അബദ്ധ പോസ്റ്റിന് വില കൊടുക്കേണ്ടിവന്നത് സ്വന്തം ജീവന്‍..! പ്രവീണിന് സംഭവിച്ചത് ഒരു പാഠമാണ്

എന്തിനിങ്ങനെ ചെയ്തു പ്രവീൺ; നിന്റെ അമ്മയെ കുറിച്ച് ഒന്ന് ഓർക്കമായിരുന്നു;വിശ്വസിക്കാൻ ആകുന്നില്ലെന്ന് സോഷ്യൽ മീഡിയ.മരണം ഒന്നിനും ഒരു പ്രതിവിധി അല്ല എന്നൊക്കെ പറയാൻ ആകും എങ്കിലും ആ വ്യക്തി അനുഭവിക്കുന്ന മെന്റൽ ഡിപ്രെഷൻ വളരെ വലുതാണ് എന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്
ബോഡി ബിൽഡിങ്ങിലൂടെ ട്രാൻസ് സമൂഹത്തിന്റെ അഭിമാനമായി മാറിയ വ്യക്തിത്വം ആണ് പ്രവീൺ നാഥിന്റേത്.പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രവീൺ നാഥ്. പ്രവീൺ മരണപ്പെട്ട വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ നിറയുന്നത്. പ്രഭാകരന്റെയും വത്സലയുടെയും മകളായിട്ടാണ് ജനിച്ചത് എങ്കിലും പിന്നീട് ആണായി മാറുക ആയിരുന്നു. അടുത്തിടെ ആയിരുന്നു പ്രവീൺ പുതു ജീവിതത്തിലേക്ക് കടന്നത്. റിഷാന ഐഷു ആണ് ഭാര്യ ആയി എത്തിയതും. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് അടക്കമുള്ള ആളുകൾ പോസ്റ്റുമായി എത്തിയിട്ടുണ്ട്.ഓരോ പ്രതീക്ഷകളോടെ പുതിയ ജീവിതത്തിലേക്ക് നടന്നു തുടങ്ങിയപ്പോൾ തന്നെ ആ ജീവിതം കൈവിട്ടു പോയി എന്ന് തോന്നിതുടങ്ങിയ നിമിഷം മരണം എന്ന ചിന്തക്ക് മുന്നേ നിനക്ക് നിന്റെ അമ്മയെ കുറിച്ച് ഒന്ന് ഓർക്കമായിരുന്നു പ്രവീൺ. ആ അമ്മ എങ്ങിനെ സഹിക്കും- എന്നാണ് സീമ കുറിച്ചത്.

പ്രവീൺ നാഥ് ഈ ലോകത്ത് നിന്നും പോയി… ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്ന ഒരു ട്രാൻസ് മാൻ. എന്തിനായിരുന്നു… നീ ഇങ്ങനെ ചെയ്യും എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു വൈഗ കുറിച്ചത്.
കുഞ്ഞനിയൻ പ്രവീണിന് വിട. ഓരോ ജീവിതവും ഓരോ സമരമാണ് പൊരുതാൻ ഉറപ്പിച്ചു ഇറങ്ങിയവരല്ലേ എന്നിട്ടും എന്തിനു അവസാനിപ്പിക്കുന്നു ഒന്നും ഒന്നിന്റെയും അവസാനം അല്ല എന്ന് മനസിലാക്കാതെന്തേ എന്നാണ് ശ്രീമായി കുറിച്ചത്. ദിയ സനയും, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രവീണിന്റെ വിയോഗത്തിൽ വേദന പങ്കുവച്ചു.പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രവീൺ നാഥ്. ജീവിതത്തിന്റെ സ്വയം വഴി തെരെഞ്ഞെടുത്തു വീട്ടിൽ നിന്നും ഇറങ്ങിയ ആളാണ് പ്രവീൺ. പ്രഭാകരന്റെയും വത്സലയുടെയും മകളായിട്ടാണ് പ്രവീണിന്റെ ജനനം. പതിനഞ്ചാം വയസ്സിൽ പ്രണയം ഉണ്ടായ സമയത്താണ് തന്റെ വ്യക്തിത്വം തിരിച്ചറിയപ്പെടുന്നത്. അവഗണനയും അവഹേളനവും എല്ലാം അതിജീവിച്ചുകൊണ്ടാണ് മിസ്റ്റർ കേരള എന്ന പദവി പ്രവീൺ നേടി എടുത്തത്.താനും ഭാര്യയും തമ്മിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് അടുത്തിടെ പ്രവീൺ പങ്കിട്ട പോസ്റ്റിൽ പറഞ്ഞിരുന്നു.പ്രവീൺ പങ്കെടുത്ത ഒരു കോടി ഷോ ഏറെ വൈറലായിരുന്നു. പെൺകുട്ടി ആയിരുന്ന സമയത്ത് ഒരുപാട് മാനസിക വിഷമങ്ങൾ താൻ നേരിട്ടിട്ടുണ്ട് എന്നും ഒരു കോടിയിൽ പങ്കെടുക്കവെ ആണ് പ്രവീൺ തുറന്നു പറഞ്ഞത്. ഒരുപാട് ഫ്രസ്‌ട്രേഷനെ അതിജീവിക്കേണ്ടി വന്നു. മാനസികമായും ശാരീരികമായും വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന സമയം ആയിരുന്നു എന്നും പ്രവീൺ പറഞ്ഞിട്ടുണ്ട്.സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് പഠനം ഉപേക്ഷിച്ചത്. വളരെയധികം കഷ്ടപ്പെട്ടാണ് നമ്മള്‍ മെയ്ന്‍ സ്ട്രീമിലേക്ക് വരുന്നത്. നല്ല രീതിയില്‍ ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പത്തിരട്ടി നെഗറ്റീവായിട്ടുള്ള ട്രോമ നമ്മള്‍ നേരിടേണ്ടി വരും. നമ്മുടെ മെന്റല്‍ ഹെല്‍ത്തിന് ആരും അത്രയ്ക്ക് പ്രാധാന്യം തരുന്നില്ല- എന്നതും പ്രവീൺ പങ്കിട്ട ആശങ്കയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *