു കുറിച്ചത്.”ഇദ്ദേഹം മരിച്ചത് അറിഞ്ഞില്ല. അതും 16 വര്ഷം മുന്നേ എന്നുപറയുമ്പോൾ മനസിന് ഒട്ടും അംഗീകരിക്കാനും കഴിയുന്നില്ല, പത്രം സിനിമയിലെ അരവിന്ദേട്ടൻ ഒരിക്കലും മറക്കാത്ത നല്ലൊരു കഥാപത്രം ആയിരുന്നു, മീശമാധവനിലെ പട്ടാളം പുരുഷുവിനെ ഒരിക്കലും മറക്കാൻ കഴിയില്ല പ്രണാമം, മീശമാധവനിലെ പട്ടാളം പുരുഷു, മറവത്തൂർ കനാവിലെ കുട്ടപ്പായി, പത്രത്തിലെ അരവിന്ദൻ,വാഴുന്നോരിലെ പിള്ള ചേട്ടൻ, മേലേപറമ്പിലെ അണ്ണൻ, കുണുക്കിട്ട കോഴിയിലെ ഡ്രൈവർ, ജനത്തിലെ ബാഹുലേയൻ, നമ്മളിലെ ലാസർ ഇതൊക്കെ പെട്ടെന്ന് മനസ്സിൽ വന്ന അദ്ദേഹത്തിന്റെ വേഷങ്ങൾ ആണ്. ഓർമപ്പൂക്കൾ” എന്നിങ്ങിനെ നിരവധി അഭിപ്രായങ്ങളാണ് ആരാധകർ ജിക്കു പങ്കുവച്ച പോസ്റ്റിനു താഴെ രേഖപ്പെടുത്തുന്നത്. ആയിരത്തിതൊള്ളായിരത്തി എഴുപത്തിയാറ് മുതല്‍ രണ്ടായിരത്തിയാറുവരെ മുപ്പതുവര്‍ഷക്കാലം നിരവധി വ്യത്യസ്ത കഥാപാത്രങ്ങളായി നിരവധി സിനിമകളിലൂടെ ജെയിംസ് മലയാള സിനിമയിൽ ഉണ്ടായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *