നിദമോള്‍ ചേതനയറ്റ് വീട്ടിലേക്ക് എത്തി സഹിക്കാനാകാത്ത കാഴ്ച ഒന്നു കാണാനാകാതെ

എന്‍റെ മുത്തിന് ഒരു അസുഖവും ഇല്ലായിരുന്നെന്ന് അബൂബക്കർ എന്‍റെ റബ്ബേ, മോളെ കൊണ്ടുപോകരുതേയെന്ന് അൻസില നിദയ്ക്ക് കണ്ണീരോടെ വിട.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്‌സി കുട്ടനും അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും മറ്റ് ബന്ധുക്കളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.നിദ ഫാത്തിമയുടെ മൃതദേഹം കബറടക്കി.കണ്ണീരോടെ വിടപറഞ്ഞ് നാട് നടപടി ആവശ്യപ്പെട്ട് കുടുംബം.ആലപ്പുഴ നാഗ്പൂരിൽ ദേശീയ പോളോ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കാൻ പോയപ്പോൾ മരിച്ച നിദ ഫാത്തിമയുടെ മൃതദേഹം കബറടക്കി. നാഗ്പുരിൽ നിന്ന് നാട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം കാക്കാഴം മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു കബറടക്കം. ഇന്നലെയാണ് കുട്ടിയുടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്.കൊച്ചിയിൽ നിന്ന് ആലപ്പുഴയിലെത്തിച്ച നിദ ഫാത്തിമയുടെ മൃതദേഹം നിദ പഠിച്ച നീര്‍ക്കുന്നം ഗവ സ്കൂളില്‍ മൃതദേഹം പൊതുദർശനത്തിന് വയ്ച്ചു. തുടര്‍ന്ന് പതിനൊന്ന് മണിയോടെ അമ്പലപ്പുഴയിലെ വീട്ടിലേക്കെത്തിച്ചശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കാക്കാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനത്തിലാണ് ഖബറടക്കിയത്.
കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കിടമത്സരത്തിനിടെയാണ് നാഗ്‍പൂരിൽ വെച്ച് നിദ ഫാത്തിമയ്ക്ക് ജീവൻ നഷ്ടപ്പെട്ടത്. കേരള സൈക്കിൾ പോളോ അസോസിയേഷന്‍റെ 24 താരങ്ങളാണ് നാഗ്‍പൂരിലെത്തിയത്. ഇവർക്ക് സൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷൻ ഒരുക്കിയിരുന്നില്ല. താൽക്കാലികമായി മോശം സാഹചര്യത്തിൽ കഴിയേണ്ടി വന്നതോടെ നിദയ്ക്ക് ഛർദി അനുഭവപ്പെടുകയായിരുന്നു.

നാഗ്പുരിലെ ആശുപത്രിയിൽ എത്തിച്ച കുട്ടിയ്ക്ക് ഇവിടെ വെച്ച് ഇഞ്ചക്ഷൻ നൽകിയതോടെ ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. തുടർന്ന് ഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിദയുടെ മരണവാർത്ത ടിവിയിലൂടെയാണ് കുടുംബം അറിഞ്ഞത്. ദേശീയ മത്സരത്തിനായി പോയ മകളുടെ വിയോഗ വാർത്ത വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കുടുംബം. നിദ ആശുപത്രിയിലാണെന്നായിരുന്നു സൈക്കിൾ പോളോ അസോസിയേഷൻ ഭാരവാഹികൾ കുടുംബത്തെ അറിയിച്ചത്. ഷിഹാബുദീൻ നാഗ്പുരിലേക്ക് പോയപ്പോൾ മുതൽ പ്രാർഥനയിലായിരുന്നു അൻസില. ഇതിനിടെ ടിവി വാർത്ത കണ്ടപ്പോഴാണ് മകളു‌ടെ മരണവിവരം അറിഞ്ഞത്.മകൾ നഷ്ടപ്പെട്ട വാർത്ത അറിഞ്ഞതോടെ അടച്ചിട്ട മുറിക്കുള്ളിൽ നിന്ന് കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ‘എന്‍റെ റബ്ബേ മോളെ കൊണ്ടുപോകരുതേ എന്‍റെ ജീവനെടുത്തോ’ എന്ന് വിലപിച്ച അൻസിലയെ ആശ്വസിപ്പിക്കാൻ കൂടിനിന്നവർക്കും കഴിഞ്ഞില്ല.കൊച്ചുമകൾ നിദയുടെ മരണത്തിന് ഉത്തരവാദികൾ ആരാണെങ്കിലും അവരെല്ലാം ശിക്ഷിക്കപ്പെടണമെന്നാണ് ഷിഹാബിന്‍റെ പിതാവ് അബൂബക്കർ. എന്തൊക്കെയോ, ആരുടെയൊക്കെയോ ഭാഗത്തുനിന്നു തെറ്റ് സംഭവിച്ചിട്ടുണ്ട്. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. എന്‍റെ മുത്തിന് ഒരു അസുഖവും ഇല്ലായിരുന്നു. കെട്ടിപ്പിടിച്ച് മുത്തം നൽകിയാണ് പറഞ്ഞയച്ചതെന്നും അദ്ദേഹം പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *