കനക മാനസിക രോഗിയായിപ്പോയോ, നേരില്‍ കണ്ട കാഴ്ചയെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍; എങ്ങിനെയാണ് കനക ഇന്ന് ജീവിക്കുന്നത്?

വര്‍ഷങ്ങളായി കനകയ്ക്ക് സിനിമകളില്ല, പുറത്തേക്ക് ഇറങ്ങുന്നത് പോലും ഇല്ല, ബന്ധുക്കളും സുഹൃത്തുക്കളും ഇല്ല. പിന്നെ എങ്ങിനെയാണ് അവര്‍ ജീവിയ്ക്കുന്നത്, എന്താണ് വരുമാനം എന്ന തന്റെ സംശയവും മാധ്യമപ്രവര്‍ത്തകന്‍ ആ സെക്യൂരിറ്റിക്കാരനോട് ചോദിച്ചു. മാഡത്തിന് യാതൊരു തര സാമ്പത്തിക പ്രശ്‌നങ്ങളും ഇല്ല, അവരുടെ പേരില്‍ ധാരാളം സ്വത്ത് ഉണ്ട് എന്ന് സെക്യൂരിറ്റി വ്യക്തമാക്കുന്നു.ഒരു കാലത്ത് തമിഴ് തെലുങ്ക് മലയാളം സിനിമയില്‍ നിറഞ്ഞു നിന്ന നായിക നടിയാണ് കനക. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും അന്നത്തെ നായികമാര്‍ക്കൊപ്പം മത്സരിച്ചു നിന്ന നടി. പക്ഷെ ഇന്ന് കനകയെ കുറിച്ച് കേള്‍ക്കുന്നത് എല്ലാം നെഗറ്റീവ് വാര്‍ത്തകളാണ്. മാനസിക രോഗിയായിപ്പോയി എന്ന് ഒരു കൂട്ടര്‍, മയക്ക് മരുന്നിന് അടിമപ്പെട്ടു എന്ന് മറ്റൊരു കൂട്ടര്‍. എന്താണ് വാസ്തവത്തില്‍ കനകയ്ക്ക് സംഭവിച്ചത്.വലിയൊരു ബാക്ക് ഗ്രൗണ്ടില്‍ നിന്നാണ് കനക വരുന്നത്. കനകയുടെ മുത്തശ്ശനായ രഘുപതി വെങ്കയ്യയാണ് ചെന്നൈയിലെ ആദ്യത്തെ സിനിമാ ഹൗസ് ആയ ഗെയിറ്റി തിയേറ്റര്‍ നിര്‍മിച്ചത്. ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ സിനിമ ഹൗസ് ആയിരുന്നു അത്. ക്രൗണ്‍, ഗ്ലോബ് എന്നീ തിയേറ്ററുകളും അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. സിനിമാ ലോകത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പേരില്‍ തെലുങ്കില്‍ പുരസ്‌കാരങ്ങളും (രഘുപതി വെങ്കയ്യ നായിഡു പുരസ്‌കാരം) നല്‍കി വരുന്നു.കനകയുടെ വല്ല്യമ്മാവന്‍ സി ബസുദേവ് മദ്രാസ് ലെജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ മുന്‍ അംഗവും മദ്രാസ് മേയറും ആയിരുന്നു. എംജിആറിനും ശിവാജി ഗണേശിനും ഒപ്പമെല്ലാം അഭിനയിച്ച ദേവികയുടെ മകളാണ് കനക. മകളെ വളര്‍ത്തുന്നതിന് വേണ്ടി തന്റെ കരിയര്‍ പൂര്‍ണമായും ഉപേക്ഷിച്ച ദേവിക അസൂയവഹമായ നേട്ടങ്ങള്‍ അപ്പോഴേക്കും കരിയറില്‍ നേടിക്കഴിഞ്ഞിരുന്നു. ഗംഗൈ അമരന്റെ ഭാര്യയാണ് കനകയെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ആയി പറയുന്നത്. അങ്ങിനെ കരകാട്ടകാരനിലൂടെ കനക സിനിമയിലെത്തി.പിന്നീട് ഒരു കനകായുഗം ആയിരുന്നു. എണ്ണിയാല്‍ തീരാത്ത അത്രയും വിജയങ്ങള്‍. പ്രശസ്തിയുടെ ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് അമ്മയുടെ മരണം കനകയെ തളര്‍ത്തിയത്. തൊട്ടുപിന്നാലെ കനകയ്ക്ക് എതിരെ ആരോപണങ്ങളുമായി അച്ഛന്‍ രംഗത്ത് എത്തി. അമ്മയുടെ വില്‍പ്പത്രം കനക കെട്ടിച്ചമച്ചതാണെന്നായിരുന്നു ആരോപണം. മകള്‍ക്ക് മാനസിക രോഗമാണെന്നും മയക്ക് മരുന്നിന് അടമയാണെന്നും ആ അച്ഛന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. അതിനെ എല്ലാം കനക അതിജീവിച്ചു.പിന്നീട് വന്ന വാര്‍ത്തകള്‍ കനകയ്ക്ക് കാന്‍സര്‍ ബാധിച്ചു എന്നായിരുന്നു. കനക മരണപ്പെട്ടു എന്ന വാര്‍ത്തയും ശക്തമായി പ്രചരിച്ചിരുന്നു. ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെ ഉണ്ട് എന്ന് പറഞ്ഞ് കനകയ്ക്ക് തന്നെ രംഗത്ത് വരേണ്ടി വന്നു. അതെല്ലാം അവസാനിച്ചതിന് ശേഷം ഈ അടുത്താണ്, കനകയുടെ വീട്ടില്‍ ഒരു തീ പിടുത്തം ഉണ്ടായത്. അതിന് ശേഷം മാനസിക രോഗിയായി കനകയെ ചിലര്‍ മുദ്രകുത്തി.ഈ പശ്ചാത്തലത്തില്‍ കനകയുടെ വീട്ടിലെത്തിയ അമ്പിളി എം പി എന്ന മാധ്യമപ്രവര്‍ത്തകന്‍ കണ്ട കാഴ്ചകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ അദ്ദേഹം അവിടെ കണ്ട കാര്യങ്ങള്‍ എല്ലാം വിവരിക്കുന്നുണ്ട്. ചുറ്റുപാടുകളെ നിരീക്ഷിച്ച അദ്ദേഹം കനകയോടും കനകയെ അവിടെ സഹാസിക്കുന്ന സെക്യൂരിറ്റിക്കാരനോടും എല്ലാം സംസാരിച്ചു.

ഒരു പഴയ വീട്ടിലാണ് കനക താമസിയ്ക്കുന്നത്. തനിച്ചാണ്. വിള്ളലുകള്‍ വന്ന് പൂപ്പല്‍ പിടിച്ച ഒരു പഴയ വീട്. ഗേറ്റ് പൂട്ടിയിട്ടുണ്ട് എങ്കിലും സെക്യൂരിറ്റിയില്ല. ദിവസങ്ങളായി തൂത്തുവരാത്ത മുറ്റവും പരിസരവും. പൊടി പിടിച്ച് കിടക്കുന്ന രണ്ട് കാറുകള്‍ പോര്‍ച്ചില്‍ ഉണ്ട്. അത് കണ്ടാലറിയാം, കനക അത് ഉപയോഗിക്കാറില്ല എന്ന്. മുന്‍പൊക്കെ ഇടയ്ക്ക് വണ്ടി എടുത്ത് പുറത്ത് പോയി സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാം ഓഡര്‍ ചെയ്ത് വരുത്തിയ്ക്കുകയാണ് എന്ന് അയല്‍വാസി പറയുന്നു.ഈ അയല്‍വാസി തന്നെയാണ് കനകയുടെ വീട്ടില്‍ നിന്നും പുക വരുന്നത് കണ്ട് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഫയര്‍ഫോഴ്‌സിനെ കനക ആദ്യം അകത്തേക്ക് വിട്ടിരുന്നില്ല എന്നതൊക്കെ സത്യമായിരുന്നു. എന്നാല്‍ അത് ഒരു ചെറിയ അപകടം ആയിരുന്നു. പൂജ മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണ് എന്ന് അന്ന് അവിടെ എത്തിയ ഫയര്‍ഫോഴസ് ഉദ്യോഗസ്ഥനും പറഞ്ഞു. അതുകൊണ്ടാവാം ഒരുപക്ഷെ കനക അകത്തേക്ക് ആരെയും വിടാതിരുന്നത്.
എന്നാല്‍ അത് മാത്രമല്ല കാരണം എന്ന് തൊട്ടടുത്ത അപ്പാര്‍ട്‌മെന്റിലെ സെക്യൂരിറ്റി ഗാര്‍ഡന്‍ പറയുന്നു. കനകയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നത് ഈ സെക്യൂരിറ്റി ജീവനക്കാരനാണ്. ആ അപകടം നടക്കുന്ന ദിവസം താന്‍ ശബരിമലയില്‍ ആയിരുന്നു എന്നും, രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ വന്നതിന് ശേഷമാണ് മാഡത്തിന്റെ വീട്ടിലെ ഇലക്ട്രിസിറ്റി ശരിയാക്കി കൊടുത്തത് എന്നും അദ്ദേഹം പറഞ്ഞു.ചില ബന്ധുക്കളില്‍ നിന്നുള്ള മോശമായ അനുഭവങ്ങള്‍ കാരണം മാഡം ആരെയും വീടിന് അകത്തേക്ക് വിടാറില്ല. എല്ലാവരുമായും ഒരു അകലം സൂക്ഷിക്കും. വീട് പെയിന്റ് ചെയ്യുന്നതിനെ കുറിച്ചും ആളുകളെ വച്ച് വൃത്തിയാക്കുന്നതിനെ കുറിച്ചും എല്ലാം ഞാന്‍ പറഞ്ഞിരുന്നു. ചെയ്യാം എന്നാണ് മാഡം പറഞ്ഞത്. മാഡത്തിന് ഒരു പ്രശ്‌നവും ഇല്ല എന്നും ആ സെക്യൂരിറ്റി ജീവനക്കാരന്‍ അടിവരയിട്ട് പറയുന്നു.വര്‍ഷങ്ങളായി കനകയ്ക്ക് സിനിമകളില്ല, പുറത്തേക്ക് ഇറങ്ങുന്നത് പോലും ഇല്ല, ബന്ധുക്കളും സുഹൃത്തുക്കളും ഇല്ല. പിന്നെ എങ്ങിനെയാണ് അവര്‍ ജീവിയ്ക്കുന്നത്, എന്താണ് വരുമാനം എന്ന തന്റെ സംശയവും മാധ്യമപ്രവര്‍ത്തകന്‍ ആ സെക്യൂരിറ്റിക്കാരനോട് ചോദിച്ചു. മാഡത്തിന് യാതൊരു തര സാമ്പത്തിക പ്രശ്‌നങ്ങളും ഇല്ല, അവരുടെ പേരില്‍ ധാരാളം സ്വത്ത് ഉണ്ട് എന്ന് സെക്യൂരിറ്റി വ്യക്തമാക്കുന്നു.പിന്നീട് സെക്യൂരിറ്റിയിലൂടെ മാധ്യമപ്രവര്‍ത്തകരന് അകത്തേക്ക് കടക്കാനും കനകയോട് സംസാരിക്കാനും സാധിച്ചുവത്രെ. അല്പം വണ്ണം വച്ചിട്ടുണ്ട് എങ്കിലും കനകയുടെ സൗന്ദര്യത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. കഴുത്തോളം ഉള്ള മുടി ഭംഗിയായി കെട്ടി വച്ചിരിയ്ക്കുന്നു. ഒരു സ്ലീവ്‌ലസ്സ് ടോപ്പും മിഡിയും ആണ് കനക ധരിച്ചത്. തന്റെ ചോദ്യത്തിന് നല്ല രീതിയില്‍ കനക പ്രതികരിക്കുകയും ചെയ്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *