നാടും വീടും ഉപേക്ഷിച്ച് പൂജപ്പുര രവി 82-ാം വയസില്‍ നടന് സംഭവിച്ചത്

പൂജപ്പുരയോടും അനന്തപുരിയോടും വിടപറയാനൊരുങ്ങി നടന്‍ പൂജപ്പുര രവി.വീട്ടില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഹരികുമാര്‍ കുടുംബത്തിനൊപ്പം ഇംഗ്ലണ്ടിലേക്കു പോകുന്നതിനിലാണു ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് മറയൂരിലേക്കുള്ള മാറ്റം. ജനിച്ചു വളര്‍ന്ന പൂജപ്പുര വിട്ട് പോകുന്നതില്‍ വലിയ വിഷമമുണ്ടെന്ന് അഭിനയ കാരണവര്‍ പറഞ്ഞു.തിരുവനന്തപുരം പൂജപ്പുരയോടും അനന്തപുരിയോടും വിടപറയാനൊരുങ്ങി നടന്‍ പൂജപ്പുര രവി. ശതാഭിഷേക നിറവിലേക്ക് അടുക്കുമ്പോഴാണ് ഇക്കാലമത്രയും ജീവിച്ച തന്‍റെ പേരിനൊപ്പമുള്ള പൂജപ്പുര എന്ന മേല്‍വിലാസത്തില്‍ നിന്നും രവി താമസം മാറ്റുന്നത്. മൂന്നാര്‍ മറയൂരില്‍ മകള്‍ ലക്ഷ്മിയ്‌ക്കൊപ്പമായിരിക്കും ഇനി താമസം. പൂജപ്പുര ചെങ്കള്ളൂര്‍ കൈലാസ് നഗറില്‍ ജനിച്ചു വളര്‍ന്ന കുടുംബ വീടിനു സമീപം 40 വര്‍ഷം മുന്‍പ് നിര്‍മിച്ച വീട്ടിലാണ് ഇത്രയും നാള്‍ പൂജപ്പുര രവി താമസിച്ചിരുന്നത്.എന്നാല്‍, വീട്ടില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഹരികുമാര്‍ കുടുംബത്തിനൊപ്പം ഇംഗ്ലണ്ടിലേക്കു പോകുന്നതിനിലാണു ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് മറയൂരിലേക്കുള്ള മാറ്റം. ജനിച്ചു വളര്‍ന്ന പൂജപ്പുര വിട്ട് പോകുന്നതില്‍ വലിയ വിഷമമുണ്ടെന്ന് അഭിനയ കാരണവര്‍ പറഞ്ഞു. പക്ഷേ പ്രായത്തിന്‍റെ അവശതകള്‍ ഉള്ളതിനാല്‍ ഇവിടെ തനിച്ച് താമസിക്കാനാകില്ല. അതിനാലാണ് മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി താമസം മാറാന്‍ തയ്യാറായതെന്ന് അദ്ദേഹം വ്യക്തമാക്കി.
21ന് തലസ്ഥാനം വിടുന്ന അദ്ദേഹത്തിന് യാത്രാ മംഗളങ്ങള്‍ നേരാന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും സുഹൃത്തുമായ പ്രേംകുമാര്‍ ഇന്നലെ വീട്ടിലെത്തിയിരുന്നു. ഇനി ഇവിടേക്ക് മടങ്ങിവരാനാകുമോ എന്നറിയില്ല. ഇവിടുന്നു പോയാലും ഈ നാട് എനിക്കൊപ്പം തന്നെയുണ്ടല്ലോ എന്നും പൂജപ്പുര രവി പറഞ്ഞു.

വേലുത്തമ്പി ദളവ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയില്‍ അരങ്ങേറിയ രവിയെ ശ്രദ്ധേയനാക്കിയത് ‘അമ്മിണി അമ്മാവന്‍’ എന്ന ചിത്രത്തിലെ വേഷമാണ്. 2016ല്‍ ‘ഗപ്പി’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. ഇതിനു ശേഷവും ചില അവസരങ്ങള്‍ തേടി വന്നിരുന്നു. ആരോഗ്യം അനുവദിക്കാത്തതിനാല്‍ വേണ്ടെന്നു വച്ചതാണ്. സിനിമകള്‍ കാണുന്നതൊക്കെ ഇപ്പോഴും ഹരമാണെന്നും ഇപ്പോഴത്തെ നടന്മാരുടെയെല്ലാം അഭിനയം മികച്ചതാണെന്നും രവി പറയുന്നു.സ്ത്രീ സുരക്ഷ; വനിതാ സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു.ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘സ്ത്രീ സുരക്ഷ’ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുക, ശാരീരിക-മാനസിക കരുത്ത് ആര്‍ജ്ജിക്കുന്നതിന് പ്രാപ്തരാക്കുക ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പാലക്കാട് കേരള പോലീസ് സെല്‍ഫ് ഡിഫന്‍സ് ടീമിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ പരിശീലനം വിലയിരുത്തി.പാലക്കാട് സെല്‍ഫ് ഡിഫന്‍സ് ടീം അംഗങ്ങളായ വനിതാ സെല്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രീത ജേക്കബ് ക്ലാസിന് നേതൃത്വം നല്‍കി. അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍, മറ്റ് മേഖലയിലെ വനിതകള്‍ ഉള്‍പ്പെട്ട 100 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജിക അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുകുമാരന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഹരിദാസന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ചിത്ര ഭാസ്‌കരന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *