വിജയൻ എൻ്റെ ബാല്യകാല സുഹൃത്തായിരുന്നു! പിണങ്ങാൻ ഉണ്ടായ കാരണം; മനസ്സ് തുറന്ന് എംജി ശ്രീകുമാർ

ഒരു കംപ്ലീറ്റ് ഫാമിലി മാൻ ആണ് എംജി ശ്രീകുമാർ എന്ന് പറയുന്നതിൽ തെറ്റില്ല. ചിട്ടയായ ജീവിത ശൈലിയും പിന്നെ സമാധാനപൂർണമായ കുടുംബജീവിതവുമാണ് അദ്ദേഹത്തിനെ ഈ 67 ആം വയസ്സിലും ചെറുപ്പത്തിന്റെ പ്രസരിപ്പോടെ കാണാൻ കഴിയുന്നത്. കൂലി എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നു വന്ന എംജി മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറാൻ അധിക സമയം വേണ്ടിവന്നില്ല. എംജിയുടെ ഭാര്യയും ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. ആർക്കും മാതൃകയാക്കാൻ ഉതകുന്ന ദാമ്പത്യമാണ് ഇവരുടേത്. വിശേഷങ്ങൾ സിനിമ കഥപോലെ വിവരിക്കാൻ എംജിക്ക് ഒരു പ്രത്യേക കഴിവാണ്. അടുത്തിടെയായി യൂട്യൂബിലൂടെ എംജി മിക്ക വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ചിത്രയുടെ ഭർത്താവുമായി ഒരിക്കൽ പിണങ്ങെണ്ടി വന്ന സാഹചര്യത്തെകുറിച്ചാണ് എംജി സംസാരിക്കുന്നത്.

കണ്ണീർ കായലിൽ ഗാനം റെക്കോർഡിങ് ചെയ്യുന്നതിന്റെ തലേ ദിവസം ചിത്രയുടെ ഭർത്താവുമായി ഒന്ന് വഴക്ക് ഇടേണ്ടി വന്നു. എന്തോ ഒരു കാര്യത്തിനാണ് വഴക്ക് അടിക്കുന്നത്. പണ്ട് നമ്മൾ നല്ല സുഹൃത്തുക്കളും ആയിരുന്നു. പക്ഷെ പെട്ടെന്ന് പൊട്ടി തെറിക്കുകയും വഴക്ക് ആവുകയും ചെയ്തു. എല്ലാം അപ്രതീക്ഷിതവും.

സൗകര്യം ഉണ്ടെങ്കിൽ മതി എന്ന നിലയിൽ ആയിരുന്നു ഞാൻ. അതും ഡ്യുവറ്റ്. പ്രശ്നം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ചിത്ര സ്റ്റുഡിയോയിലേക്ക് വന്നു. എന്നോട് മിണ്ടുന്നില്ല. ഞാൻ കരുതി പണി ആയെന്നു. കാരണം ഭർത്താവുമായിട്ടാണ്‌ ഞാൻ വഴക്ക് അടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ഏതേലും പടങ്ങൾ വന്നാൽ എംജി ആണ് എങ്കിൽ ഇനി ഞാൻ പെടുന്നില്ല എഎന്നെങ്ങാനും പറയുമോ എന്ന ഭയം ഉണ്ട് എന്റെ ഉള്ളിൽ. അങ്ങനെ പല വിധ ചിന്തകൾ മനസിലൂടെ പോയി. അപ്പോഴേക്കും ഡയറക്ടർ വന്നു. പാട്ടെഴുതി ഡിവൈഡ് ചെയ്തു നമ്മൾക്ക് തന്നു. ഡിസ്കഷന്സ് നടക്കുന്നു. പണ്ടൊന്നും ഇന്നത്തെ പോലെ അല്ല. ഒരു ഫീൽ ഉണ്ടായിരുന്നു. എന്നാൽ അപ്പോഴൊന്നും ചിത്ര മിണ്ടുന്നില്ല.

ചിത്ര മിണ്ടാത്തതുകൊണ്ട് ഞാൻ പുറത്തേക്ക് പോയി ചായ ഒക്കെ കുടിച്ചു, തിരികെ വന്നു. മോണിറ്റർ സമയം ആയി. മൂന്നു മോണിറ്റർ കഴിയുമ്പോൾ ആണ് റെക്കോർഡിങ്. അങ്ങനെ ആദ്യത്തെ മോണിറ്ററിങ്ങിന്റെ ടൈം എന്റെ ശബ്ദം ഒന്ന് ഇടറി. ചൂട് വെള്ളം വേണോ എന്നായി ചിത്ര. അപ്പോഴാണ് ആശ്വാസം ആയത്. അങ്ങനെ പ്രശ്നം ഇല്ലല്ലോ, ദുഖത്തിന്റെ അലകൾ ഒക്കെ മാറി. അങ്ങനെ ഞങ്ങൾ രണ്ടാളും നല്ല രീതിയിൽ പാടി തീർത്തു- എംജി പറയുന്നു.

കഴിഞ്ഞദിവസം ആയിരുന്നു എംജിയുടെ പിറന്നാൾ ദിനം. ഗുരുവായൂരിൽ പോയി കുളിച്ചുതൊഴുതാണ് പിറന്നാൾ ദിനം എംജി തുടങ്ങിയത്.

സംഗീതസ്വരങ്ങൾ നിറഞ്ഞു നിന്ന വീട്ടിലായിരുന്നു ശ്രീകുമാർ ജനിച്ചതും വളർന്നതുമെല്ലാം.ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിൻ്റെയടുത്തുള്ള ഗവ.ഗേൾസ് സ്കൂളിലെ സംഗീത അധ്യാപികയായിരുന്നു അദ്ദേഹത്തിൻ്റെ അമ്മ മേടയിൽ കമലാക്ഷി മാരാസ്യാർ. തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് ബിരുദം നേടിയ എം.ജി.ശ്രീകുമാർ ചേർത്തല ഗോപാലൻ നായരുടേയും നെയ്യാറ്റിൻകര വാസുദേവൻ്റെ കീഴിലും കുറച്ച് നാൾ സംഗീതം അഭ്യസിച്ചു. സംഗീത യാത്ര തുടങ്ങുകയായി.

മോഹൻലാലും പ്രിയനും ഒക്കെയായി അടുത്ത ബന്ധമാണ് ഇന്നും എംജിക്ക്. മോഹൻലാലിന്റെ നക്ഷത്രമാണ് എംജിയുടേതും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *