ഗായകൻ മധു ബാലകൃഷ്ണൻ ഇപ്പോഴും പ്രണയിക്കുന്ന ദിവ്യയുടെ കഥ

ഞങ്ങളുടേത് പ്രണയവിവാഹം! ഇവളുടെ നുണക്കുഴിയാണ് എനിക്ക് ഏറെ ഇഷ്ടം; കുട്ടിക്കാലം മുതലേ നമ്മൾ പരിചയക്കാർ.ദിവ്യക്ക് ചില സമയം മൂഡ് സ്വിങ്സ് ഉണ്ട്. ആദ്യമൊക്കെ ദേഷ്യം വരുമായിരുന്നു. ഇപ്പോൾ പിന്നെ അതൊക്കെ എനിക്ക് അറിയാം എന്നതുകൊണ്ട് കുഴപ്പമില്ല എന്നാണ് മധു പറയുന്നത്. അതേസമയം സയന്റിസ്റ്റ് ആകാൻ ആഗ്രഹിച്ച താൻ ഒടുവിൽ പ്രണയത്തിനു മുൻപിൽ ആഗ്രഹം ഉപേക്ഷിച്ച കഥയാണ് ദിവ്യ തുറന്നുപറയുന്നത്- ഇരുവരുടെയും വിശേഷങ്ങളിലേക്ക്.പ്രണയകഥ പങ്കിട്ടുകൊണ്ട് ഗായകൻ മധു ബാലകൃഷ്ണനും ഭാര്യ ദിവ്യയും. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ തനിക്ക് ദിവ്യയെ അറിയാമായിരുന്നു എന്നാണ് മധു പറയുന്നത്. ബന്ധുക്കൾ ആണ് ഒപ്പം പാട്ട് പഠനവും ഒപ്പമായിരുന്നു. നുണക്കുഴി കവിളും, എല്ലാവരോടും ഉള്ള ഇടപെടലും ഒതുങ്ങിയ സ്വഭാവവും ഒക്കെയാണ് ദിവ്യയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ ആയി മധു പറയുന്നത്. എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ആളാണ് മധു എന്നായിരുന്നു ദിവ്യ പറഞ്ഞത്. എല്ലാവർക്കും അദ്ദേ ഹത്തോട് ആരാധന ആയിരുന്നു. അങ്ങനെ തോന്നിയ ആരാധനയാണ് പ്രണയത്തിലേക്ക് എത്തിച്ചതെന്നും ദിവ്യ പറഞ്ഞു. ഇരുവരുടെയും സംസാരത്തിലേക്ക്.

പ്രണയവിവാഹം ആയിരുന്നു. നമ്മൾ ചെറുപ്പം മുതലേ പരിചയക്കാരാണ്, ഒപ്പം ബന്ധുക്കളും. കുട്ടിക്കാലം,മുതലേ ദിവ്യയെ കാണുന്നതാണ്. സ്‌കൂൾ യൂണിഫോമിൽ നടക്കുമ്പോൾ മുതൽ അറിയാം. ഞാൻ ക്രിക്കറ്റ് കളിക്കുമ്പോൾ ഇവൾ ടെന്നീസ് കളിയ്ക്കാൻ ഉണ്ടാകും. എന്റെ ഗുരുനാഥന്റെ അടുത്താണ് ദിവ്യയും പാട്ടു പഠിച്ചത്. എന്നാൽ അപ്പോഴൊന്നും പ്രേമം ഉണ്ടായിരുന്നില്ല. വിവാഹത്തിന് ഒരു വര്ഷം മുമ്പേയാണ് നമ്മൾ പ്രണയിച്ചുതുടങ്ങിയത്.

രണ്ടാൾക്കും ഒരേപോലെ പ്രണയം തോന്നിത്തുടങ്ങിയിരുന്നു. ആ സമയത്താണ് പരസ്പരം തുറന്നുപറയുന്നത്. ഞാൻ ഒരു റിയാലിറ്റി ഷോ ചെയ്യുന്ന സമയത്താണ്. എന്നെ ദിവ്യയും ഗോപുവും( ശ്രീശാന്തും) വിളിച്ച് അഭിപ്രായം പറയും. അങ്ങനെ ദിവ്യ ഒരു ദിവസം വന്നില്ലെങ്കിൽ അതെന്താണ് ദിവ്യ വരാതെ ഇരുന്നത് എന്ന തോന്നൽ ഒക്കെ മനസ്സിൽ വന്നു തുടങ്ങി. ഒരു മിസ്സിംഗ് ഫീൽ വരാൻ തുടങ്ങി. അങ്ങനെ പയ്യെ പയ്യെ പ്രേമം മൊട്ടിട്ടു എന്നാണ് സത്യം.

അധികം ഒന്നും സംസാരിക്കാത്ത ആളായിരുന്നു ഏട്ടൻ. അങ്ങനെ കസിൻസ് എല്ലാവർക്കും ആരാധന ഉള്ള ആളായിരുന്നു മധുവേട്ടൻ. അപ്പോൾ എനിക്കും പയ്യെ പയ്യെ ഇഷ്ടം ആയിത്തുടങ്ങി- ദിവ്യ പറയുന്നു. ഒതുങ്ങിയ സ്വഭാവം. എപ്പോഴും ചിരിക്കും. ഉറക്കത്തിൽ പോലും ചിരിയാണ്. ഉറക്കത്തിൽ സ്ഥിരമായി വർത്തമാനം ഒക്കെ പറയും. പിറ്റേ ദിവസം പറഞ്ഞാൽ വിശ്വസിക്കുകയുമില്ല- ദിവ്യയെ ട്രോളിക്കൊണ്ട് മധു ബാലകൃഷ്ണൻ പറയുന്നു.

ആള് നല്ല കെയറിങ് ആണ്. എന്നോട് മാത്രമല്ല എല്ലാവരോടും അങ്ങനെയാണ്. എന്റെ വീടെന്നോ, ഏട്ടന്റെ വീടെന്നോ വ്യത്യാസം ഒന്നുമില്ല. പുള്ളിയുടെ എല്ലാ ക്വാളിറ്റിയും എനിക്ക് ഇഷ്ടമാണ്-എന്ന് ദിവ്യ പറയുമ്പോൾ എനിക്ക് ഇവളുടെ നുണക്കുഴിയാണ് ഏറെ ഇഷ്ടം എന്നാണ് മധു ബാലകൃഷ്ണൻ പറയുന്നത്. സോഫ്റ്റ് ആയ സംസാരവും, ഇടപെടലും ഒക്കെയാണ് അവളുടെ ക്വാളിറ്റികൾ . ഇടക്ക് മുഖം വീർപ്പിച്ചിരിക്കുന്ന സ്വഭാവം ഒഴിച്ചാൽ ദിവ്യയിൽ ഇഷ്ടം ഇല്ലാത്ത ഒന്നുമില്ലെന്നും അദ്ദേഹം ജാങ്കോ സ്പെയ്സിനോട് പറഞ്ഞു.

ഒരാളോട് അങ്ങോട്ട് ചിരിച്ചിട്ട് ഇങ്ങോട്ട് ചിരിച്ചില്ലെങ്കിൽ പോലും ആൾക്ക് വിഷമം ആകും. താൻ എന്തിനാണ് എല്ലാവരോടും നോക്കി ചിരിക്കുന്നത് എന്ന് താൻ ചോദിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു ആംഗ്ലോ ഇന്ത്യൻ സ്‌കൂളിൽ ആണ് താൻ പഠിച്ചത്, എല്ലാവരോടും ചിരിക്കണം എന്നാണ് സ്‌കൂളിൽ പഠിപ്പിച്ചത് എന്നായിരുന്നു ദിവ്യ നൽകിയ മറുപടി.

ഒരു ഗായകനെ വിവാഹം കഴിക്കും എന്ന് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല എന്ന് ദിവ്യ പറയുമ്പോൾ ഒരു സായിപ്പിനെ വിവാഹം കഴിക്കണം എന്നായിരുന്നു ഇവൾക്ക് എന്ന മറുപടിയാണ് മധു നൽകുന്നത്. ഒരു സയന്റിസ്റ്റ് ആകാൻ ആയിരുന്നു തനിക്ക് ഇഷ്ടം, എന്നാൽ പ്രണയത്തിന്റെ പുറത്ത് ആ ആഗ്രഹം വേണ്ടെന്ന് വച്ച കഥയും ദിവ്യ അഭിമുഖത്തിൽ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *