ആ കാലില്‍ വീണ് സാഷ്ടാംഗം പ്രണമിച്ച് ലാലേട്ടന്‍..!! കണ്ടമാത്രേ ”ലാലു മോനേ” എന്നു വിളിച്ച് അമ്മയും..!!

ലാലു മോൻ അമ്മയെ കാണാൻ വരാറുണ്ട്’! ‘പ്ളീസ് ഹെല്പ് മി’ എന്ന് പ്രാർത്ഥിക്കും, എനിക്ക് സംസ്‌കൃതം അറിയില്ല എന്നമ്മയോട് പറഞ്ഞു; അമൃതാനന്ദമയിയുടെ ജന്മദിനത്തിൽ പങ്കെടുത്ത് മോഹൻലാൽ!
“എല്ലാ സമയത്തും നമ്മളെ ഒരു ശക്തി സഹായിച്ചുകൊണ്ടേയിരിക്കും, ആ ശക്തിയെ ഞാൻ അമ്മയെന്ന് വിളിക്കും. പൂർവ്വാശ്രമത്തിൽ സുധാമണി ആയി അറിയപ്പെട്ടിരുന്ന കാലം മുതൽ എനിക്ക് അമ്മയെ അറിയാം. അനുഭവങ്ങളും വിശ്വാസങ്ങളും വ്യക്തിപരമായ കാര്യങ്ങളാണ്, ഞാൻ ആ ശക്തിയിൽ വിശ്വസിക്കുന്നു”
actor mohanlal visit mata mata amritanandamayi on her 70 birthday.’ലാലു മോൻ അമ്മയെ കാണാൻ വരാറുണ്ട്’! ‘പ്ളീസ് ഹെല്പ് മി’ എന്ന് പ്രാർത്ഥിക്കും, എനിക്ക് സംസ്‌കൃതം അറിയില്ല എന്നമ്മയോട് പറഞ്ഞു; അമൃതാനന്ദമയിയുടെ ജന്മദിനത്തിൽ പങ്കെടുത്ത് മോഹൻലാൽ!മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാലെത്തി. അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന മോഹന്‍ലാല്‍ ഹാരമര്‍പ്പിച്ച് അനുഗ്രഹം വാങ്ങുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. പാദപൂജ ചടങ്ങലും മോഹൻലാൽ സജീവ സാന്നിദ്ധ്യമായിരുന്നു. അമൃത വിശ്വവിദ്യാപീഠം കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ആണ് മോഹൻലാൽ എത്തിയത്. മോഹൻലാലിനെ അമൃതാനന്ദമയി സന്തോഷത്തോടെ ആശ്ലേഷിക്കുന്നതും അനുഗ്രഹം നൽകുന്നതുമായ വിഡിയോകളും ഫോട്ടോകളും ആണ് ആരാധകർക്കിടയിൽ വൈറൽ ആവുന്നത്. ഈ അവസരത്തിൽ മുൻപ് മോഹൻലാൽ പങ്കെടുത്ത കൈരളി ടീവിയിലെ ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ അദ്ദേഹത്തെ കുറിച്ച് അമൃതാനന്ദമയി പറഞ്ഞ വാക്കുകളും അദ്ദേഹം പറഞ്ഞ മറുപടിയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ലാലു മോൻ അമ്മയെ കാണാൻ”കോളേജിൽ പഠിക്കുന്ന കാലം തൊട്ട് ലാലു മോൻ അമ്മയെ കാണാൻ വരാറുണ്ട്. അന്നേ ധ്യാനത്തിലും ആത്മീയതയിലും ലാൽ മോന് നല്ല തലപര്യം ഉണ്ടായിരുന്നു. മനുഷ്യ മനസ്സിൽ അന്തർലീനമായിരിക്കുന്ന അനന്ത ശക്തിയിലുള്ള വിശ്വാസവും ധ്യാനാത്മികമായി ചിന്തിക്കാനുള്ള കഴിവും ഉള്ളതുകൊണ്ട് ആയിരിക്കും കഥാപാത്രങ്ങളെ ഇത്രയും താനുമായി ഭാവത്തോടെ അവതരിപ്പിക്കാൻ ലാൽ മോന് കഴിയുന്നത്. എന്നാൽ ഏത് വേഷം കെട്ടിയാലും ആള്മാറാത്ത പോലെ കണ്ണാടിയിൽ കാണുന്ന ഛായ സ്വരൂപം മാത്രമല്ല, അതിനെ പ്രകാശിപ്പിക്കുന്ന ചൈതന്യത്തിന്റെ കൂടെ ഉടമയാണ് എന്ന ബോധവും ഉള്ള ആളാണ്. അതോടൊപ്പം ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ ഇനിയും നല്ലതുപോലെ അവതരിപ്പിക്കുവാനും കൂടുതൽ ശക്തി ലാലു മോന് ഉണ്ടാകട്ടെ” എന്നാണ് അമൃതാനന്ദമയി ലാലിനെ കുറിച്ചു പറഞ്ഞത്.

“അമ്മ ആദ്യമായിട്ട് ആയിരിക്കും ഇങ്ങിനെ ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുന്നത്. അമ്മ പറഞ്ഞത് നൂറുശതമാനം സത്യമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്കുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുന്ന ആളാണ് ഗുരു, ഗുരുവെന്നോ അമ്മയെന്നോ ചൈതന്യമെന്നോ വിളിക്കാം. എനിക്ക് ഏതാണ്ട് 40 വര്ഷത്തോളമായിട്ട് അമ്മയെ അറിയാം. ഞാൻ സ്‌കൂളിൽ പഠിച്ച കാലം മുതൽ അമ്മാവന്റെ കൂടെ അമ്മയെ കാണാൻ പോയിട്ടുണ്ട്. എനിക്കൊരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിശ്വാസം രക്ഷിക്കട്ടെ എന്ന് പറയുന്നപോലെ നമ്മുടെ അനുഭവങ്ങൾ നമ്മുടെ മാത്രം പേർസണൽ ആണല്ലോ. പിന്നെ എന്നോട് പലരും ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം ഞാൻ അമ്മയോട് ചോദിച്ചു.എനിക്ക് മറുപടി കിട്ടണ്ടേ പലതും അമ്മയിൽ നിന്നും എനിക്ക് കിട്ടി. എന്നോട് ഒരിക്കൽ ഒരു മാധ്യമം അമ്പതു വർഷത്തിനുള്ളിൽ ഞാൻ കണ്ട ഒരു മഹത് വ്യക്തിയെക്കുറിച്ച് പറയാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് അമ്മയുടെ പേരാണ്. അമ്മ റിഫൈൻഡ് ആയിട്ടുള്ള ഒരു സോൾ ആണ്. ഒരു ജന്മം കൊണ്ട് കിട്ടുന്നത് അല്ല അത്, ഒരുപാട് ജന്മം കൊണ്ട് ഒഴുകി വന്നു ശുദ്ധീകരിച്ച ഒന്നാണ് റിഫൈൻഡ് സോൾ. എന്റെ അമ്മയ്ക്ക് സുഖമില്ലാതെ ആയാൽ ഞാൻ ആദ്യം വിളിക്കുന്നത് ഈ അമ്മയെ ആണ്, അമ്മയുടെ ഹോസ്പിറ്റലിലേക്ക് ആണ് പോകുന്നത്. ആ ഹോസ്പിറ്റൽ ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് എന്റെ അമ്മയെ ഇപ്പോഴും ഇവിടെയിരുന്ന് ഫോൺ ചെയ്യാൻ സാധിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.ആ ഹോസ്പിറ്റൽ ഉണ്ടാവാൻ കാരണം ഈ അമ്മയാണ്. എനിക്ക് വളരെ വിചിത്രമായ സംശയങ്ങൾ ഉള്ളപ്പോൾ ഞാൻ നേരെ വണ്ടിയെടുത്ത് അമ്മയുടെ അടുത്തേക്ക് പോകും. കഥ പറയുമ്പോലെ അമ്മ എനിക്ക് അത് പറഞ്ഞു തരും. ഓരോ സിനിമ തുടങ്ങും മുൻപ് ഞാൻ ഒന്ന് പ്രാർത്ഥിക്കും “പ്ളീസ് ഹെല്പ് മി” എന്ന് ഞാൻ മാറിനിന്നു പ്രാർത്ഥിക്കും. ഏതോ ഒരു ശക്തി എന്നെ ഹെൽപ്പ് ചെയ്യും. ഞാൻ സംസ്‌കൃത നാടകം ചെയ്യുന്നതിന് മുൻപ് അമ്മയെ വിളിച്ചു പറഞ്ഞു ‘അമ്മ എനിക്ക് സംസ്‌കൃതം അറിയില്ല എന്ന്’. ‘അമ്മ പറഞ്ഞു എനിക്ക് വരാൻ പറ്റില്ല മോനെ നീ ധൈര്യമായി ചെയ്തോളു എന്ന്. ഞാൻ ആ നാടകം ചെയ്തു കഴിഞ്ഞപ്പോൾ എല്ലാവരും എഴുനേറ്റ് നിന്ന് കയ്യടിച്ചു, ഒന്നുകൂടി ചെയ്യാമോ എന്നും ചോദിച്ചു”

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *